പിറന്നാൾ ആഘോഷത്തിനിടെ ബാറിൽ സംഘർഷം: അഞ്ചുപേർക്ക് കുത്തേറ്റു
Monday, April 22, 2024 6:08 AM IST
കഴക്കൂട്ടം : ബിയർ പാർലറിലെ പിറന്നാള്‍ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ്ചെയ്തു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശ്രീകാര്യം കല്ലമ്പലം സ്വദേശിയായ ഷാലു(34) ആക്കുളം സ്വദേശിയായ സൂരജ് (25), ചെറുവയ്ക്കൽ സ്വദേശികളായ സ്വരൂപ് (31), വിശാഖ് (26) ,അതുൽ(30) എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച രാത്രി 11.30 ഓടെ ടെക്‌നോപാർക്കിന് സമീപത്തെ ബി സിക്സ് ബിയർ പാർലറിലാണ് സംഭവം. മംഗലപുരം ചെമ്പകമംഗലം സ്വദേശി അക്ബർ എന്ന യുവാവിന്‍റെ പിറന്നാൾ ആഘോഷിക്കുന്നതിനായാണ് ഒൻപതോളം പേരടങ്ങുന്ന സംഘം ബാറിൽ എത്തിയത്.

തുടർന്ന് മദ്യപിക്കുന്നതിനിടെ കേക്ക് മുറിക്കാൻ തീരുമാനിക്കുകയും ഇതിൽ ഒരാൾ കേക്ക് വാങ്ങി വരുകയും ചെയ്തു. ഇതിനിടെ അവിടെയുണ്ടായിരുന്ന നാലോളം പേരുമായി ഇവർ ചങ്ങാതത്തിലാക്കുകയും ചെയ്തു.

എന്നാൽ കേക്ക് മുറിക്കുന്ന കാര‍്യത്തിൽ ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. ഇതോടെ തർക്കം സംഘർഷത്തിലേയ്ക്ക് വഴിമാറി. സംഘർഷത്തിനിടെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഞ്ചു പേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് ആക്രമിച്ചവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്