നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
Wednesday, March 27, 2024 12:21 AM IST
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്രൈസ്തവരെ ആട്ടിയോടിച്ചുകൊണ്ട് അസർബൈജാൻ ആരംഭിച്ച വംശീയ ശുദ്ധീകരണം കഴിഞ്ഞ് ആറു മാസമായിരിക്കുന്നു. അസർബൈജാന് അകത്തു കിടന്നിരുന്ന ക്രൈസ്തവ ഭൂരിപക്ഷമുള്ള സ്വയംഭരണ പ്രദേശമായിരുന്നു നഗോർണോ-കരാബാക്.

ഏകദേശം ഒന്നരലക്ഷമായിരുന്നു ഇവിടത്തെ ജനസംഖ്യ. അതിൽ ഒന്നേകാൽ ലക്ഷവും ക്രൈസ്തവർ. വിസ്തീർണം 4400 ചതുരശ്ര കിലോമീറ്റർ. ഇതിന്‍റെ ഇരട്ടി വിസ്തീർണമുണ്ടായിരുന്ന നഗോർണോ-കരാബാക്കിന്‍റെ മറ്റു ഭാഗങ്ങളെല്ലാം പലപ്പോഴായി അസർബൈജാൻ കൈയടക്കിയതാണ്. ഇപ്പോൾ നഗോർണോ-കരാബാക് ഒറ്റ ക്രൈസ്തവർപോലുമില്ലാത്ത നാടായി മാറിയിരിക്കുന്നു.

ചരിത്രം മാറ്റിയെഴുതുന്പോൾ

നഗോർണോ-കരാബാക്കിൽനിന്നു പലായനം ചെയ്ത് അർമേനിയയിൽ അഭയം തേടിയ ക്രൈസ്തവർ ഈ വലിയനോന്പും വലിയ ആഴ്ചയും കടത്തിവിടുന്നത് അഗാധമായ ഹൃദയവേദനയോടെയാണ്. കൈയിലൊതുങ്ങുന്ന സാധനങ്ങളും വീട്ടുസാമാനങ്ങളുമായി നാടുവിടേണ്ടിവന്ന് അഭയർഥികളായിത്തീർന്ന അവർ ഉപേക്ഷിക്കേണ്ടിവന്ന നാടിനെ ഗൃഹാതുരതയോടെയാണ് ഓർക്കുന്നത്. ഏറ്റവും പ്രധാനമായി നഗോർണോ-കരാബാക്കിലുള്ള നാലായിരത്തോളം മതസ്ഥാപനങ്ങൾ. അവയിൽ മുന്നൂറെണ്ണം പള്ളികളും ആശ്രമങ്ങളും മഠങ്ങളുമാണ്. നിരവധി സെമിത്തേരികളും അക്കൂടെയുണ്ട്. ബാക്കിയുള്ളവയിൽ സാംസ്കാരിക സ്ഥാപനങ്ങളും ഗ്രന്ഥാലയങ്ങളും കുരിശുപള്ളികളും സ്മാരകങ്ങളുമൊക്കെ ഉൾപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളവയും സന്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്‍റെ അടയാളങ്ങളുമാണ് അവ. ഈ ഉയിർപ്പുതിരുനാളിൽ നഗോർണോ-കരാബാക്കിൽ ഒരു പള്ളിമണിയും ആനന്ദത്തിന്‍റെ സ്വരവീചികൾ മുഴക്കില്ല. ആറുമാസമായി ദുഃഖവെള്ളിയാഴ്ചയിലെന്നപോലെ മൂകമായിരിക്കുന്ന അവ അങ്ങനെ തുടരും.

അർമേനിയയിലേക്കു പലായനം ചെയ്ത ക്രൈസ്തവരെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് അധിനിവേശക്കാരുടെ അതിക്രമങ്ങളാണ്. നഗോർണോ-കരാബാക് പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ 2021 മുതൽ വിലയിരുത്തുന്ന അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയുടെ നിഗമനപ്രകാരം ഇതിനകം 44 നിർമിതികൾ അസർബൈജാനികൾ ഭാഗികമായോ പൂർണമായോ നശിപ്പിച്ചുകഴിഞ്ഞു. ഏതാനും പള്ളികൾ തുടച്ചുനീക്കപ്പെട്ടവയിൽപ്പെടും. അതുപോലെ ആറു സെമിത്തേരികളും നിരപ്പാക്കിക്കഴിഞ്ഞു. നഗോർണോ-കരാബാക് ഒരിക്കൽ ക്രൈസ്തവമായിരുന്നു എന്നു പറയുന്നതിനുള്ള തെളിവുകളെല്ലാം ഇല്ലാതാക്കുകയാണ് അസർബൈജാൻ. ചരിത്രത്തെ ഇല്ലാതാക്കുന്നതിനു തുല്യം.

