Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
Wednesday, March 27, 2024 12:21 AM IST
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്രൈസ്തവരെ ആട്ടിയോടിച്ചുകൊണ്ട് അസർബൈജാൻ ആരംഭിച്ച വംശീയ ശുദ്ധീകരണം കഴിഞ്ഞ് ആറു മാസമായിരിക്കുന്നു. അസർബൈജാന് അകത്തു കിടന്നിരുന്ന ക്രൈസ്തവ ഭൂരിപക്ഷമുള്ള സ്വയംഭരണ പ്രദേശമായിരുന്നു നഗോർണോ-കരാബാക്.
ഏകദേശം ഒന്നരലക്ഷമായിരുന്നു ഇവിടത്തെ ജനസംഖ്യ. അതിൽ ഒന്നേകാൽ ലക്ഷവും ക്രൈസ്തവർ. വിസ്തീർണം 4400 ചതുരശ്ര കിലോമീറ്റർ. ഇതിന്റെ ഇരട്ടി വിസ്തീർണമുണ്ടായിരുന്ന നഗോർണോ-കരാബാക്കിന്റെ മറ്റു ഭാഗങ്ങളെല്ലാം പലപ്പോഴായി അസർബൈജാൻ കൈയടക്കിയതാണ്. ഇപ്പോൾ നഗോർണോ-കരാബാക് ഒറ്റ ക്രൈസ്തവർപോലുമില്ലാത്ത നാടായി മാറിയിരിക്കുന്നു.
ചരിത്രം മാറ്റിയെഴുതുന്പോൾ
നഗോർണോ-കരാബാക്കിൽനിന്നു പലായനം ചെയ്ത് അർമേനിയയിൽ അഭയം തേടിയ ക്രൈസ്തവർ ഈ വലിയനോന്പും വലിയ ആഴ്ചയും കടത്തിവിടുന്നത് അഗാധമായ ഹൃദയവേദനയോടെയാണ്. കൈയിലൊതുങ്ങുന്ന സാധനങ്ങളും വീട്ടുസാമാനങ്ങളുമായി നാടുവിടേണ്ടിവന്ന് അഭയർഥികളായിത്തീർന്ന അവർ ഉപേക്ഷിക്കേണ്ടിവന്ന നാടിനെ ഗൃഹാതുരതയോടെയാണ് ഓർക്കുന്നത്. ഏറ്റവും പ്രധാനമായി നഗോർണോ-കരാബാക്കിലുള്ള നാലായിരത്തോളം മതസ്ഥാപനങ്ങൾ. അവയിൽ മുന്നൂറെണ്ണം പള്ളികളും ആശ്രമങ്ങളും മഠങ്ങളുമാണ്. നിരവധി സെമിത്തേരികളും അക്കൂടെയുണ്ട്. ബാക്കിയുള്ളവയിൽ സാംസ്കാരിക സ്ഥാപനങ്ങളും ഗ്രന്ഥാലയങ്ങളും കുരിശുപള്ളികളും സ്മാരകങ്ങളുമൊക്കെ ഉൾപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളവയും സന്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ അടയാളങ്ങളുമാണ് അവ. ഈ ഉയിർപ്പുതിരുനാളിൽ നഗോർണോ-കരാബാക്കിൽ ഒരു പള്ളിമണിയും ആനന്ദത്തിന്റെ സ്വരവീചികൾ മുഴക്കില്ല. ആറുമാസമായി ദുഃഖവെള്ളിയാഴ്ചയിലെന്നപോലെ മൂകമായിരിക്കുന്ന അവ അങ്ങനെ തുടരും.
അർമേനിയയിലേക്കു പലായനം ചെയ്ത ക്രൈസ്തവരെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് അധിനിവേശക്കാരുടെ അതിക്രമങ്ങളാണ്. നഗോർണോ-കരാബാക് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ 2021 മുതൽ വിലയിരുത്തുന്ന അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയുടെ നിഗമനപ്രകാരം ഇതിനകം 44 നിർമിതികൾ അസർബൈജാനികൾ ഭാഗികമായോ പൂർണമായോ നശിപ്പിച്ചുകഴിഞ്ഞു. ഏതാനും പള്ളികൾ തുടച്ചുനീക്കപ്പെട്ടവയിൽപ്പെടും. അതുപോലെ ആറു സെമിത്തേരികളും നിരപ്പാക്കിക്കഴിഞ്ഞു. നഗോർണോ-കരാബാക് ഒരിക്കൽ ക്രൈസ്തവമായിരുന്നു എന്നു പറയുന്നതിനുള്ള തെളിവുകളെല്ലാം ഇല്ലാതാക്കുകയാണ് അസർബൈജാൻ. ചരിത്രത്തെ ഇല്ലാതാക്കുന്നതിനു തുല്യം.
