തോണിച്ചാലിലെ ക്വാറിവിരുദ്ധ സമരം : അമിത ലോഡുമായി വന്ന ടിപ്പറുകൾ നാട്ടുകാർ തടഞ്ഞു
Sunday, April 21, 2024 4:59 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാലിലെ ക്വാറി വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പഞ്ചായത്തും നാട്ടുകാരും ക്വാറി ഉടമകളും തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ച് അമിത ലോഡുമായി വന്ന ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു.

നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ഡിമാന്‍റുകളിൽ 70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമേ ക്വാറി പ്രവർത്തിക്കാനും ലോഡ് പുറത്തേക്ക് കൊണ്ടുപോകാനും പറ്റൂ എന്നതായിരുന്നു പ്രധാന തീരുമാനം. എന്നാൽ ഈ ധാരണ തെറ്റിച്ചു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

അതേ സമയം ലോഡ് എടുക്കാൻ വന്ന തങ്ങൾക്ക് ഇവിടുത്തെ പ്രശ്നങ്ങൾ അറിയില്ലായിരുന്നുവെന്ന് ടിപ്പർ തെഴിലാളികൾ പറഞ്ഞതോടെ ലോറിയിൽ നിന്നും ലോഡ് റോഡിൽ ഇറക്കിയതിനു ശേഷമാണ് വാഹനങ്ങൾക്ക് നാട്ടുകാർ പോകാൻ അനുമതി നൽകിയത്.

വാഹനം തടഞ്ഞവർക്കെതിരേ ക്വാറി അധികൃതരും പരാതി നൽകിയിട്ടുണ്ട്.ജീവനും സ്വത്തിനും സംരക്ഷണം നാകണമെന്നാവശ്യപ്പെട്ട് നാളെ ക്വാറിയിലേക്ക് ബഹുജന മാർച്ച് നടത്താനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ രണ്ട് ക്വാറികൾക്കെതിരേ നാട്ടുകാർ മാസങ്ങളായി സമരത്തിലാണ്.