സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
Saturday, February 20, 2021 1:07 AM IST
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ്ങിയ സാമൂഹിക വിപ്ലവങ്ങളിലൂടെയാണല്ലോ കേരള സമൂഹം പുരോഗമിച്ചത്. കേരളം ലക്ഷ്യമാക്കേണ്ട അടുത്ത സാമൂഹിക വിപ്ലവം സാർവത്രിക പെൻഷൻ ആയിരിക്കണം.

എന്താണ്, എന്തിനാണ് പെൻഷൻ?

ലോകത്തെവിടെയും പെൻഷൻ എന്നത് വൃദ്ധജനങ്ങൾക്കുള്ള പരിരക്ഷയാണ്. ഒരു പൗരൻ ജീവിതകാലം മുഴുവൻ നികുതി - നികുതിയിതര രൂപത്തിൽ പൊതുഖജനാവിലേക്കു സംഭാവന ചെയ്യുന്നുണ്ട്. വാർധക്യകാലത്ത് മാന്യമായി ജീവിച്ചു മരിക്കാനുള്ള പെൻഷൻ ലഭിക്കുക എന്നത് എല്ലാ പൗരജനങ്ങളുടെയും മൗലികാവകാശമാണ്. ഇത് അംഗീകരിച്ചുകൊണ്ട് എല്ലാ പരിഷ്കൃത സമൂഹങ്ങളിലും വൃദ്ധജനങ്ങൾക്ക് അടിസ്ഥാന പെൻഷനുണ്ട്. ഇതിനാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിൽ രാജ്യങ്ങൾ തമ്മിൽ കുറെയൊക്കെ വ്യത്യാസമുണ്ട്. മിക്ക രാജ്യങ്ങളിലും പ്രവർത്തനനിരതമായിരിക്കുന്ന വർഷങ്ങളിൽ വ്യക്തികൾ പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് പെൻഷൻ. ഉയർന്ന നികുതി ചുമത്തി എല്ലാവർക്കും അടിസ്ഥാന പെൻഷൻ ഉറപ്പുവരുത്തുന്ന സന്പ്രദായമാണ് മറ്റു ചില രാജ്യങ്ങളിൽ. "ചൊട്ട മുതൽ ചുടലവരെ' സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഈ രാജ്യങ്ങളിൽ ദേശീയ വരുമാനത്തിന്‍റെ 35 മുതൽ 45 ശതമാനം വരെയൊക്കെയാണ് നികുതിയായി പിരിച്ചെടുക്കുന്നത്.

ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങൾക്കു പക്ഷേ എല്ലാ വൃദ്ധജനങ്ങൾക്കും പെൻഷൻ നല്കാൻ ആവശ്യമായ പൊതുവിഭവങ്ങൾ സമാഹരിക്കാൻ കഴിയുന്നില്ല. ഇന്ത്യയുടെ നികുതി - ദേശീയ വരുമാന അനുപാതം 2018 ൽ വെറും 10.9 ശതമാനം മാത്രമായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷനെ സംബന്ധിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന സങ്കല്പം അത് "മാറ്റിവച്ച ശന്പളം' ആണെന്നാണ്. പക്ഷേ ശന്പളത്തിനായി മൊത്തം വരുമാനത്തിന്‍റെ എത്ര ശതമാനം വരെ മാറ്റിവയ്ക്കാം എന്ന കാര്യത്തിൽ പ്രത്യേകിച്ച് പരിധിയൊന്നുമില്ല. സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ നിലനില്ക്കുന്ന അന്തരം അന്പരപ്പിക്കുന്നതാണ്. 2018-19 ൽ കേരളം മൊത്ത വരുമാനത്തിന്‍റെ 55.69 ശതമാനം മാറ്റിവച്ചന്പോൾ കർണാടകത്തിൽ ഇത് 28.43 ശതമാനം മാത്രമാണ്. ഉത്തരാഖണ്ഡ് എന്ന ചെറിയ സംസ്ഥാനത്തെ മാറ്റിനിർത്തിയാൽ ശന്പളത്തിനും പെൻഷനും വേണ്ടി ഏറ്റവും കൂടുതൽ ചെലവിടുന്ന സംസ്ഥാനമാണ് കേരളം.

ശന്പളവും പെൻഷനും "ഏറ്റുപോയത്' ആയാണല്ലോ കണക്കാക്കപ്പെടുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്‍റെ വരുമാനം കുറഞ്ഞാലും "ഏറ്റുപോയ' ഈ രണ്ട് ഇനങ്ങളിലും യാതൊരു കുറവും അനുവദനീയമല്ല എന്നർഥം. 1984 മുതൽ റവന്യൂ കമ്മി വർധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം. 1981 ൽ 45 രൂപയായിരുന്ന കർഷകത്തൊ ഴിലാളി പെൻഷൻ ഇന്ന് 1600 രൂപയായി മാത്രം വർധിച്ചപ്പോൾ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ പെൻഷൻ 900 രൂപയിൽനിന്ന് 75,000 രൂപയ്ക്കുമേൽ ആയിരിക്കുന്നു!

