മലങ്കര ഡാമിലെ വനവത്കരണം
Wednesday, March 15, 2023 1:03 AM IST
അഡ്വ. പീറ്റർ ജോസഫ്

1980ൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി കേരള സർക്കാർ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്‌ടിലെ മലങ്കര ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയുടെ ആവശ്യത്തിലേക്കായി പൊന്നുംവിലയ്ക്ക് എടുക്കുകയുണ്ടായി. 1984ൽ ലാൻഡ് അക്വസിഷൻ ആക്ട് ഭേദഗതി നടപ്പിൽ വന്നതിനുശേഷമേ കാര്യമായ എന്തെങ്കിലും തുക പൊന്നുംവിലയ്ക്ക് എടുക്കുന്പോൾ ഭൂവുടമകൾക്ക് കിട്ടാൻ തുടങ്ങിയിട്ടുള്ളൂ. അറക്കുളം, കുടയത്തൂർ, മുട്ടം, ആലക്കോട് വില്ലേജുകളിൽപ്പെട്ട വസ്തുക്കൾക്ക് പൊന്നുംവിലയ്ക്ക് എടുക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന അവസ്ഥയനുസരിച്ച് വെറും തുച്ഛമായ തുക മാത്രമേ ഭൂവുടമകൾക്ക് ലഭിച്ചിട്ടുള്ളൂ. മൂവാറ്റുപുഴ, കോതമംഗലം, വൈക്കം താലൂക്കുകളിലെ ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളിൽ രണ്ടാംകൃഷി സാധ്യമാക്കുന്നതിനും പുതിയ കൃഷിഭൂമി വികസിപ്പിച്ചെടുക്കുന്നതും ലക്ഷ്യംകണ്ടായിരുന്നു മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്‌ട് വിഭാവനം ചെയ്തത്. എന്നാൽ നിർദിഷ്ട ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നുംതന്നെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലായെന്നതാണ് യാഥാർഥ്യം.

വനവത്കരണം

ഇപ്പോഴിത മലങ്കര ജലാശയത്തോടു ചേർന്ന് 130 ഏക്കർ കരഭൂമി ഫോറസ്റ്റ് വകുപ്പിലേക്ക് വിട്ടുകൊടുത്തുകൊണ്ട് വനവത്കരണം എന്ന പുതിയ ആശയവുമായി ഉദ്യോഗസ്ഥർ എത്തിയിരിക്കുകയാണ്. ഇടമലയാർ പ്രോജക്‌ടിനുവേണ്ടി 1997ൽ ഉപയോഗിക്കേണ്ടിവന്ന വനഭൂമിക്കു പകരമായി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്‌ട് വക ഭൂമിയിൽ വനവത്്കരണം നടത്തുക എന്നതാണ് പുതിയ ആശയം.

മലങ്കര ജലാശയത്തിനും ഭൂവുടമകളുടെ ബാക്കി സ്ഥലത്തിനും ഇടയിലായി കിടക്കുന്ന വീതി കുറഞ്ഞ ഭൂപ്രദേശത്ത് പുതുതായി വനം നിർമിച്ചെടുക്കുകയെന്നുള്ളത് തികച്ചും വികലമായ ഒരു ആശയമാണ്. കർഷകർക്കുള്ള ഏറ്റവും പുതിയ ഭീഷണിയായ ബഫർ സോണിന്‍റെ പശ്ചാത്തലത്തിൽ വേണം ഈ വനവത്കരണ ആശയത്തെ വിലയിരുത്താൻ. ഈ ഭൂപ്രദേശം വനമാക്കി മാറ്റിയാൽ അതിനോടു ചേർന്നുള്ള ഭൂവുടമകൾക്ക് വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശം വരുംകാലങ്ങളിൽ ഒരു ഭീഷണിയായി തുടരും. മലങ്കര ജലാശയത്തോട് ചേർന്ന് ഭൂമി കൈവശം വച്ച് അനുഭവിച്ചു വന്നിരുന്ന കർഷകർക്ക് മേലിൽ ഈ ജലാശയത്തിലേക്ക് ഇറങ്ങാനുള്ള അവകാശം ഇതോടെ നഷ്ടമാകും. മലങ്കര ജലാശയത്തോടു ചേർന്ന് അധിവസിക്കുന്ന അനേകം കുടുംബങ്ങൾ കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് ഈ ജലാശയത്തെയാണ്.


മലങ്കര വിനോദസഞ്ചാര മേഖല

ഇപ്പോൾ ജലാശയത്തിനുള്ളിൽപ്പെട്ട് തുരുത്തുകളായി രൂപാന്തരപ്പെട്ട പതിനെട്ട് കൊച്ചുകൊച്ചു ദ്വീപുകൾ ഇവിടെയുണ്ട്. ഈ തുരുത്തുകൾ ഉൾക്കൊള്ളിച്ച് മലങ്കര ജലാശയവും സമീപപ്രദേശങ്ങളും തികച്ചും ആകർഷകമായ വിനോദസഞ്ചാര മേഖലയാക്കി മാറ്റുന്നതിനുവേണ്ടി കേരള സർക്കാർ ബൃഹത്തായ പദ്ധതി തയാറാക്കി കേന്ദ്രഗവണ്‍മെന്‍റിന് സമർപ്പിച്ചതിന്‍റെ ഫലമായി 102 കോടി രൂപ പ്രാരംഭമായി അനുവദിച്ചതാണ്. അപ്രകാരമിരിക്കെയാണ് വനവത്കരണത്തിനുള്ള ഈ കുത്സിതശ്രമം. തുരുത്തുകളിൽ വിനോദസഞ്ചാരമേഖലയ്ക്ക് ഉപയുക്തമല്ലാത്തവ വനവത്്കരണത്തിനു നൽകിയാൽ ഈ പ്രശ്നം പൊതുജനത്തെ ബാധിക്കാതെ പരിഹരിക്കാവുന്നതേയുള്ളൂ.

2014 മുതൽ ഇന്ത്യയിൽ ഒട്ടാകെ നടപ്പായിരിക്കുന്നത് 2013-ലെ പുതിയ ഭൂമിയേറ്റെടുക്കൽ നിയമമാണ്്. ഈ നിയമത്തിലെ 99-ാം വകുപ്പ് പ്രകാരം ഭൂമി ഏതെങ്കിലും നിർദിഷ്ട ആവശ്യത്തിനുവേണ്ടി സർക്കാർ പൊന്നുംവിലയ്ക്ക് എടുത്താൽ ആ ഭൂമി മറ്റിതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. മേൽപ്പറഞ്ഞ നിയമത്തിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ ഫോറസ്റ്റ് സെറ്റിൽമെന്‍റ് ഓഫീസർ ആയ ഇടുക്കി സബ് കളക്ടർ വില്ലേജ് ഓഫീസുകൾ മുഖേന മലങ്കര ജലാശയത്തിനുസമീപത്തുള്ള ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.