Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനത്തെ ഇനിയും വെറുപ്പിക്കരുത്
Saturday, November 27, 2021 1:52 AM IST
ഭരണഘടന, ജനാധിപത്യം, മതേതരത്വം, നീതി, സമത്വം, അവകാശം, മൂല്യബോധം, ധാർമികത തുടങ്ങിയവയെക്കുറിച്ചു വാചാലരാകാത്തവർ വിരളം. എല്ലാ തലങ്ങളിലും പലപ്പോഴായി നാം കേൾക്കുന്നവയാണിത്. എന്നാൽ, പറയുന്നതൊന്നും പ്രവൃത്തിയിൽ കാണാറില്ലെന്നതാണു വസ്തുത. ഉപ്പിന്റെ ഉറ കെട്ടതുപോലെയാണ് അവസ്ഥ.
വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്നതാണ് ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളെ ഏറ്റവുമധികം വിഡ്ഢികളാക്കുന്നതു മതവും രാഷ്ട്രീയവും ആണെന്നു പറയുന്നവരുണ്ട്. ഒരുപക്ഷേ ഏറ്റവും നന്നായി വിഭാവനം ചെയ്തതും നന്മകൾ പഠിപ്പിക്കുന്നതും മതങ്ങളും രാഷ്ട്രീയവുമാകും. എങ്കിലും മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും പലരും പറയും.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഭരണ-പ്രതിപക്ഷങ്ങളുടെ ജനാധിപത്യ പ്രഹസനങ്ങൾക്കാകും രാജ്യം സാക്ഷ്യംവഹിക്കുക. ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്നുള്ള ജനാധിപത്യപരമായ നടപടികളിലേക്കു ജനപ്രതിനിധി സഭകൾ തിരിച്ചുപോകുന്നില്ലെങ്കിൽ ജനം രാഷ്ട്രീയക്കാരെ കൂടുതൽ വെറുക്കും.
മതംകൊണ്ടു മുതലെടുക്കരുത്
മതം രാഷ്ട്രീയത്തിൽ കൈകടത്തിയാലും രാഷ്ട്രീയം മതത്തിൽ ഇടപെട്ടാലും തെറ്റാകും. രണ്ടിനും വ്യത്യസ്തങ്ങളായ പങ്കാണു പൊതുജീവിതത്തിൽ വഹിക്കാനുള്ളത്. മതവും രാഷ്ട്രീയവും വഷളായാൽ പിന്നെ അപായം തീർച്ച. അപ്പോൾ പിന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചു വഷളാക്കിയാൽ അത്യാപത്ത് ഉറപ്പാണ്. ജാതി, വർഗ, ലിംഗ, ഭാഷാ ഭിന്നതകളും പ്രാദേശികതയുമെല്ലാംകൂടി ദുരുപയോഗപ്പെടുത്തിയാൽ അണുബോംബിനെക്കാൾ അപകടകാരിയാകും. രാജ്യത്തു കാണുന്ന സ്ഥിതിവിശേഷം ഒരു പരിധിവരെ ഇതെല്ലാം ചേർന്ന മാരകമായ നിലയിലാണ്.
ജാതിയും മതവും പ്രാദേശികതയുമെല്ലാം തരംപോലെ ദുരുപയോഗിച്ചു മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നില്ല. മതതീവ്രവാദവും ഭീകരതയും നേരിടുന്നതിനുള്ള പ്രധാന തടസവും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രീണനങ്ങളാണ്. രാജ്യപുരോഗതിക്കും സാന്പത്തിക വളർച്ചയ്ക്കും സമാധാനത്തിനും എല്ലാം വിലങ്ങാകുന്നതും വർഗീയതയുടെ വിഷവേരുകൾതന്നെ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും രാഷ്ട്രീയക്കാരുടെ വർഗീയതയാണ്.
ചെകുത്താൻ വേദം ഓതും എന്ന പഴഞ്ചൊല്ലു പോലെയാണു രാഷ്ട്രീയനേതാക്കളുടെ പ്രതികരണങ്ങൾ. തീവ്രവാദം വളരുന്നതിന്റെ മുഖ്യകാരണവും മറ്റൊന്നല്ല. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ ബിജെപി കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണത്തിലെത്തി.
കോണ്‍ഗ്രസും ഇതര പാർട്ടികളും തങ്ങളാൽ കഴിയുന്ന തലത്തിൽ വർഗീയതയെ ഏറെക്കാലം താലോലിച്ചു. ചിലപ്പോൾ തെളിഞ്ഞും മറ്റു ചിലപ്പോൾ ഒളിഞ്ഞും.