അർമേനിയൻ ക്രൈസ്തവരുടെ 16 നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ഈടുവയ്പുകൾ നശിപ്പിക്കുന്നതിനെതിരേ പാശ്ചാത്യരാജ്യങ്ങളോ യുനെസ്കോയോ ഒരക്ഷരം ഉരിയാടാത്തത് വിശദീകരിക്കാനാവുന്നില്ല. അസർബൈജാൻ ചരിത്ര-സംസ്കാരധ്വംസനം തുടരുകയും ചെയ്യുന്നു. നഗോർണോ-കരാബാക്കിന്റെ തലസ്ഥാനമായ സ്റ്റെപാനെകെർട്ട് പട്ടണത്തിലെ പ്രധാന രാജപാതയ്ക്ക് അസർബൈജാൻ എൻവെർ പാഷാ റോഡ് എന്നു പേരിട്ടത് ഒരു സൂചനയാണ് - അനേകലക്ഷം അർമേനിയൻ, അസീറിയൻ, ഗ്രീക്ക് ക്രൈസ്തവർ കൊല്ലപ്പെട്ട 1915ലെ അർമേനിയൻ വംശഹത്യയുടെ സൂത്രധാരിലൊരാളും പിന്നീട് യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യപ്പെട്ടയാളാണ് എന്വെർ പാഷാ.
ക്രൈസ്തവരുടെ ഐക്യദാർഢ്യം!
ഈ മാസം 14ന് വിയന്ന യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സെമിനാറിൽ നഗോർണോ-കരാബാക്കിൽനിന്നു പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവരുടെ ചരിത്രവും അവസ്ഥയും ചർച്ചാവിഷയമായി. ചർച്ചയിൽ പങ്കെടുത്ത അർമേനിയൻ ബിഷപ് ടിരാൻ പെത്രോസിയൻ പറഞ്ഞത്, ലോകമെങ്ങുമുള്ള ഇതര ക്രൈസ്തവർ അവരെ നിരാശപ്പെടുത്തിയെന്നാണ്. യുക്രെയ്നുവേണ്ടി പാശ്ചാത്യശക്തികൾ ഒന്നടങ്കം നിലകൊള്ളുന്പോൾ പാവപ്പെട്ട അർമേനിയക്കാർക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഒരുപോലെ വേണമല്ലോ. റഷ്യയെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. അർമേനിയൻ ക്രൈസ്തവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന റഷ്യ ഇക്കഴിഞ്ഞ യുദ്ധത്തിൽ ചെറുവിരലനക്കിയില്ല. അതേസമയം അസർബൈജാന് തുർക്കിയുടെ സഹായം വേണ്ടുവോളം ഉണ്ടായിരുന്നുതാനും. നഗോർണോ-കരാബാക്കിലുണ്ടായിരുന്ന റഷ്യൻ സമാധാനസേനയും അർമേനിയക്കാരെ ഒറ്റക്കൊടുത്തു!
ഒരുലക്ഷത്തിലേറെ ആളുകളെ നാടുകടത്തി, ഒരു പ്രദേശം മുഴുവൻ കീഴടക്കിയിട്ടും യുഎന്നോ മറ്റേതെങ്കിലും അന്താരാഷ്ട്ര ഏജൻസിയോ ലോകപോലീസുകാരോ ഒരക്ഷരം മിണ്ടിയില്ല. ഈ നിശബ്ദത അർമേനിയയെ ആക്രമിക്കാൻ അസർബൈജാനെ പ്രേരിപ്പിക്കുമോ എന്ന് അർമേനിയക്കാർ ന്യായമായും ഭയപ്പെടുന്നു. തെക്കൻ അസർബൈജാനിൽനിന്നു നഗോർണോ-കരാബാക്കിലേക്കു കടക്കാൻ തെക്കൻ അർമേനിയയിലൂടെ ഒരു സഞ്ചാരപാത അസർബൈജാനു കൂടിയേതീരൂ. പോയ വർഷങ്ങളിൽ അസർബൈജാൻ അർമേനിയയെ പലതവണ ആക്രമിച്ചിട്ടുള്ളത് അവരുടെ ആശങ്ക വർധിപ്പിക്കുന്നു.
