ഉദ്യോഗസ്ഥ വോട്ട്: നിലവിലെ സംവിധാനം അപ്രായോഗികമെന്ന് യുഡിഎഫ്
Sunday, April 21, 2024 4:59 AM IST
മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള നിലവിലെ സംവിധാനം അപ്രായോഗികമെന്ന് പരാതി. ഇതര ജില്ലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് അവരുടെ അപേക്ഷ പ്രകാരം ബാലറ്റ് പേപ്പർ അവരുടെ വിലാസത്തിൽ ലഭ്യമാക്കി വോട്ടെണ്ണൽ ദിവസത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ മുൻപാകെ ഹാജരാക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് വോട്ടെണ്ണലിന്‍റെ മുൻപായി വരണാധികാരിക്ക് സമർപ്പിച്ചാൽ മതിയായിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ രീതി പ്രകാരം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന പ്രദേശത്തെ പ്രത്യേക കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ട് ചെയ്യണം.
മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർ വോട്ട് ചെയ്യാൻ വേണ്ടി മാത്രമായി അതാത് ജില്ലകളിൽ അനുവദിച്ച കേന്ദ്രങ്ങളിൽ എത്തണം.

തെരഞ്ഞെടുപ്പ് പരിശീലനത്തിനും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കും മാത്രമായാണ് ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ട ഡ്യൂട്ടി ഇടങ്ങളിൽ എത്താറുള്ളത്. പലർക്കും ഡ്യൂട്ടി ലഭിച്ചത് അവർ ജോലി ചെയ്യുന്ന ജില്ലകളിലും ദൂരെയിടങ്ങളിലുമാണ്.

പുതിയ രീതി പ്രകാരം ഏതെങ്കിലും കാരണവശാൽ പരിശീലനത്തിന് ഹാജരാകാത്ത ഉദ്യോഗസ്ഥന് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥർക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ ബാലറ്റുകൾ ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ഏഴു ദിവസം മുൻപ് വരെ അപേക്ഷ സ്വീകരിക്കുമെന്നിരിക്കെ ഉദ്യോഗസ്ഥർക്കിടയിൽ അവ്യക്തത തുടരുകയാണ്. തെരഞ്ഞെടുപ്പ് ചുമതല ലഭിച്ചുവെന്ന കാരണത്താൽ ഇതുമൂലം പല ഉദ്യോഗസ്ഥർക്കും സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

അതിനാൽ എല്ലാ ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാൻ കഴിയുന്ന വിധത്തിൽ പഴയ സംവിധാനം പുനഃസ്ഥാപിക്കുകയോ പ്രായോഗികമായ മറ്റു നടപടികൾ കൈക്കൊള്ളുകയോ ചെയ്യണമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ കൂടിയായ സി.പി. ചെറിയ മുഹമ്മദ് അധികൃതരോട് ആവശ്യപ്പെട്ടു.