അകലെയല്ലാത്ത അർബുദബാധ
ഭരണഘടനാ ദിനാചരണം പോലും രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിനാണ് ഉപയോഗിച്ചതെന്നതാണു ദുഃഖകരം. 1950 ജനുവരി 26ന് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന 1949 നവംബർ 26ന് അംഗീകരിച്ച ദിവസത്തിന്റെ വാർഷികമായിരുന്നു ഇന്നലെ. ലോകത്തിലെ മികച്ച ഭരണഘടനയുള്ള രാജ്യമാണിന്ന് ഇന്ത്യ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ മുതൽ ആദ്യ റെയിൽവേ മന്ത്രിയായിരുന്ന മലയാളി ജോണ്‍ മത്തായി വരെയുള്ളവരോടു നാം കടപ്പെട്ടിരിക്കുന്നു.
പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ നടന്ന ഭരണഘടനാ ദിനാഘോഷം രാഷ്ട്രീയ ചേരിതിരിവുകൾക്കു കാരണമായെന്നതു ഭരണഘടനയെ ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണ്. പ്രതിപക്ഷം പരിപാടി പാടെ ബഹിഷ്കരിച്ചു. ഭരണഘടനാ തലവനായ രാഷ്ട്രപതി ഉണ്ടായിരുന്നെങ്കിലും ഭരണത്തലവനായ മോദിയായിരുന്നു താരം. ഭരണഘടനയെ ഓരോരുത്തരും തരംപോലെ നിർവചിക്കാനും ദുരുപയോഗിക്കാനും വളഞ്ഞ വഴികൾ തേടുന്നു. ഭരണഘടനാ മൂല്യങ്ങൾ പോലും ആപേക്ഷികമായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങൾ രാഷ്ട്രീയ മുനകളോടെയുള്ളതായി. കുടുംബാധിപത്യമാണു രാജ്യം നേരിടുന്ന വലിയ ആപത്തെന്നാണു മോദി പറഞ്ഞുവച്ചത്. ഇരുവരും പറഞ്ഞതിനേക്കാളേറെ പറയാതെ മൂടിവച്ച കാര്യങ്ങളാകും ചർച്ച ചെയ്യപ്പെടേണ്ടത്.
ഉത്തരമില്ലാതെ വനിതാ പ്രാതിനിധ്യം
""നമ്മുടെ രാജ്യത്തു തുടക്കം മുതൽ സ്ത്രീകൾക്കു വോട്ടവകാശം നൽകിയെന്നു മാത്രമല്ല, ഭരണഘടനാ അസംബ്ലിയിൽ നിരവധി സ്ത്രീകൾ അംഗങ്ങളുമായിരുന്നു. ഭരണഘടനാ നിർമാണത്തിലും അവർ വിലപ്പെട്ട സംഭാവനകൾ നൽകി,'' രാഷ്ട്രപതി കോവിന്ദ് പറഞ്ഞു. എന്നാൽ, 75 വർഷമായിട്ടും ഇന്ത്യയിൽ സ്ത്രീകൾക്കെതിരേയുള്ള പീഡനങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നതിനെക്കുറിച്ചും നിയമനിർമാണ സഭകളിൽ മതിയായ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിനെക്കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
സ്ത്രീകൾക്കു തുല്യനീതി ഇനിയുമില്ല. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിനു മോദി സർക്കാരിന്റെ ഏഴാം വർഷത്തിലും ശാപമോക്ഷമില്ലെന്നതു രാഷ്ട്രപതിക്ക് അറിയാത്തതല്ല. സ്ത്രീയെ അമ്മയായും ദേവിയായും ആരാധിക്കുന്ന ഭാരതീയ സംസ്കാരത്തിൽ വീന്പുപറയുന്ന രാജ്യത്ത്, സ്വാതന്ത്ര്യം നേടിയിട്ട് ഏഴര പതിറ്റാണ്ടാകുന്പോഴും പെണ്‍കുട്ടികൾക്കു സുരക്ഷ പോലുമില്ല.
സ്ത്രീകൾക്കു മാത്രമല്ല ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി സാധാരണക്കാർക്കും ദരിദ്രർക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും സമത്വവും ഇന്നും കിട്ടാക്കനിയാണ്. ഒരു ശതമാനം വരുന്ന അതിസന്പന്നരുടെയും മറ്റു ചൂഷകരുടെയും ദയാദാക്ഷിണ്യത്തിലാണു രാജ്യത്തെ മഹാഭൂരിപക്ഷം ജനതയും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും തുല്യാവകാശങ്ങളും അധഃസ്ഥിതർക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള പ്രത്യേകാവകാശങ്ങളുമെല്ലാം പ്രബല വിഭാഗങ്ങൾ കവരുന്നതാണു നാം കാണുന്നത്.
