അവധിക്കാലം ആസ്വദിക്കാം
Sunday, March 24, 2024 1:09 AM IST
ഡോ. ജൂബി മാത്യു
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോഷവും സൗഹൃദവും പങ്കിടാനും നാടിന്‍റെ പച്ചപ്പും കുളിർമയും ബന്ധുമിത്രാദികളുടെ സ്നേഹവായ്പും നുകരാനും ഉതകുന്ന നല്ലകാലമായി അവധിക്കാലം മാറണം. കുട്ടികളുടെ മൊബൈൽ ഭ്രമം, കൂട്ടുകാരുടെ കുറവ്, മാതാപിതാക്കളുടെ മനോഭാവം തുടങ്ങിയവ മൂലം കുട്ടികൾ അവരിലേക്കുതന്നെ ഒതുങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കുട്ടികൾക്ക് നല്ലൊരു അവധിക്കാലം സമ്മാനിക്കുക എന്നത് മാതാപിതാക്കളുടെകൂടി കടമയാണ്.

ഉത്തരവാദിത്വ വളര്‍ച്ച

കുട്ടികളെ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക. അവർ ആരംഭിക്കുന്ന കാര്യങ്ങള്‍ തുടരാനും അവസാനിപ്പിക്കാനും പഠിപ്പിക്കുന്നതുവഴി തനിക്കും എന്തെങ്കിലും തനിയെ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ആര്‍ജിക്കുന്ന കുട്ടി, ഉത്തരവാദിത്വബോധത്തിലേക്ക് ഉയരുകയാണ്.

ഉദാഹരണമായി, പാത്രം കഴുകാനും ഭക്ഷണമേശ ഒരുക്കാനും കിടന്ന മുറി വൃത്തിയാക്കാനും സ്വന്തം വസ്ത്രങ്ങള്‍ തനിയെ കഴുകാനും വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനും കുട്ടികള്‍ അവധിക്കാലത്ത് പഠിച്ചെടുക്കുമ്പോള്‍ അലസരാകാതെ അവധിക്കാലം ആസ്വദിക്കാന്‍ പ്രാപ്തരാകുന്നു. പറമ്പിലോ ടെറസിലോ പച്ചക്കറിത്തൈകൾ നടാനും പരിപാലിക്കാനും കുട്ടികളെ പഠിപ്പിക്കണം. ചില ബ്ലോഗുകൾ എങ്ങനെ എഴുതാം, അല്ലെങ്കിൽ ചെറിയ വീഡിയോകൾ സൃഷ്ടിക്കാം എന്നെല്ലാം പഠിക്കാനും അവധിക്കാലും വിനിയോഗിക്കാം.

വൈകാരിക പക്വത

ഉത്തരവാദിത്വബോധത്തില്‍ വളരുന്ന കുട്ടി വൈകാരിക പക്വത ആര്‍ജിച്ചെടുക്കുന്നു. ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്നു പരിഹരിക്കാന്‍ പഠിക്കുന്ന കുട്ടികള്‍ വൈകാരികതലത്തില്‍ പക്വത നേടുന്നതോടൊപ്പം ജീവിതാനുഭവങ്ങളെ സമചിത്തതയോടെ നേരിടാനും പഠിക്കുന്നു.

വൈകാരികപക്വതയില്‍ വളരാന്‍ പരിശ്രമിക്കുന്ന കുട്ടി ചെറിയ പ്രശ്നങ്ങള്‍ കാണുമ്പോള്‍ പകച്ചുനില്ക്കാതെ, പ്രശ്നങ്ങളില്‍നിന്ന് ഓടിയകലാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള കഴിവു നേടുന്നു. ജീവിതവിജയം നേടുന്നതിനാവശ്യമായ ക്രിയാത്മക മനോഭാവം രൂപപ്പെടുത്താന്‍ പഠിക്കുന്നു. വൈകാരികപക്വത പ്രാപിക്കുന്ന കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണം മറ്റുള്ളവരാണെന്ന് പഴിചാരാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് പരിഹരിക്കാന്‍ പരിശ്രമിക്കുന്നു.

ആത്മീയവളര്‍ച്ച

അധ്യയനവര്‍ഷം മുഴുവന്‍ തിരക്കുപിടിച്ചോടുന്ന കുട്ടികള്‍ സ്വസ്ഥമായിരുന്ന് പ്രാര്‍ഥിക്കാൻ അധികം സമയം കണ്ടെത്താറില്ല. അവധിക്കാലത്ത് കുറച്ചു സമയം കുട്ടികള്‍ക്കൊപ്പമിരുന്നു പ്രാര്‍ഥിക്കാനും ഈശ്വരചിന്തകൾ പങ്കുവയ്ക്കാനും സമയം കണ്ടെത്തണം. ഇതുവഴി മാതാപിതാക്കളുടെ സ്നേഹവും കരുതലും അനുഭവിക്കുന്ന കുട്ടി ദൈവസ്നേഹത്തിന്‍റെ പാഠങ്ങള്‍ പഠിച്ചെടുക്കുന്നു. രോഗികളെ സന്ദർശിക്കുന്നതും പ്രായമായ ബന്ധുക്കളുടെകൂടെ സമയം ചെലവഴിക്കുന്നതും മറ്റുള്ളവരോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള ബാലപാഠങ്ങള്‍ പഠിക്കാൻ ഇടയാക്കും.