അർമേനിയൻ ക്രൈസ്തവരുടെ 16 നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ഈടുവയ്പുകൾ നശിപ്പിക്കുന്നതിനെതിരേ പാശ്ചാത്യരാജ്യങ്ങളോ യുനെസ്കോയോ ഒരക്ഷരം ഉരിയാടാത്തത് വിശദീകരിക്കാനാവുന്നില്ല. അസർബൈജാൻ ചരിത്ര-സംസ്കാരധ്വംസനം തുടരുകയും ചെയ്യുന്നു. നഗോർണോ-കരാബാക്കിന്‍റെ തലസ്ഥാനമായ സ്റ്റെപാനെകെർട്ട് പട്ടണത്തിലെ പ്രധാന രാജപാതയ്ക്ക് അസർബൈജാൻ എൻവെർ പാഷാ റോഡ് എന്നു പേരിട്ടത് ഒരു സൂചനയാണ് - അനേകലക്ഷം അർമേനിയൻ, അസീറിയൻ, ഗ്രീക്ക് ക്രൈസ്തവർ കൊല്ലപ്പെട്ട 1915ലെ അർമേനിയൻ വംശഹത്യയുടെ സൂത്രധാരിലൊരാളും പിന്നീട് യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യപ്പെട്ടയാളാണ് എന്‍വെർ പാഷാ.

ക്രൈസ്തവരുടെ ഐക്യദാർഢ്യം!

ഈ മാസം 14ന് വിയന്ന യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സെമിനാറിൽ നഗോർണോ-കരാബാക്കിൽനിന്നു പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവരുടെ ചരിത്രവും അവസ്ഥയും ചർച്ചാവിഷയമായി. ചർച്ചയിൽ പങ്കെടുത്ത അർമേനിയൻ ബിഷപ് ടിരാൻ പെത്രോസിയൻ പറഞ്ഞത്, ലോകമെങ്ങുമുള്ള ഇതര ക്രൈസ്തവർ അവരെ നിരാശപ്പെടുത്തിയെന്നാണ്. യുക്രെയ്നുവേണ്ടി പാശ്ചാത്യശക്തികൾ ഒന്നടങ്കം നിലകൊള്ളുന്പോൾ പാവപ്പെട്ട അർമേനിയക്കാർക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഒരുപോലെ വേണമല്ലോ. റഷ്യയെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. അർമേനിയൻ ക്രൈസ്തവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന റഷ്യ ഇക്കഴിഞ്ഞ യുദ്ധത്തിൽ ചെറുവിരലനക്കിയില്ല. അതേസമയം അസർബൈജാന് തുർക്കിയുടെ സഹായം വേണ്ടുവോളം ഉണ്ടായിരുന്നുതാനും. നഗോർണോ-കരാബാക്കിലുണ്ടായിരുന്ന റഷ്യൻ സമാധാനസേനയും അർമേനിയക്കാരെ ഒറ്റക്കൊടുത്തു!

ഒരുലക്ഷത്തിലേറെ ആളുകളെ നാടുകടത്തി, ഒരു പ്രദേശം മുഴുവൻ കീഴടക്കിയിട്ടും യുഎന്നോ മറ്റേതെങ്കിലും അന്താരാഷ്‌ട്ര ഏജൻസിയോ ലോകപോലീസുകാരോ ഒരക്ഷരം മിണ്ടിയില്ല. ഈ നിശബ്ദത അർമേനിയയെ ആക്രമിക്കാൻ അസർബൈജാനെ പ്രേരിപ്പിക്കുമോ എന്ന് അർമേനിയക്കാർ ന്യായമായും ഭയപ്പെടുന്നു. തെക്കൻ അസർബൈജാനിൽനിന്നു നഗോർണോ-കരാബാക്കിലേക്കു കടക്കാൻ തെക്കൻ അർമേനിയയിലൂടെ ഒരു സഞ്ചാരപാത അസർബൈജാനു കൂടിയേതീരൂ. പോയ വർഷങ്ങളിൽ അസർബൈജാൻ അർമേനിയയെ പലതവണ ആക്രമിച്ചിട്ടുള്ളത് അവരുടെ ആശങ്ക വർധിപ്പിക്കുന്നു.


