Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
Thursday, April 4, 2024 1:15 AM IST
കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയെ ഒന്നിപ്പിക്കാനും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും തന്റെ വിജയം ഉറപ്പാക്കാനും വിവിധ രാഷ്ട്രീയ ചേരുവകൾ പരീക്ഷിക്കുകയാണ്. ഹിന്ദുത്വ തത്വചിന്ത, വികസിത ഭാരത്, തന്റെ മനസിലുള്ള വികസിത് തത്ത്വചിന്തയുടെ മാതൃകയായി തെരഞ്ഞെടുത്തു വികസിപ്പിച്ച ഏതാനും മേഖലകൾ തുടങ്ങിയവ വഴി അദ്ദേഹം ഇന്ത്യയിലെ ജനങ്ങളിലേക്കെത്തുന്നു. ഏതാനും സാമുദായിക-ജാതി വിഭാഗങ്ങളിലെ അംഗങ്ങളെ പ്രതിബദ്ധതയുള്ള വോട്ടുബാങ്കുകളാക്കാൻ പുതിയ ജോലി വാഗ്ദാനങ്ങൾ നൽകി. സ്ത്രീകൾക്ക് വീടു പണിയുന്നതിന് സാമ്പത്തിക സഹായം, പെൻഷൻ പദ്ധതികൾ, രാഷ്ട്രീയാധിഷ്ഠിത പര്യടനങ്ങളിൽ വികസനത്തിന് പ്രത്യേക ഗ്രാന്റുകൾ തുടങ്ങിയവ അദ്ദേഹം കൊണ്ടുവന്നു.
വാഗ്ദാനം നിറവേറ്റിയോ?
വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പൗരന്മാർക്ക് 15 ലക്ഷം രൂപ നൽകുമെന്നും സ്ത്രീകൾക്ക് പാചക വാതക സിലിണ്ടറുകൾ നൽകുമെന്നും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ആർട്ടിക്കിൾ 370, 35 (എ) എന്നിവ പിൻവലിക്കുമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്നും ഉൾപ്പെടെ പലതും തന്റെ ആദ്യ ലോക്സഭാ മത്സരത്തിൽ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2014 മേയ് 26ന് രാഷ്ട്രപതി പ്രണാബ് മുഖർജിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം അതിൽ ചിലത് നടപ്പാക്കി. ഇനിയും പലതും നടപ്പാക്കാനുണ്ട്. നടപ്പാക്കിയവയിൽ ഭൂരിഭാഗവും ആർഎസ്എസ്, ഭാരതീയ ജന സംഘം, അതിന്റെ പിൻഗാമിയായ ഭാരതീയ ജനതാ പാർട്ടി എന്നിവയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അഭികാമ്യമാണ്.
ആകസ്മികമായി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി 1947 മുതൽ 1964 വരെ ജവഹർലാൽ നെഹ്റുവായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി ലാൽബഹാദൂർ ശാസ്ത്രി 1966 വരെ ഭരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം താഷ്കണ്ടിൽ വച്ച് മരിച്ചു. 1966-1977 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി.
നെഹ്റു വിമര്‍ശനം, പിന്തുണയ്ക്ക് തൂണുകള്‍..
തുടർച്ചയായി തെരഞ്ഞെടുപ്പിൽ വിജയിക്കുകയും തന്റെ കുടുംബാംഗങ്ങൾക്ക് പാർട്ടിയുടെ നിയന്ത്രണം വിജയകരമായി നിലനിർത്തുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ 75 വർഷം മുമ്പത്തെ തീരുമാനങ്ങളെയും നയങ്ങളെയും കടന്നാക്രമിക്കുക എന്നതായിരുന്നു മറ്റൊരു നീക്കം. നെഹ്റുവിന്റെ വിജയ പ്രതിച്ഛായയും കോൺഗ്രസിന്റെ നയങ്ങളും തകർക്കാൻ പാർട്ടിയുടെ കുടുംബ നിയന്ത്രണത്തെ കടന്നാക്രമിച്ച മോദി, ഫലപ്രദമായ ഹിന്ദു കോൺക്രീറ്റ് തൂണുകൾ കെട്ടിപ്പൊക്കിയാൽ ജനപിന്തുണ കിട്ടുമെന്ന് കണ്ടെത്തി.
വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലേക്ക് പിന്നീട് വരാം, അഞ്ചു വർഷത്തെ ഇടവേളയിൽ തീർച്ചയായും മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന പൊതുജന സ്വഭാവത്തെ ആശ്രയിക്കാം. പരിമിതമായ സമയത്തിനുള്ളിൽ ഭാരതീയ ജനതാ പാർട്ടിക്ക് ഒരു പുതിയ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ മോദി ആഗ്രഹിച്ചിരിക്കാം, പക്ഷേ ആർഎസ്എസ് വമ്പന്മാർ അത്തരമൊരു മാറ്റത്തെ പിന്തുണയ്ക്കുമോ എന്ന് ആർക്കും ഉറപ്പില്ല. പക്ഷേ, എല്ലാത്തിനുമുപരി, തെരഞ്ഞെടുപ്പ് സമയങ്ങളിലും പ്രചാരണ വേളകളിലും ബഹുജനങ്ങളുടെ പിന്തുണ ആകർഷിക്കുന്നതിനുള്ള പോരാട്ടത്തിൽ വിജയിക്കുന്നതിൽ മൊത്തത്തിലുള്ള താത്പര്യങ്ങളിൽ വലിയ വ്യത്യാസമോ തടസങ്ങളോ ഇല്ലെങ്കിലും ചില വ്യതിയാനങ്ങൾ സംഭവിക്കുന്നു.എന്നിരുന്നാലും, വോട്ടർമാരുടെ മനസിനെ താത്കാലികമായെങ്കിലും സ്വാധീനിക്കുകയും രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
ഭരണകക്ഷിക്ക് തിരിച്ചടി!
മോദി സർക്കാരിന്റെ ചില നടപടികൾ, രാഷ്ട്രീയ പാർട്ടികൾക്കുള്ള ഇലക്ടറൽ ബോണ്ട് സംഭാവനകൾ നിയമാനുസൃതമല്ലെന്നു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സുപ്രീംകോടതി കണ്ടെത്തിയത് തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പ്രഹരമായി എന്നതും പ്രധാനമാണ്. മറ്റൊന്ന്, 2019 മുതൽ പണം നൽകിയ കമ്പനികളുടെയും അത് സ്വീകരിച്ച പാർട്ടികളുടെയും പേരുകൾ പുറത്തുവിടാനുള്ള ഉത്തരവ് കാണിക്കുന്നത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച ബിജെപിക്കു മൊത്തം സംഭാവനയുടെ 50 ശതമാനത്തിലധികം കിട്ടിയെന്നതാണ്. മൂന്നാമത്തെ ഏറ്റവും ഉയർന്ന തുകയാണ് കോൺഗ്രസിനു കിട്ടിയത്. ഇതെല്ലാം ഭരണകക്ഷിയുടെ പ്രതിച്ഛായയ്ക്കു ഗുണം ചെയ്യുന്നില്ല.
നോട്ടുനിരോധനത്തിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് സാധാരണക്കാർക്കാണെന്ന് നേരത്തേ മറ്റൊരു ഉത്തരവിൽ കണ്ടെത്തിയിരുന്നു. ഇതും അധികാരികളുടെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. 3568 കോടി രൂപ നികുതിയടയ്ക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പാർട്ടിയെ കടുത്ത സാമ്പത്തിക സ്ഥിതിയിലാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ നടപടിയും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര ഏജൻസികളുടെ നിരവധി കേസുകൾ ഉണ്ടായിരുന്നു, അവരുടെ അറസ്റ്റുകൾ ന്യായമായതല്ലെന്ന് പലരും വിശേഷിപ്പിക്കുന്നു. ഈ കേസുകളിൽ കേന്ദ്രത്തിന് ഉറപ്പുണ്ടായിരുന്നെങ്കിൽ, അവർക്കെതിരേ നേരത്തേതന്നെ നടപടിയെടുക്കാമായിരുന്നു. അതുപോലെ, ആം ആദ്മി പാർട്ടിക്ക് ചില സിക്ക് സംഘടനകളിൽ നിന്ന് വൻതോതിൽ ഫണ്ട് ലഭിച്ചുവെന്ന ആരോപണവും സമീപ ആഴ്ചകളിൽ പുറത്തുവന്നിരുന്നു. എന്നാൽ അതിലും നേരത്തെതന്നെ നടപടിയെടുക്കാമായിരുന്നു.