സോഷ്യൽ മീഡിയയുടെ സ്വാധീനം

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് കുട്ടികളുടെ സോഷ്യൽ മീഡിയയുടെ ഉപയോഗം. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയമാനദണ്ഡത്തോടെ കംപ്യൂട്ടർ ഗെയിം, കാർട്ടൂണുകൾ മറ്റ് താത്പര്യമുള്ള ആപ്ലിക്കേഷനുകൾ തുടങ്ങിയവ പരിചയപ്പെടുത്താം. മൊബൈൽ ഫോൺ ഉപയോഗം പലതരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.


സോഷ‍്യൽ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു കുട്ടി പ്രതിവർഷം 10,000ത്തിൽപരം അക്രമങ്ങളെങ്കിലും കാണുമെന്നാണ് കണക്കാക്കുന്നത്. അത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കും. മൊബൈൽ ഫോണിന്‍റെ അമിതമായ ഉപയോഗം കുട്ടികളിൽ ഓർമക്കുറവ്, ചിന്താശേഷിയില്ലായ്മ, ഉറക്കമില്ലായ്മ, സൗഹൃദ മനോഭാവ നഷ്ടം, അക്രമവാസന തുടങ്ങിയ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ എങ്ങനെ രക്ഷിക്കാം

മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ കേൾക്കാൻ സമയം കണ്ടെത്തണം. കൗമാരക്കാരായ കുട്ടികൾ മനസുതുറന്ന് സംസാരിക്കാൻ സാധ്യത വളരെ കുറവാണ്. അവർക്ക് പ്രത്യേക പരിഗണന നൽകണം. ഒന്നിച്ച് ചെറിയ യാത്രകൾ, ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കൽ, പരസ്പര സംസാരം തുടങ്ങി ഏതെങ്കിലും വഴിയിലൂടെ അവരുമായി സംസാരിക്കാൻ മാതാപിതാക്കൾ അവസരം ഉണ്ടാക്കണം. പാടത്തും പറമ്പിലും മഴയും മണ്ണും മാനവും കണ്ട് വളരാനും ബാല്യകാല സൗഹൃദങ്ങളിൽ പങ്കാളികളാകാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അവരിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അതു വളർത്തിയെടുക്കാനും അവധിക്കാലം പ്രയോജനപ്പെടുത്താം.

കുട്ടികൾ ഓടിക്കളിച്ച് മണ്ണിന്‍റെ ഗന്ധമറിഞ്ഞു വളരണം. മാത്രമല്ല, തോട്ടിലും പുഴയിലും ഉറവപൊട്ടി ഒഴുകുന്ന തെളിനീരിന്‍റെ കുളിര് അവരറിയണം. ഒത്തൊരുമിച്ച് ആരോഗ്യമുള്ള, ചിന്താശേഷിയുള്ള, ക്ഷമാശീലമുള്ള, അക്രമവാസനയില്ലാത്ത നല്ലൊരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം. അവധിക്കാലം വിനോദത്തിന് മാത്രമല്ല, മറിച്ച് അറിവു നേടാനുള്ള സമയംകൂടിയാണ്. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീട്ടിൽ ലൈബ്രറി ഒരുക്കാം. ഒരു മാസമെങ്കിലും അക്കാദമിക് മേഖലയിലിൽനിന്ന് മാറി ജീവിതം ആസ്വദിക്കട്ടെ.

കുട്ടികള്‍ അര്‍ഹിക്കുന്നത് ചെയ്തുകൊടുക്കുന്നതോടൊപ്പം അവരുടെ സമഗ്രമായ വളര്‍ച്ച സാധിക്കുന്നത് കുടുംബത്തിലാണ് എന്നകാര്യവും രക്ഷിതാക്കൾ മറക്കരുത്. അവധിക്കാലത്ത് മാതാപിതാക്കളുടെ കൂടെനിന്നു പഠിക്കുന്ന കുട്ടികള്‍ ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള കല അഭ്യസിക്കുന്നു.

ഉത്തരവാദിത്വബോധത്തില്‍ വളരുന്ന കുട്ടികള്‍ അവരുടെ ജീവിതത്തെ വിലമതിക്കുന്നതോടൊപ്പം മറ്റുള്ളവരെ മാനിക്കാനും സമയം വേണ്ടവിധം പ്രയോജനപ്പെടുത്താനും അവധിക്കാലം വെറുതെ പാഴാക്കാതെ വ്യക്തിത്വ വളര്‍ച്ചയ്ക്ക് ഉപകരിക്കും വിധം പ്രയോജനപ്പെടുത്താനും ആരോഗ്യകരമാക്കാനും കഴിവുള്ളവരാകുന്നു. മാതാപിതാക്കളുമായും സഹോദരങ്ങളുമായും സ്നേഹബന്ധം ഊട്ടിയുറപ്പിക്കാൻ അവധിക്കാലം സഹായകമാകും. സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാഴ്ചയും ഉൾക്കാഴ്ചയും വളർത്തിയെടുക്കാൻ പ്രാപ്തമാക്കുന്നതുകൂടിയാകണം അവധിക്കാലം.

(കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് &
എൻജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.