അസർബൈജാനിലെ സാധാരണക്കാർ സമാധാനപ്രിയരാണെങ്കിലും സോവിയറ്റ് റഷ്യയുടെ പതനത്തോടെ ആരംഭിച്ച മസ്തിഷ്കപ്രക്ഷാളനം പലരുടെയും ചിന്താഗതി മാറ്റിമറിച്ചിട്ടുണ്ട്. അസർബൈജാൻ ഇപ്പോൾ ഭരിക്കുന്ന അലിയേവ് കുടുംബം ലോകത്തിന്റെ നിസംഗതയിൽനിന്നു മുതലെടുത്ത് വിശാല അസർബൈജാൻ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. തിരിച്ചടികളൊന്നും ഉണ്ടാകാത്തതിൽ അസർബൈജാനിലെ ഏകാധിപത്യ ഭരണകൂടം ഇപ്പോൾ സംതൃപ്തരാണ്. യാതൊന്നും ഭയക്കാനില്ല എന്ന ആത്മവിശ്വാസത്തിലാണ് അവർ. അർമേനിയ-അസർബൈജാൻ അതിർത്തിയിൽ 2023 മുതൽ നിലയുറപ്പിച്ചിരിക്കുന്ന യൂറോപ്യൻ യൂണിയന്റെ നിരീക്ഷകരാണ് അർമേനിയയുടെ ഒരേയൊരു പ്രതീക്ഷയെന്ന് ഓസ്ട്രിയയിലെ അർമേനിയൻ സ്ഥാനപതി ആരെം പപ്പീക്കിയൻ സെമിനാറിൽ പറഞ്ഞു.
അർമേനിയയിൽ എത്തിച്ചേർന്ന അഭയാർഥികളുടെ സ്ഥിതി അതിദയനീയമാണ്. ഇക്കഴിഞ്ഞ ശീതകാലം മുഴുവൻ അവർ ടെന്റുകളിലും സ്കൂളുകളിലുമാണ് ചെലവഴിച്ചത്. ഇത്രയും പേരെ പുനരധിവസിപ്പിക്കുക സന്പന്ന രാജ്യമല്ലാത്ത അർമേനിയയ്ക്ക് ദുഷ്കരമാണ്. കർഷകരും ഉൾനാടൻ ഗ്രാമങ്ങളിൽനിന്നു വന്നവരുമായ സാധാരണക്കാരാണ് അഭയാർഥികളിൽ ഭൂരിഭാഗവും. അവരിൽ ഏതാനും പേർ മാത്രമേ അർമേനിയയിൽ തൊഴിൽ കണ്ടെത്തിയിട്ടുള്ളൂ. കുറേയേറെപ്പേർ മറ്റു രാജ്യങ്ങളിലേക്കു കുടിയേറാൻ കാത്തിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും വിദ്യാർഥികളുടെ തുടർപഠനവുമൊക്കെ പ്രതിസന്ധിയിലാണ്.