വാസ്തവത്തിൽ, അഴിമതിക്കും അഴിമതിക്കാർക്കുമെതിരായ വാഗ്ദത്ത നടപടി ഉൾപ്പെടെയുള്ള ഈ നടപടികളെല്ലാം, (ചിലർ അവയെ) ‘മോദി ഗ്യാരന്റികൾ’ എന്ന് വിളിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളെ ഒരുമിപ്പിക്കുകയും അവർ കേജരിവാളിന്റെ അറസ്റ്റിനെതിരേ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് വരെ തങ്ങളുടെ പ്രതിനിധിയെ അയച്ചു. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് അവർ ഒന്നിച്ച് കടുത്ത പോരാട്ടം നടത്തുകയാണ്. അത് എങ്ങനെയുണ്ടാകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
ചരിത്രം പറയുന്നത്...
1977ൽ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിന് പോകാൻ തീരുമാനിച്ചത് ലോക്സഭയിൽ കോൺഗ്രസിന് 350 സീറ്റുകൾ ലഭിക്കുമെന്ന കേന്ദ്ര ഏജൻസികളുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്. 1975 ജൂണിലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെത്തുടർന്ന് അറസ്റ്റിലായ എല്ലാ മുതിർന്ന നേതാക്കളെയും അവർ മോചിപ്പിച്ചു. ലോക്നായക് ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ജഗ്ജീവൻ റാം, ഹേമവതി നന്ദൻ ബഹുഗുണ, ചന്ദ്രശേഖർ, മധു ലിമായെ, അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി, ചൗധരി ചരൺ സിംഗ്, എ.കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, ഒ. രാജഗോപാൽ തുടങ്ങിയവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം ജയപ്രകാശ് നാരായണൻ പ്രതികരിച്ചത്: വിനാശകാലേ വിപരീത ബുദ്ധി എന്നാണ്.
കുറച്ചു മാസങ്ങൾക്കു ശേഷം കാര്യങ്ങൾ ശാന്തമായപ്പോൾ മുതിർന്ന നേതാക്കൾക്ക് മികച്ച സൗകര്യങ്ങൾ നൽകാൻ ഇന്ദിര തീരുമാനിച്ചു. മൊറാർജി ദേശായിയെക്കുറിച്ച് ഒരു പരിഹാസ കഥ അന്ന് പ്രചരിച്ചിരുന്നു. ഒരു സംസ്ഥാന ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ച അദ്ദേഹത്തിന് മുറിയിൽ എയർകണ്ടീഷണർ അനുവദിച്ചു. ഉദ്യോഗസ്ഥർ ദേശായിയെ സന്ദർശിച്ചപ്പോൾ, താൻ എയർകണ്ടീഷണറുകൾ ഉപയോഗിച്ചിട്ടില്ലെന്നും വിനയപൂർവം ഈ വാഗ്ദാനം നിരസിച്ചുവെന്നും കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. എന്നാൽ താമസിയാതെ അദ്ദേഹം ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് അവരോട് പറഞ്ഞു, “നിങ്ങൾ എന്റെ മുറിയിലെ എയർ കണ്ടീഷണർ ശരിയാക്കുന്നതാണ് നല്ലത്. ഒരുപക്ഷേ, ഏതാനും മാസങ്ങൾക്കുശേഷം ഇന്ദിരാജി ഈ മുറിയിലേക്കു വരേണ്ടി വന്നേക്കാം”.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പല നേതാക്കളും മത്സരിക്കാൻ താത്പ്പര്യപ്പെടുകയും മത്സരരംഗത്തുള്ള പല പാർട്ടികളും ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തു. എന്നാൽ മുതിർന്ന നേതാക്കൾ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയുമായി ചേർന്ന് സീറ്റുകളും വിഭജനവും അംഗീകരിച്ച് ലോക്സഭയിൽ ഭൂരിപക്ഷം നേടി. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നിരുന്നാലും, 28 മാസത്തിനുള്ളിൽ ചൗധരി ചരൺ സിംഗ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യംവച്ച് ഭാരതീയ ജനതാ പാർട്ടിയുടെ ഇരട്ട അംഗത്വ പ്രശ്നം ഉന്നയിക്കുകയും സർക്കാർ വീഴുകയും ചെയ്തു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെങ്കിലും ബ്ലൂ സ്റ്റാർ ഓപ്പറേഷനില്‍ അവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് വന്നു, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാജീവിന്റെ കാലത്ത് ഇന്ത്യൻ സൈന്യം പങ്കെടുത്ത ശ്രീലങ്കയിലെ സൈനിക നടപടിയിൽ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് പുലികളെ പരാജയപ്പെടുത്തി. 1989ൽ വിശ്വനാഥ് പ്രതാപ് സിംഗ് പ്രധാനമന്ത്രിയാവുകയും 1990ൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ചന്ദ്രശേഖർ പിൻഗാമിയാവുകയും ചെയ്തു. 1991ൽ തെരഞ്ഞെടുപ്പിനിടെ രാജീവ് കൊല്ലപ്പെട്ടു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് പി.വി. നരസിംഹറാവു 1996 വരെ പ്രധാനമന്ത്രിയായി.
