ജോലി വിവാദം: സ്കൂളിനു മുന്നിൽ കുടുംബസമേതം സമരം
Monday, April 22, 2024 5:09 AM IST
കുറ്റ്യാടി: വട്ടോളി നാഷണൽ ഹൈസ്കൂൾ കവാടത്തിനു മുന്നിൽ അന്പലകുളങ്ങര കുനിയിൽ അനിലും ഭാര്യ നിജിലയും മാതാവ് നാരായണിയും അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. സ്കൂൾ മാനേജ്മെന്‍റിന് എതിരേ രണ്ടാംഘട്ട സമരമാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടും വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. ആദ്യഘട്ടത്തിൽ അനിലും കുടുംബവും 86 ദിവസം സ്കൂൾ കവാടത്തിൽ സമരം നടത്തിയിരുന്നു. കോണ്‍ഗ്രസ് പാർട്ടിയാണ് സ്കൂൾ മാനേജ് കമ്മിറ്റി നിയന്ത്രിക്കുന്നത്.

സിപിഎം ഇടപെട്ട് ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് ആദ്യഘട്ട സമരം അവസാനിപ്പിച്ചത്. ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ് വരുന്നതിന് അനുസരിച്ച് നിജിലക്ക് നൽകുമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയിലായിരുന്നു സമരം നിർത്തിയതെന്ന് അനിൽ പറഞ്ഞു.

എന്നാൽ ഹിന്ദി അധ്യാപക ഒഴിവ് വന്നിട്ടും നിജിലക്ക് നൽകാതെ മറ്റൊരാളെ സ്ഥിരം പോസ്റ്റിൽ നിയമിച്ചുവെന്നും ജോലി വാഗ്ദാനം നൽകി വാങ്ങിയ മൂന്നു ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നും പറഞ്ഞാണ് ഇപ്പോൾ കുടുംബസമേതം അനിൽ സമരം ആരംഭിച്ചത്.

അനിലിന്‍റെ പിതാവ് സ്കൂൾ മാനേജ്മെന്‍റിൽ അംഗമായിരുന്നു. സ്കൂൾ കമ്മറ്റി അംഗങ്ങളുടെ ആശ്രിതർക്ക് മുൻഗണന നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഒപ്പിട്ട സിപിഎം ഇപ്പോൾ മൗനത്തിലാണന്നും അനിൽ ആരോപിക്കുന്നു.