കുത്തകയാക്കുന്ന ആധിപത്യങ്ങൾ
""കുടുംബത്തിനുവേണ്ടി കുടുംബം നടത്തുന്ന പാർട്ടി. കൂടുതൽ പറയേണ്ടതുണ്ടോ? നിരവധി തലമുറകളായി ഒരു കുടുംബം ഒരു പാർട്ടി നടത്തുകയാണെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലതല്ല'' പ്രധാനമന്ത്രി പറഞ്ഞതിൽ തെറ്റില്ല. ആളുകളെ ധ്രുവീകരിക്കാൻ മതം ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2018ൽ പറഞ്ഞതും മറക്കരുത്. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയുള്ള വിലാപങ്ങളുടെ കപടതകളാകും ജനം കൂടുതൽ ശ്രദ്ധിക്കുക.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ മോദി കുടുംബാധിപത്യമുള്ള മറ്റു രാഷ്ട്രീയപാർട്ടികളെ വിസ്മരിച്ചതു വെറുതെയാകില്ല. ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന പ്രാദേശിക പാർട്ടികളിലും കുടുംബാധിപത്യം പ്രകടമാണ്. കുടുംബാധിപത്യം, വ്യക്തിയാധിപത്യം, മതാധിപത്യം, പണാധിപത്യം എന്നിങ്ങനെ പലതും ജനാധിപത്യത്തിന് ഒരുപോലെ അപകടകരമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ പാർട്ടികളും ഇവയിലേതെങ്കിലും ഒന്നിന്റെയോ ഇവയുടെ മിശ്രിതങ്ങളുടെയോ ആധിപത്യത്തിന്റെ പിടിയിലാണ്. അല്ലാത്തവ ശുഷ്കിക്കുകയും ചെയ്യുന്നു. ശരിയായ ജനാധിപത്യം ഏതെങ്കിലും പാർട്ടിയിലുണ്ടെന്നു പറയാനാകില്ല. ജനാധിപത്യത്തിന്റെ ചില അംശങ്ങൾ എല്ലാ പാർട്ടികളിലും കാണാനാകുമെന്നു മാത്രം.
കോണ്‍ഗ്രസിൽ കുടുംബാധിപത്യം മുഖ്യ ഘടകമാണെങ്കിൽ ബിജെപിയിൽ മതാധിപത്യവും മോദിയുടെ വ്യക്തി ആധിപത്യവുമാണ് പ്രധാന ഘടകങ്ങൾ. തൃണമൂൽ, എസ്പി, ബിഎസ്പി, എൻസിപി, ശിവസേന, ആർജെഡി, അകാലിദൾ, ബിജെഡി, തെലുങ്കുദേശം, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, എഎപി, ഡിഎംകെ, അണ്ണാ ഡിഎംകെ, നാഷണൽ കോണ്‍ഫറൻസ്, പിഡിപി, എൽജെപി, ജെഎംഎം തുടങ്ങി കേരളത്തിലെ പാർട്ടികൾ വരെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളിലും കുടുംബം, വ്യക്തി, മതം, ജാതി, വർഗം, പ്രാദേശികത തുടങ്ങി പലതിനുമാണ് അമിത സ്വാധീനം.
ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം
ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം തിരികെ കൊണ്ടുവരാനായില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മരിക്കും. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും ശൈലി ജനാധിപത്യത്തിനു ദോഷകരമാണ്. ഏതാനും ചിലരുടെ മുതലെടുപ്പിനുള്ള വേദികളാണിന്നു രാഷ്ട്രീയം. അധികാരവും പണവും കുന്നുകൂട്ടി സ്തുതിപാഠകവൃന്ദത്തെ രൂപപ്പെടുത്തി മികച്ച രാഷ്ട്രീയ, ജാതി, മത ധ്രുവീകരണങ്ങളിലൂടെയും മികച്ച മാർക്കറ്റിംഗിലൂടെയും അധികാരം കൈയാളുന്ന മത്സരമായി രാഷ്ട്രീയം തരംതാണു കഴിഞ്ഞു. ജനസേവകരാകേണ്ടവർ ആധുനികകാല രാജാക്കന്മാരാകുന്നു. കുടുംബ, വ്യക്തി, മത ആധിപത്യങ്ങൾ ഒരുപോലെ തെറ്റാണ്.
വർഗീയതയാകും ഏറ്റവും അപകടകരം. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്തുപരിപാലിക്കണം. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും നേരിടുന്ന ഭീഷണികളെ മറികടക്കാൻ നേതാക്കളും ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കപട മതേതരത്വം, വർഗീയത, കുടുംബാധിപത്യം, വ്യക്തി മേധാവിത്വം എന്നിങ്ങനെ പലതും അവസരംപോലെ പ്രയോഗിച്ചു മുതലെടുപ്പു രാഷ്ട്രീയം തുടരും.
""ഏതു ഭരണഘടനയും എത്ര മനോഹരവും സുസംഘടിതവും ശക്തവുമായി ഉണ്ടാക്കിയാലും അതു രാജ്യത്തിന്റെ യഥാർഥ, നിർഭയ, നിസ്വാർഥ സേവകരാൽ നയിക്കപ്പെടുന്നില്ലെങ്കിൽ ഭരണഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല'' എന്ന് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നൽകിയ മുന്നറിയിപ്പ് പ്രധാനമാണ്. ഭരണഘടന യാകണം രാഷ്ട്രത്തിന്റെ വിശുദ്ധ ഗ്രന്ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top