വാജ്പേയി ഏതാനും മാസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയായി. വാജ്പേയിയുടെ പിൻഗാമിയായി ദേവഗൗഡ (1996-1997), ഐ.കെ. ഗുജ്റാൾ (1997-98) തുടർന്നു. എ.ബി. വാജ്പേയി വീണ്ടും 1998-2004 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായി. 2004-2014 കാലഘട്ടത്തിൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നു. 2014 മുതൽ നരേന്ദ്ര ദാമോദർദാസ് മോദിയാണ് പ്രധാനമന്ത്രി.
നെഹ്റുവിന്റെ കോണ്‍ഗ്രസ്...
ജവഹർലാൽ നെഹ്റുവിന് ഗാന്ധിയൻ ആശീർവാദത്തോടെയും തന്റെ ഇടത് കേന്ദ്ര നയങ്ങളാലും ഭരണം നന്നായി നടത്താൻ കഴിയുമായിരുന്നു. ചൂണ്ടുവിരലിന് കീഴിലുള്ള പാർട്ടിയും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളിലെ ശ്രദ്ധേയമായ വിദ്യാഭ്യാസവും അതിനു മുതൽക്കൂട്ടായി.
സ്വതന്ത്ര മാധ്യമങ്ങളോടുള്ള ബഹുമാനം, പ്രതിപക്ഷ ബഹുമാനം, മുഖ്യമന്ത്രിമാർക്ക് പ്രതിമാസ കത്തുകൾ എന്നിവയെല്ലാം വേറിട്ടതായിരുന്നു. എല്ലാ മാസവും മാധ്യമ സമ്മേളനം നടത്തുന്നതിൽ ഒരു പ്രശ്നവുമുണ്ടായില്ല. കഠിനമായ സാഹചര്യങ്ങൾ, സ്വതന്ത്ര സാമുദായിക സാഹചര്യങ്ങൾ, സമ്മിശ്ര സമ്പദ്വ്യവസ്ഥ, പഞ്ചവത്സര പദ്ധതികൾ, ചേരിചേരാ നയങ്ങൾ എന്നിവയ്ക്കു ശേഷമുള്ള സാഹചര്യങ്ങൾക്കിടയിലും അദ്ദേഹത്തിന് ഉറപ്പോടെയും സ്ഥിരതയോടെയും ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു.
ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം, എല്ലാ ആഴ്ചയിലും രണ്ട് ദിവസം പാർലമെന്റിലെ കർശനമായ ഹാജർ, കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം, നയങ്ങളുടെ പരിണാമം എന്നിവയെല്ലാം നല്ല നിലയുണ്ടാക്കി. അന്താരാഷ്ട്രതലത്തിലും അദ്ദേഹം നന്നായി ബഹുമാനിക്കപ്പെടുകയും സ്വന്തം യോഗ്യതയിൽ പരിഗണിക്കപ്പെടുകയും ചെയ്തു.
ജനപിന്തുണ ആസ്വദിച്ചതിനാലും ഉൾപാർട്ടി ഭിന്നതകൾ കൈകാര്യം ചെയ്യുന്നതിൽ പ്രശ്നമില്ലാത്തതിനാലും അദ്ദേഹം അലഹബാദിന് സമീപമുള്ള സ്വന്തം മണ്ഡലമായ ഫുൽപൂർ വല്ലപ്പോഴുമേ സന്ദർശിച്ചിരുന്നുള്ളൂ. പാർട്ടി മുഴുവൻ കോൺഗ്രസിൽ ഉണ്ടായിരുന്നു, അതിന്റെ നയങ്ങളിൽ പ്രതിജ്ഞാബദ്ധരായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ കോൺഗ്രസിൽ, അദ്ദേഹത്തിന്റെ മകൾ, ഇന്ദിരയ്ക്ക് രാഷ്ട്ര സേവനത്തിൽ ജീവൻ നഷ്ടപ്പെട്ടു, അവരുടെ മകൻ രാജീവ് രാഷട്ര സേവനത്തിൽ മരിച്ചു, രണ്ടാമത്തെ മകൻ സഞ്ജയ് രാഷ്ട്രീയത്തിൽ ജീവിച്ചു, ഒരുപക്ഷേ വിമാനത്തോടുള്ള അഭിനിവേശം കാരണം മരിച്ചു. കൂടുതലായി, നെഹ്റുവിന് പ്രതിപക്ഷത്തോട് വലിയ ബഹുമാനമായിരുന്നു. ചിലർക്ക് പരാതികൾ ഉണ്ടായിട്ടുണ്ടാകും. അവർ നിസാരരായിരുന്നു.
