Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
Tuesday, March 7, 2023 11:18 PM IST
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു ബ്രഹ്മപുരം മാലിന്യമല കത്തിയെരിയുമ്പോൾ നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയെ ഇടയ്ക്കിടയ്ക്കു ശ്വാസംമുട്ടിക്കുന്ന മാലിന്യമലയിലൂടെയും അതിനോടു ചേർന്നുകിടക്കുന്ന ഭൽസ്വ എന്ന ഗ്രാമത്തിലൂടെയും ഞാൻ നടത്തിയ സന്ദർശനമാണ് ഓർമവരുന്നത്. നമ്മുടെയൊക്കെ ചിന്തകളിലെ ഡൽഹിക്കു സൗന്ദര്യമാണ് കൂടുതൽ. ഇന്ത്യാഗേറ്റും രാഷ്ട്രപതിഭവനും ഒട്ടനവധി വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ളതും പ്രൗഢിയും അഴകും നിറഞ്ഞുനിൽക്കുന്നതുമാണ്
ഡൽഹി. എന്നാൽ വടക്കു കിഴക്കൻ ഡൽഹിയിൽ നഗരസഭയുടെ അധീനതയിൽ നടത്തപ്പെടുന്നതും 92 ഏക്കറിൽ ഉയർന്നുനിൽക്കുന്നതുമായ ഒരു മാലിന്യമലയുണ്ട്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യമലയെക്കാൾ രൂപത്തിലും ഭാവത്തിലും ഏറെ വലുതും അപകടകാരിയുമാണിത്. ഓരോ വർഷവും ഇവിടെയുണ്ടാകുന്ന തീപിടിത്തം ഡൽഹിയെ ഏറെനാൾ പുകയിൽ നിറയ്ക്കാറുണ്ട്.
ഓരോ ദിവസവും ഇരുപത് മെട്രിക് ടൺ മാലിന്യമാണ് ഈ മാലിന്യസംസ്കരണ സ്ഥലത്തേക്കു ലോറികളിൽ രാപ്പകൽ വ്യത്യാസമില്ലാതെ എത്തിച്ചേരുന്നത്. ഫാക്ടറിമാലിന്യങ്ങളും ഗാർഹികമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുംകൊണ്ട് ഉയർന്നുവന്ന ഈ മാലിന്യമലയുടെ താഴ്വാരങ്ങളിൽ അനേകായിരം കുടുംബങ്ങളും കുടിൽകെട്ടി ജീവിക്കുന്നുണ്ട്. മാലിന്യത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ചികഞ്ഞെടുത്ത് അവ ശുചിയാക്കിവിറ്റാണ് അവർ ഉപജീവനം നടത്തുന്നത്.
മലയിൽനിന്ന് ഒലിച്ചുവരുന്ന മലിനജലത്തിൽ പന്നിയോടും തെരുവു നായ്ക്കളോടുമൊക്കെ കളിച്ചുരസിക്കുന്ന കുഞ്ഞുങ്ങൾ, മനസുതകർക്കുന്ന ഇവിടത്തെ ദൃശ്യങ്ങളിൽ ഒന്നാണ്. ഈ മാലിന്യമലയിലും അതിൽ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളിലും ക്രിസ്തുസ്നേഹം പകർന്നുനൽകുന്ന കാരുണ്യത്തിന്റെ തൂവൽസ്പർശം നൽകുന്ന ഒരു കൂട്ടം മിഷനറി പുരോഹിതരെയും നമുക്ക് അവിടെ കാണുവാൻ സാധിക്കും. സീറോമലബാർ സഭയുടെ പ്രേഷിതസമൂഹമായ എംഎസ്ടി വൈദികരാണ് 2013 മുതൽ ‘ദീപ്തി ഫൌണ്ടേഷൻ’ എന്ന സാമൂഹിക പ്രവർത്തക സംഘടനയിലൂടെ ഈ മാലിന്യമലയിലും അതിനോടു ചേർന്നുകിടക്കുന്ന ഗ്രാമത്തിലും അഹോരാത്രം പ്രവർത്തിച്ചുവരുന്നത്. ഫാ. സന്തോഷ് ഒാലപ്പുരയ്ക്കൽ എംഎസ്ടിയാണ് ഇൗ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രണ്ടായിരത്തോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഭൽസ്വ എന്ന ഗ്രാമം. അതിൽ 60 ശതമാനം പേരും മാലിന്യമലയിലെ വസ്തുക്കൾ പെറുക്കിയെടുത്തു ശുചിയാക്കി ആവശ്യക്കാരെ കണ്ടെത്തി വിറ്റാണ് തങ്ങളുടെ ഉപജീവനം നടത്തുന്നത്. മാലിന്യവുമായി എത്തുന്ന ലോറികളിൽ ഒരുവിധത്തിലുമുള്ള സുരക്ഷാസംവിധാനങ്ങളുമില്ലാതെ കയറി വില്‍പനസാധ്യതയുള്ള വസ്തുക്കൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ ലോറികൾക്കിടയിൽപ്പെട്ടും മാലിന്യങ്ങളുടെ അടിയിൽപ്പെട്ടും ജീവൻ പൊലിഞ്ഞുപോകുന്നത് ഈ പ്രദേശത്തെ നിത്യസംഭവമാണ്. വെയിലും മഞ്ഞും മഴയും വകവയ്ക്കാതെ കുട്ടികളും മുതിർന്നവരും മാലിന്യം പെറുക്കിക്കൂട്ടുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.