അസർബൈജാനിലെ സാധാരണക്കാർ സമാധാനപ്രിയരാണെങ്കിലും സോവിയറ്റ് റഷ്യയുടെ പതനത്തോടെ ആരംഭിച്ച മസ്തിഷ്കപ്രക്ഷാളനം പലരുടെയും ചിന്താഗതി മാറ്റിമറിച്ചിട്ടുണ്ട്. അസർബൈജാൻ ഇപ്പോൾ ഭരിക്കുന്ന അലിയേവ് കുടുംബം ലോകത്തിന്‍റെ നിസംഗതയിൽനിന്നു മുതലെടുത്ത് വിശാല അസർബൈജാൻ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. തിരിച്ചടികളൊന്നും ഉണ്ടാകാത്തതിൽ അസർബൈജാനിലെ ഏകാധിപത്യ ഭരണകൂടം ഇപ്പോൾ സംതൃപ്തരാണ്. യാതൊന്നും ഭയക്കാനില്ല എന്ന ആത്മവിശ്വാസത്തിലാണ് അവർ. അർമേനിയ-അസർബൈജാൻ അതിർത്തിയിൽ 2023 മുതൽ നിലയുറപ്പിച്ചിരിക്കുന്ന യൂറോപ്യൻ യൂണിയന്‍റെ നിരീക്ഷകരാണ് അർമേനിയയുടെ ഒരേയൊരു പ്രതീക്ഷയെന്ന് ഓസ്ട്രിയയിലെ അർമേനിയൻ സ്ഥാനപതി ആരെം പപ്പീക്കിയൻ സെമിനാറിൽ പറഞ്ഞു.

അർമേനിയയിൽ എത്തിച്ചേർന്ന അഭയാർഥികളുടെ സ്ഥിതി അതിദയനീയമാണ്. ഇക്കഴിഞ്ഞ ശീതകാലം മുഴുവൻ അവർ ടെന്‍റുകളിലും സ്കൂളുകളിലുമാണ് ചെലവഴിച്ചത്. ഇത്രയും പേരെ പുനരധിവസിപ്പിക്കുക സന്പന്ന രാജ്യമല്ലാത്ത അർമേനിയയ്ക്ക് ദുഷ്കരമാണ്. കർഷകരും ഉൾനാടൻ ഗ്രാമങ്ങളിൽനിന്നു വന്നവരുമായ സാധാരണക്കാരാണ് അഭയാർഥികളിൽ ഭൂരിഭാഗവും. അവരിൽ ഏതാനും പേർ മാത്രമേ അർമേനിയയിൽ തൊഴിൽ കണ്ടെത്തിയിട്ടുള്ളൂ. കുറേയേറെപ്പേർ മറ്റു രാജ്യങ്ങളിലേക്കു കുടിയേറാൻ കാത്തിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും വിദ്യാർഥികളുടെ തുടർപഠനവുമൊക്കെ പ്രതിസന്ധിയിലാണ്.‌

സംഘർഷങ്ങളുടെ തുടർക്കഥ

നഗോർണോ-കരാബാക്ക് അതിപുരാതനകാലം മുതൽക്കേ അർമേനിയയുടെ ഭാഗമായിരുന്നു. പല വിദേശശക്തികളും ഈ പ്രദേശം കൈയടക്കിയിട്ടുണ്ട്. പേർഷ്യക്കാർ, സെല്യൂസിഡുമാർ, ഒട്ടോമൻ തുർക്കി എന്നിങ്ങനെ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ഇവർ ഏഴാം നൂറ്റാണ്ടിൽ മുസ്‌ലിംകളോടു പരാജയപ്പെട്ടെങ്കിലും ഒന്പതാം നൂറ്റാണ്ടിൽ വിജയം തിരിച്ചുപിടിച്ചു.