സംഘർഷങ്ങളുടെ തുടർക്കഥ
നഗോർണോ-കരാബാക്ക് അതിപുരാതനകാലം മുതൽക്കേ അർമേനിയയുടെ ഭാഗമായിരുന്നു. പല വിദേശശക്തികളും ഈ പ്രദേശം കൈയടക്കിയിട്ടുണ്ട്. പേർഷ്യക്കാർ, സെല്യൂസിഡുമാർ, ഒട്ടോമൻ തുർക്കി എന്നിങ്ങനെ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ഇവർ ഏഴാം നൂറ്റാണ്ടിൽ മുസ്ലിംകളോടു പരാജയപ്പെട്ടെങ്കിലും ഒന്‍പതാം നൂറ്റാണ്ടിൽ വിജയം തിരിച്ചുപിടിച്ചു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ ചക്രവർത്തി നഗോർണോ-കരാബാക്കിനെ ഒരു സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ അസർബൈജാനും അർമേനിയയും നഗോർണോ-കരാബാക്കിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുത്തിരുന്നെങ്കിലും സോവിയറ്റ് റഷ്യയുടെ വിഘടനത്തോടെ 1989ൽ നഗോർണോ-കരാബാക് അർമേനിയയുടെ ഭാഗമായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് അർത്സാഖ് എന്ന പേരിൽ റിപ്പബ്ലിക്കായും പ്രഖ്യാപിച്ചെങ്കിലും ലോകരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചില്ല. 1992-94ലും 2020ലും ഈ പ്രദേശത്തിന്റെ പേരിൽ അർമേനിയയും അസർബൈജാനും യുദ്ധത്തിലേർപ്പെട്ടു. അനേകം പേർ മരിച്ചുവീണു. അർമേനിയയെയും നഗോർണോ-കരാബാക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് അസർബൈജാനിലൂടെ കടന്നുപോകുന്ന ലാച്ചിന്പാത ഉപരോധിച്ചുകൊണ്ട് 2022 ഡിസംബറിൽ അസർബൈജാൻ ആരംഭിച്ച പുതിയ യുദ്ധതന്ത്രമാണ് അവിടെനിന്നു നാടു വിടാൻ ക്രൈസ്തവരെ നിർബന്ധിതരാക്കിയത്.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പ് നഗോർണോ-കരാബാക്കിൽ രണ്ടുലക്ഷത്തിലേറെ ക്രൈസ്തവരും അവർക്ക് 320 പള്ളികളും ആശ്രമങ്ങളും ഉണ്ടായിരുന്നു. 1921ലാണ് നഗോർണോ-കരാബാക് അസർബൈജാന്റെ ഭാഗമാകുന്നത്. സ്റ്റാലിന്റെ ഭരണകാലത്തെ നിരീശ്വരത്വ പ്രചാരണത്തിന്റെ ഫലമായി അർമേനിയയിലെ സഭയുമായും ക്രൈസ്തവ സംസ്കാരവുമായും ബന്ധപ്പെടുന്നത് കുറ്റകരമായിരുന്നു. അങ്ങനെ നാശോന്മുഖമായ മതജീവിതം വീണ്ടും സജീവമാകുന്നത് 1989ലാണ്. കരാബാക് ഭദ്രാസനം 1989ൽ സ്ഥാപിക്കപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തിൽ മതേതര കാര്യങ്ങൾക്കായി മാറ്റിവയ്ക്കപ്പെട്ട പള്ളികളും ആശ്രമങ്ങളും വീണ്ടും നവീകരിക്കപ്പെട്ടു. ആളുകൾ മതജീവിതത്തിലേക്കു തിരിച്ചുവന്നു. അതിനൊക്കെ ഇപ്പോൾ അവസാനമായിരിക്കുന്നു.
2024 ജനുവരി ഒന്നിന് നഗോർണോ-കരാബാക്കും അർത്സാഖും ഔദ്യോഗികമായി ഇല്ലാതായി. ഇനി എന്നാണ് അവിടെ പള്ളിമണികൾ മുഴങ്ങുക എന്നു പറയാനാവില്ല, പള്ളികൾതന്നെ അവശേഷിക്കുമോ എന്നും. സോവിയറ്റ് കാലഘട്ടത്തിൽപോലും നഗോർണോ-കരാബാക്കിൽ അസറികളും അർമേനിയക്കാരും തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ട്, നിഷ്കളങ്കരക്തം ഭൂമിയിൽ പതിച്ചിട്ടുണ്ട്. വളരെക്കുറച്ചുപേർ നഗോർണോ-കരാബാക്കിലേക്ക് തിരിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. ഏതായാലും അഭയാർഥികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി വാചാലരാകുന്നവർ തീവ്ര ഇസ്ലാമിവത്കരണത്തിന്റെ ഇരകളായ നഗോർണോ-കരാബാക്കിലെ ക്രൈസ്തവരെ മറന്നുകളയുന്നത് അവിശ്വസനീയമാണ്. അതോ അവകാശങ്ങൾ ഒരുകൂട്ടർക്കു മാത്രമേ ഉള്ളോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top