ഭരണം ഏകാധിപത്യം...
ഇപ്പോൾ മോദി മൂന്നാം തവണയും ഭരിക്കാനോ തന്റെ ഏകാധിപത്യ ഭരണം തുടരാനോ ശ്രമിക്കുന്നു. വ്യത്യസ്തമായ ഒരു നിയമമാണ് അദ്ദേഹത്തിന്റെത്. ബുദ്ധിമുട്ടുള്ള വിഷയങ്ങളിലും നയങ്ങളിലും അദ്ദേഹം നിശബ്ദതയോ അസാന്നിധ്യമോ ഇഷ്ടപ്പെടുന്നു. പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം ഒരു മികച്ച വാഗ്മിയായി പ്രത്യേകമായ വാക്കുകളോ ശൈലികളോ സ്വീകരിക്കുന്നു. പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം കരുണയോടെ അല്ലെങ്കിൽ കരുണയില്ലാത്തവനാകാം. അദ്ദേഹത്തിന് ഒരു ആശയമോ നയമോ ഇഷ്ടമാണെങ്കിൽ, സങ്കടകരമെന്നു പറയട്ടെ, ചിലപ്പോൾ അത് ജനങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങൾ അറിയാതെ, അവരുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കാതെ, അവരുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് ആകുലപ്പെടാതെ അതുമായി മുന്നോട്ടുപോകുന്നു.
മതം, വിശ്വാസം, ദാരിദ്ര്യം എന്നിവയിൽ അദ്ദേഹത്തിന് സ്വന്തമായ കാഴ്ചപ്പാടുണ്ട്. മനസിലുറപ്പിക്കും മുമ്പ് ഇക്കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം കൂടി ആലോചിച്ചാൽ നന്നായിരിക്കും. നിസംശയം, മോദി ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഗുജറാത്തിന് മറ്റൊരു നേതാവ് ഉണ്ടായിരുന്നു: മഹാത്മജി. വ്യത്യാസം അദ്ദേഹത്തിന്റെ നേതൃത്വമാണ്, ഗാന്ധിസത്തെ ലോകമെമ്പാടുമുള്ള എല്ലാവരും ബഹുമാനിക്കുന്നു. തന്റെ നിലപാട് വിശദീകരിക്കുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഏതു സമരവും ജനങ്ങൾക്കും സമൂഹത്തിനും ദോഷകരമാണെന്ന് തോന്നിയാൽ അതിൽനിന്ന് പിന്മാറുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.
മോദിക്ക് എതിരാളി...
മോദിക്ക് ഇപ്പോൾ ഒരു എതിരാളിയുണ്ട്: പ്രതിപക്ഷ സഖ്യമായ ഇന്ത്യ. പ്രതിപക്ഷമില്ലാത്ത ജനാധിപത്യമാണ് ചിലപ്പോൾ മോദി ആഗ്രഹിക്കുന്നത്. തന്റെ മുഖ്യശത്രു കോൺഗ്രസാണ്, പ്രതിപക്ഷമില്ലാത്ത ഇന്ത്യയാണ് മോദി ആഗ്രഹിക്കുന്നത്. ചിലത് പറയേണ്ടിവരുന്നു, പ്രതിപക്ഷമില്ലാത്ത ജനാധിപത്യത്തിന്റെയോ ശക്തമായ പ്രതിപക്ഷ പാർട്ടിയില്ലാത്ത ജനാധിപത്യത്തിന്റെയോ ഗതിയറിയാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നു. മോദിയുടെ ചില നയങ്ങളുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ആരുമില്ലെങ്കിൽ, അത് ഗാന്ധിജി അവസാനം വരെ പറഞ്ഞ രാമരാജ്യമാകുമോ? ചുരുക്കിപ്പറഞ്ഞാൽ, നല്ല നയങ്ങൾ, നല്ല ശീലങ്ങൾ, നല്ല കാഴ്ചപ്പാടുകൾ എന്നിവയുണ്ട്. രാജ്യത്തിന്റെ മൊത്തത്തിലുള്ള നന്മയ്ക്കായി അവ മനസിലാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതല്ലേ? പാർലമെന്റിൽ മോദിയിൽനിന്ന് പ്രശ്നങ്ങളെയും നയങ്ങളെയുംകുറിച്ചു കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.
അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഴ്ചയിൽ രണ്ട് ദിവസം അദ്ദേഹത്തെ കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ ഉയർത്തിപ്പിടിച്ചാൽ എല്ലാവരും അതുതന്നെ ചെയ്യും. എല്ലാവരും പാർലമെന്റിനെ ബഹുമാനിക്കണമെന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടറും പ്രതീക്ഷിക്കുന്നു. മോദി ഗ്യാരന്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും. ഇന്ത്യ മുന്നണി ഉണ്ടെങ്കിലും ഇല്ലെങ്കിലും. ചെങ്കോൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും. പൂർണമായും ഇന്ത്യൻ ഭരണഘടനയോടൊപ്പം.
കോണ്‍ഗ്രസ് വീണു, മോദി ഉദിച്ചു...
കൂട്ടുകക്ഷി മുന്നണിയുടെ തലവനായ ഡോ. മൻമോഹൻ സിംഗിന്റെ 10 വർഷത്തെ ഭരണത്തിനു ശേഷം, സഖ്യകക്ഷികളുടെ ടീം സ്പിരിറ്റിന്റെയും തീരുമാനങ്ങളുടെയും അഭാവം മൂലം സംഭ്രമിച്ച കോൺഗ്രസ് ദുർബലമായ അവസ്ഥയിലായിരുന്നു. ഡോ. സിംഗിനെപ്പോലെ നേരായ, സത്യസന്ധനായ ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ഇടപെടലുകൾ പരിമിതമായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപീകരണത്തിലും സോണിയ ഗാന്ധിയുടെ ഇടപെടൽ നിർണായകമായി. അത് അദ്ദേഹത്തിന്റെ നിലപാടിനെ പല അവസരങ്ങളിലും മധുരവും പുളിയുമുള്ളതാക്കി മാറ്റി.
സഹപ്രവർത്തകർ അവരുടെ മുൻഗണനകളും സഖ്യകക്ഷികൾ അവരുടെ പാർട്ടികളുടെ അജണ്ടയും മുൻനിർത്തി പ്രവർത്തിക്കുന്നതിലെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കോൺഗ്രസ് തന്നെ അച്ചടക്കമുള്ള ഒന്നായിരുന്നില്ല. നിരവധി ഗ്രൂപ്പുകളാൽ സമൃദ്ധമായിരുന്നു. പ്രബലമായത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. ഡോ. സിംഗിന്റെ എതിരാളിയായി ഗുജറാത്തിലെ മുഖ്യമന്ത്രിപദമൊഴിഞ്ഞ് നരേന്ദ്ര മോദി എത്തി.
ബിജെപിയുടെയും ആർഎസ്എസിന്റെയും പൂർണ പിന്തുണയോടെ മോദി മുതിർന്ന സഹപ്രവർത്തകനായ എൽ.കെ. അദ്വാനിയെ ഒതുക്കി. മോദിക്ക് ന്യൂഡൽഹിയിൽ ഹൃദ്യമായ സ്വീകരണം ലഭിക്കുകയും തന്റെ അജണ്ട സുഗമമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ, കഴിഞ്ഞ പത്തുവർഷമായി മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന അദ്ദേഹത്തിന് പ്രതികൂലമായതെല്ലാം പിആർ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു. ഹോം ഗ്രൗണ്ട് നന്നായി പരിപാലിക്കുന്നു. അദ്ദേഹത്തിന് ഒരു നേതാവിനോടും കാര്യങ്ങൾ വിശദീകരിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ലോകമെമ്പാടുമുള്ള പതിവ് യാത്രകളിൽ മികച്ച അന്താരാഷ്ട്ര പ്രതിഛായ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
Latest News
മൈക്രോ ഫിനാൻസ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയ തിരുനാൾ; കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ
ബസ് അന്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം
Latest News
മൈക്രോ ഫിനാൻസ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയ തിരുനാൾ; കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ
ബസ് അന്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top