19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ റഷ്യൻ ചക്രവർത്തി നഗോർണോ-കരാബാക്കിനെ ഒരു സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ അസർബൈജാനും അർമേനിയയും നഗോർണോ-കരാബാക്കിന്‍റെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുത്തിരുന്നെങ്കിലും സോവിയറ്റ് റഷ്യയുടെ വിഘടനത്തോടെ 1989ൽ നഗോർണോ-കരാബാക് അർമേനിയയുടെ ഭാഗമായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് അർത്‌സാഖ് എന്ന പേരിൽ റിപ്പബ്ലിക്കായും പ്രഖ്യാപിച്ചെങ്കിലും ലോകരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചില്ല. 1992-94ലും 2020ലും ഈ പ്രദേശത്തിന്‍റെ പേരിൽ അർമേനിയയും അസർബൈജാനും യുദ്ധത്തിലേർപ്പെട്ടു. അനേകം പേർ മരിച്ചുവീണു. അർമേനിയയെയും നഗോർണോ-കരാബാക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് അസർബൈജാനിലൂടെ കടന്നുപോകുന്ന ലാച്ചിന്‍പാത ഉപരോധിച്ചുകൊണ്ട് 2022 ഡിസംബറിൽ അസർബൈജാൻ ആരംഭിച്ച പുതിയ യുദ്ധതന്ത്രമാണ് അവിടെനിന്നു നാടു വിടാൻ ക്രൈസ്തവരെ നിർബന്ധിതരാക്കിയത്.

ഒന്നാം ലോകയുദ്ധത്തിനു മുന്പ് നഗോർണോ-കരാബാക്കിൽ രണ്ടുലക്ഷത്തിലേറെ ക്രൈസ്തവരും അവർക്ക് 320 പള്ളികളും ആശ്രമങ്ങളും ഉണ്ടായിരുന്നു. 1921ലാണ് നഗോർണോ-കരാബാക് അസർബൈജാന്‍റെ ഭാഗമാകുന്നത്. സ്റ്റാലിന്‍റെ ഭരണകാലത്തെ നിരീശ്വരത്വ പ്രചാരണത്തിന്‍റെ ഫലമായി അർമേനിയയിലെ സഭയുമായും ക്രൈസ്തവ സംസ്കാരവുമായും ബന്ധപ്പെടുന്നത് കുറ്റകരമായിരുന്നു. അങ്ങനെ നാശോന്മുഖമായ മതജീവിതം വീണ്ടും സജീവമാകുന്നത് 1989ലാണ്. കരാബാക് ഭദ്രാസനം 1989ൽ സ്ഥാപിക്കപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തിൽ മതേതര കാര്യങ്ങൾക്കായി മാറ്റിവയ്ക്കപ്പെട്ട പള്ളികളും ആശ്രമങ്ങളും വീണ്ടും നവീകരിക്കപ്പെട്ടു. ആളുകൾ മതജീവിതത്തിലേക്കു തിരിച്ചുവന്നു. അതിനൊക്കെ ഇപ്പോൾ അവസാനമായിരിക്കുന്നു.

2024 ജനുവരി ഒന്നിന് നഗോർണോ-കരാബാക്കും അർത്‌സാഖും ഔദ്യോഗികമായി ഇല്ലാതായി. ഇനി എന്നാണ് അവിടെ പള്ളിമണികൾ മുഴങ്ങുക എന്നു പറയാനാവില്ല, പള്ളികൾതന്നെ അവശേഷിക്കുമോ എന്നും. സോവിയറ്റ് കാലഘട്ടത്തിൽപോലും നഗോർണോ-കരാബാക്കിൽ അസറികളും അർമേനിയക്കാരും തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ട്, നിഷ്കളങ്കരക്തം ഭൂമിയിൽ പതിച്ചിട്ടുണ്ട്. വളരെക്കുറച്ചുപേർ നഗോർണോ-കരാബാക്കിലേക്ക് തിരിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. ഏതായാലും അഭയാർഥികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി വാചാലരാകുന്നവർ തീവ്ര ഇസ്‌ലാമിവത്കരണത്തിന്‍റെ ഇരകളായ നഗോർണോ-കരാബാക്കിലെ ക്രൈസ്തവരെ മറന്നുകളയുന്നത് അവിശ്വസനീയമാണ്. അതോ അവകാശങ്ങൾ ഒരുകൂട്ടർക്കു മാത്രമേ ഉള്ളോ?

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.