വർധിക്കുന്ന അസമത്വം

ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനമാണു കേരളം. പൊതുവിഭവ സമാഹരണവും പൊതുചെലവുകളും ഉൾപ്പെടുന്ന സർക്കാർ പ്രവർത്തനങ്ങൾ അസമത്വം കുറയ്ക്കുന്നതിനു പകരം അതിന് ആക്കം കൂട്ടുന്ന വിരോധാഭാസമാണ് കേരളമിന്നു കാഴ്ചവയ്ക്കുന്നത്. മദ്യവും ഭാഗ്യക്കുറിയും വിറ്റ് പാവപ്പെട്ടവരിൽനിന്നും പുറംപോക്കിൽ കിടക്കുന്നവരിൽനിന്നും സമാഹരിക്കുന്ന പൊതുവിഭവങ്ങൾ മധ്യവർഗത്തിനും സന്പന്നർക്കും എത്തിച്ചുകൊടുക്കുന്ന സംവിധാനമായി സംസ്ഥാനത്തിന്‍റെ ധനകാര്യം അധഃപതിച്ചുകഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ധനകാര്യം സമൂലം അഴിച്ചുപണിയാതെ ഈ ഉൗരാക്കുടുക്കിൽനിന്ന് കേരളത്തിനു മോചനമില്ല എന്നാണ്. മാറി ചിന്തിക്കുന്നതിനു പകരം അശാസ്ത്രീയവും അധാർമികവുമായ ശന്പള - പെൻഷൻ വ്യവസ്ഥ അതേപടി തുടർന്നുകൊണ്ടുപോകാൻ കിട്ടാവുന്നിടത്തുനിന്നൊക്കെ കടം കൊള്ളുകയാണെങ്കിൽ സംസ്ഥാനം നിലയില്ലാക്കയത്തിലേക്കു പതിക്കുകയേയുള്ളൂ.


സാർവത്രിക പെൻഷൻ

പെൻഷൻ എന്നതു മാന്യമായി ജീവിച്ചു മരിക്കാൻ സമൂഹത്തിന്‍റെ കരുതലായി പരിഗണിച്ച് എല്ലാ വൃദ്ധജനങ്ങളെയും ഉൾക്കൊള്ളുന്ന സാർവത്രിക പെൻഷൻ സന്പ്രദായത്തിലേക്കു മാറുകയാണ് അടിയന്തരമായി വേണ്ടത്. ഇതിന് സാമൂഹികമായി അംഗീകരിക്കാവുന്ന കുറഞ്ഞ പെൻഷനെക്കുറിച്ചും കൂടിയ പെൻഷനെക്കുറിച്ചും ഒരു അഭിപ്രായ സമന്വയം ഉണ്ടാവേണ്ടതുണ്ട്.

സാധാരണക്കാരുടെ പെൻഷൻ വർധിച്ചാൽ അതു മുഴുവൻ വിപണിയിൽ എത്തും. കേരളത്തിലെ പ്രാദേശിക സന്പദ്‌വ്യവസ്ഥകൾ ഉണരും. ഇത് വ്യാപാരം, കയറ്റിറക്ക്, ചരക്കുനീക്കം, കാർഷിക - വ്യാവസായികോത്പാദനം തുടങ്ങിയ സാന്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് സാന്പത്തികവളർച്ചയിലേക്കും നികുതി വരുമാന വർധനയിലേക്കും നയിക്കും.

സാമൂഹിക നേട്ടങ്ങളാണ് ഏറെ പ്രധാനം. വൃദ്ധജനങ്ങൾ കുടുംബങ്ങളിൽ വിലയുള്ളവരായി മാറുന്നതോടെ കുടുംബാന്തരീക്ഷം പാടേ മാറും. ആളോഹരി വരുമാനത്തെക്കാൾ ആളോഹരി സംതൃപ്തിക്കാണല്ലോ ലോകമിന്ന് ഉൗന്നൽ നല്കുന്നത്. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും ആത്മഹത്യാപ്രവണതയ്ക്കുമൊക്കെ ഒരു പരിധിവരെ ഇതു പരിഹാരമാകും. ഈ പ്രശ്നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുന്ന പൊതുവിഭവങ്ങൾ വലിയൊരളവോളം ലാഭിക്കാനുമാവും.

കേരളസമൂഹത്തെ മാറ്റിമറിക്കാൻ പര്യാപ്തമായ ഈ ആശയത്തിന്‍റെ കാര്യത്തിൽ പക്ഷേ സാമൂഹികമായ അഭിപ്രായസമന്വയം അകലെയാണ്. നീതിയിലും ധാർമികതയിലും അധിഷ്ഠിതമായ പൊതുബോധത്തിലേക്ക് കേരള സമൂഹമാകെ ഉയരേണ്ടിയിരിക്കുന്നു. സമൂഹത്തിൽ വിദ്വേഷവും അവിശ്വാസവും സൃഷ്ടിച്ചുകൊണ്ടുള്ള സംഘർഷാത്മകമായ വിലപേശലിലൂടെയേ ഇത്തരത്തിലുള്ള ഒരു സാമൂഹിക വിപ്ലവം യാഥാർഥ്യമാവു എന്നുവരുന്നത് കേരളംപോലെ പുരോഗമനത്തിൽ ഉൗറ്റം കൊള്ളുന്ന ഒരു സമൂഹത്തിനു ഭൂഷണമല്ല.

ഡോ. ജോസ് സെബാസ്റ്റ്യൻ
(ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയംഗമാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.