കഴിഞ്ഞ12 വർഷത്തോളമായി ദീപ്തി ഫൌണ്ടേഷൻ എന്ന സാമൂഹിക സംഘടനയിലൂടെ ദൈവദൂതരെപ്പോലെ അവരുടെയിടയിലേക്കു കടന്നുചെല്ലുന്നവരാണ് ഈ മിഷനറി വൈദികർ. നാളെയുടെ വാഗ്ദാനങ്ങളായ ആ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയും ആരോഗ്യരംഗത്തു വേണ്ട സഹായങ്ങൾ നൽകിയും വിശക്കുന്നവർക്ക് ആഹാരമൊരുക്കിയും പ്രാർത്ഥനാപൂർവ്വം ഈ വൈദികർ മാലിന്യ മലയിലും ഗ്രാമങ്ങളിലുമുള്ള ജനങ്ങളോടൊപ്പമുണ്ട്. ഇവിടെയുള്ള ഓരോ കുഞ്ഞിനും ശരിയായ വിദ്യാഭാസം ലഭിക്കണമെന്നും കുഞ്ഞുങ്ങൾ ഇനിയും ചൂഷണത്തിനും സാമൂഹികതിന്മകൾക്കും ഇരയായിമാറരുത് എന്നുമുള്ള ഉറച്ച ലക്ഷ്യങ്ങളോടെ ഡൽഹിയിൽത്തന്നെ പ്രകൃതിരമണീയമായ നജഫ്ഘട്ട് എന്ന സ്ഥലത്ത് അവർ ഒരു ഹോസ്റ്റൽ ഒരുക്കിയിരിക്കുന്നു. അവിടെതാമസിച്ച് എൺപതോളം പെൺകുട്ടികൾ ഇതിനകം തങ്ങളുടെ പഠനം പൂർത്തീകരിച്ചു. നീണ്ട വർഷങ്ങളുടെ പ്രവർത്തനഫലമായി മാലിന്യം പെറുക്കി നടന്നിരുന്ന രണ്ടായിരത്തോളം കുട്ടികൾ ഇന്ന് ഡൽഹിയിലെ വിവിധ സ്കൂളുകളിൽ പഠനം നടത്തുന്നു.
സ്വയം സഹായതാകൂട്ടങ്ങളുടെ രൂപീകരണത്തിലൂടെ അനേകം കുടുംബങ്ങൾ സ്വയംപര്യാപ്തിയിലേക്ക് എത്തിയിരിക്കുന്നു.
സാമൂഹിക തിന്മകളിൽ പലതും മാറിത്തുടങ്ങിയിരിക്കുന്നു. ദിനംതോറും നാനൂറ്റി അൻപതിലധികം കുട്ടികൾ ഈ മാലിന്യമലയുടെ അടുത്ത് പ്രവർത്തിക്കുന്ന അനൗപചാരിക പഠനകേന്ദ്രത്തിൽനിന്നു വിദ്യാഭ്യാസവും ഭക്ഷണവും സ്വീകരിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ മടങ്ങുന്നു. ഈ കുട്ടികളുടെ ക്ലാസ്റൂമുകളിൽ കയറിയിറങ്ങി എനിക്കറിയാവുന്ന ഹിന്ദിവാക്കുകളുപയോഗിച്ച് അവരെ അല്പം സന്തോഷിപ്പിച്ചു കടന്നുപോയപ്പോൾ എന്റെ മനസിൽവന്ന വികാരവിചാരങ്ങൾ വാക്കുകളിൽ പ്രകടമാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ, സാമൂഹിക സേവനത്തിലൂടെ ക്രിസ്തു സ്നേഹം അപരനിലേക്കെത്തിക്കുവാൻ ദീപ്തി ഫൗണ്ടേഷനിലൂടെ നമ്മുടെ സഭയിലെ വൈദികർ നിസ്വാർഥരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മാലിന്യമലയിലെ ഈ മനുഷ്യരുടെ ഹൃദയങ്ങളിൽ, വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ തീയിടുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ വൈദികർ. പരസ്നേഹത്തിൽ പ്രകടമാകുന്ന ഇവരുടെ ക്രിസ്തുസ്നേഹം ഏറെ പ്രശംസനീയമാണ്.
ബ്രഹ്മപുരത്തെയും ഡൽഹിയിലെയും മാലിന്യമലകൾ സർക്കാർ അധികാരികളുടെയും ജനപ്രതിനിധികളുടെയും നാം ഓരോരുത്തരുടെയും മുമ്പിൽ ഉയർത്തുന്ന ചോദ്യം, ആരുടെ കൈകളാൽ ഈ മാലിന്യബോംബ് നിർമിക്കപ്പെട്ടു എന്നതാണ്. ഈ മാലിന്യമലകൾ ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടവയല്ല, മറിച്ച് നാം ഓരോരുത്തരുടെയും ശ്രദ്ധക്കുറവാലും ഉപേക്ഷയാലും ഉയർന്നുവന്നവയാണ്. മനുഷ്യനിർമിത മാലിന്യമലകൾ ഇനിയൊരു നഗരത്തിലും ഉണ്ടാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.
(സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
പങ്കുവച്ച അനുഭവം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top