വേനൽ മഴയിലും കാറ്റിലും നെടുമങ്ങാട് വ്യാപക നാശനഷ്ടം
Monday, April 22, 2024 6:08 AM IST
നെടുമങ്ങാട്: വേനൽ മഴയിലും കാറ്റിലും നെടുമങ്ങാട് വ്യാപക നാശനഷ്ടം ഉണ്ടായി. നെടുമങ്ങാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ കടപുഴകി വീണു.
പഴകുറ്റി, നെട്ട, കരിപ്പൂർ, വാണ്ട, കണ്ണാറംകോട്, മുണ്ടേല നെടുമങ്ങാട് ഗവ. യുപിസിന് മുൻവശം, മുക്കോല എന്നിവിടങ്ങളിൽ മരങ്ങൾ നിലം പൊത്തി. കച്ചേരിനട പതിനൊന്നാം കല്ല് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനു മുകളിൽ മരിച്ചില്ല ഒടിഞ്ഞു വീണു.

താന്നിമൂട്ടിൽ അബ്ദുൾ അസീസിന്‍റെ വീട്ടിനു മുകളിൽ വീണ മരം ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റി. കല്ലമ്പാറയിൽ വീടിന്‍റെ മേൽക്കൂര കാറ്റിൽ പറന്നു റോഡിൽ പതിച്ചു. ഇതേതുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായി.

വാഴ, മരിച്ചീനി, റബർ എന്നീ വിളകൾക്കും വ്യാപക നാശനഷ്ടം സംഭവിച്ചു. മരങ്ങൾ വീണു നെടുമങ്ങാട് പലയിടങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. വരും ദിവസങ്ങളിൽ വേനൽമഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.