ദാർശനികത കിനിയുന്ന കാവ്യഘടനകൾ
Tuesday, March 19, 2024 12:34 AM IST
സന്ദീപ് സലിം
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആവിർഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവർത്തനത്തിനു ചുക്കാൻപിടിച്ച കവികളിൽ ആദ്യ പേരുകാരൻ പ്രഭാ വർമയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാൻ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാ വർമ.

മലയാള കവിതയിൽ പ്രഭാവർമ ഒറ്റയ്ക്കു തീർത്ത ഒരു കാവ്യവഴിയുണ്ട്. അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നു പിറന്നുവീണ കവിതകൾ എല്ലാക്കാലത്തും മുഖ്യധാരയിൽനിന്നു പുറത്ത് ഓരംചേർന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാരശ്രേണിയിൽനിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയർപ്പും കണ്ണീരും അദ്ദേഹത്തിന്‍റെ കവിതകളിൽനിന്നു നമുക്കു തൊട്ടെടുക്കാനാവും.

തന്‍റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്നേഹവും മനുഷ്യന്‍റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്‍റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് നമുക്കു കാണാം. എന്തുകൊണ്ട് അദ്ദേഹത്തിന്‍റെ കവിതകൾ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാൽ അദ്ദേഹത്തിന്‍റെ കവിതകൾ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്‍റെ കാവ്യഭാഷയിൽ പുലർത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാൻ അദ്ദേഹം പുലർത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്‍റെയും സമൂഹത്തിന്‍റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.

അറിവുകൾക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാ വർമ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്‍റെ വെള്ളിവെളിച്ചത്തിൽനിന്നു പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്‍റെ കവിത എപ്പോഴും സംസാരിക്കുന്നത്. ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാ വർമ മലയാള കവിതയ്ക്കു നൽകിയ സംഭാവനകളെ വിലയിരുത്തിയാൽ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാളകവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി.

“എന്‍റെയാകാശം വെട്ടി-
പ്പിളർക്കാൻ നിനക്കാവ-
തെങ്ങനെ, മിന്നൽപ്പിണ-
രിന്‍റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു’’

ഈ ആറുവരിക്കവിത മാത്രം മതി, പ്രഭാ വർമയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാൻ. ഈ വരികളിൽ കവി മനുഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തിൽനിന്നുതിർന്ന കാവ്യഭാഷയിലും.

മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാർശനികത ഈ വരികളിലുണ്ട്.

“ഭൂമിയിൽ നിന്നു
പോകേണ്ടതുണ്ടീ-ഭൂമി
യാകെ നരച്ചു വയോവൃദ്ധയായ്”

ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. മറിച്ച് മനുഷ്യവംശത്തിന്‍റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചുകൂടിയാണു പറയുന്നത്. യുദ്ധങ്ങളാൽ നിറഞ്ഞ വർത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇതു മാറുന്പോൾ നമ്മൾ മനസിലാക്കേണ്ടത് പ്രഭാ വർമയെന്ന കവിയും കവിതയും കാലത്തിനു മുന്നേ നടക്കുന്നു എന്നതാണ്.

മനുഷ്യജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാർശനികബോധം ഉള്ളിൽ പേറുന്ന കവിയാണു പ്രഭാ വർമ.

“ഒന്നിനുമല്ലാതൊരു പൂവിനെ സ്നേഹിച്ചവൻ

എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ’’

എന്ന വരികൾ വായനക്കാരന്‍റെ ഹൃദയത്തിൽ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയിൽ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്‍റെ പുണ്യമാണെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.

“ക്രൂശിൽ പിടയുന്ന നേരത്തിടംവലം
നോക്കിലങ്ങാരാരുമില്ല.
പിന്നീടിറക്കിക്കിടത്താൻ മടിത്തടം
നീർത്താനുമാരാരുമില്ല’’

ഇവിടെ ജീവിതത്തിന്‍റെ പച്ചയായ യാഥാർഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്‌ട്രീയമുണ്ട്. ആ രാഷ്‌ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളിൽ പറഞ്ഞിരിക്കുന്നതിനു മുകളിൽ എന്തു രാഷ്‌ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്.

കവിത ഇന്ന് അതിവേഗത്തിൽ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സർഗാത്മക പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങൾക്കു വിധേയമായ കവിതകൾ മലയാളത്തിലാവാനാണു സാധ്യത.

മലയാളകവിതയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്‍റെ വഴിയിലൂടെയാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും ‘അർക്കപൂർണിമ’യും ‘ശ്യാമമാധവ’വും ‘രൗദ്രസാത്വിക’വും മലയാളത്തിനു നൽകിയ പ്രഭാവർമ മലയാള കവിതയുടെ പൂമുഖത്ത് തന്‍റേതു മാത്രമായ കാവ്യഭാഷയാൽ പണിത സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കും.

മലയാളഭാഷയ്ക്കു ലഭിക്കുന്ന അംഗീകാരം: പ്രഭാവർമ

“എഴുത്തിന്‍റെ അര നൂറ്റാണ്ട് പൂർത്തിയായ സമയത്താണ് സരസ്വതി സമ്മാൻ ലഭിക്കുന്നത്. ഇതുവരെ എഴുതിയതൊന്നും പാഴായില്ല എന്ന് ആരോ പറയുന്നതായി തോന്നുന്നു. എനിക്കു സരസ്വതി സമ്മാൻ ലഭിക്കുന്നു എന്നതിലുപരി നമ്മുടെ മലയാളഭാഷയ്ക്കു ലഭിക്കുന്ന അംഗീകാരമാണിത്. മലയാള സാഹിത്യത്തിനു ലഭിക്കുന്ന അംഗീകാരമാണ്.

അതിനൊരു മാധ്യമമായി മാറുവാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. മറ്റേതൊരു ഭാഷയോടും മത്സരിച്ചു നില്ക്കുവാൻ കഴിയുന്ന മഹത്തായ ഭാഷയാണ് മലയാള ഭാഷ. ഈ സത്യം ദേശീയതലത്തിൽ ആവർത്തിച്ചുറപ്പിക്കുന്ന ഒരു നിമിഷമായി പുരസ്കാര ലബ്ദിയെ കാണുകയാണ്” പ്രഭാവർമ പറഞ്ഞു.

സൂര്യനെയും പൂനിലാവിനെയും കൂട്ടിയിണക്കി അർക്കപൂർണിമയും ഇരുളിനെയും വസന്തത്തെയും ചേർത്തുവച്ച് ശ്യാമമാധവവും എഴുതിയ കവി പ്രഭാവർമ രൗദ്രസാത്വികം രചിക്കുന്പോഴും വിപരീതങ്ങൾ ഒന്നുചേരുകയായിരുന്നു. വൈരുധ്യങ്ങളെ സംബോധന ചെയ്യുന്നതിലൂടെയാണ് കവിത ശക്തമായിത്തീരുന്നതെന്ന് വിശ്വസിക്കുന്ന കവിയെയാണ് രാജ്യം ആദരിക്കുന്നതും. പത്തുവർഷത്തിനിടെ ഇന്ത്യയിൽ രചിക്കപ്പെട്ട ശ്രേഷ്ഠമായ കൃതിയായി രൗദ്രസാത്വികം തെരഞ്ഞെടുക്കപ്പെടുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.