Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരള നവോത്ഥാനം വന്ന വഴികൾ
Thursday, February 18, 2021 12:16 AM IST
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നതു സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ ഊന്നിയ സ്വഭാവരൂപീകരണമാണ്. ബൗദ്ധികവളർച്ചയിലും മാനവശേഷി വികസനത്തിലും വ്യക്തിത്വം വളർത്തുന്നതിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും എല്ലാം പുതിയ വിദ്യാഭ്യാസ നയങ്ങൾ പരാജയപ്പെടുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വർഗപ്രാപ്തിയുടെ നൂറ്റമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സിഎംഐ, സിഎംസി സമർപ്പിത സമൂഹങ്ങളുടെ വിദ്യാഭ്യാസ- മാധ്യമ വിഭാഗവും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ചാവറ ചെയറും സംയുക്തമായി, വിശുദ്ധ ചാവറ പിതാവ് ആധുനിക വിദ്യാഭ്യാസത്തിന്റെ വഴികാട്ടി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ വെബിനാറിൽ രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കുവച്ച നിരീക്ഷണങ്ങൾ കാലികപ്രസക്തമാണ്.
ചരിത്രത്തിലേക്കൊരു വഴിവെട്ടൽ
റവ. ഡോ. മാർട്ടിൻ മള്ളാത്ത്(സിഎംഐ ജനറൽ കൗൺസിലർ, വിദ്യാഭ്യാസ-മാധ്യമ വിഭാഗം)
ഇന്നേക്ക് 216 വർഷം മുമ്പ്, 1805 ഫെബ്രുവരി 10ന്, ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തലമുറകൾക്കു സഞ്ചാരം നടത്താൻ പുതിയ വഴികൾ വെട്ടി ചരിത്രത്തിലേക്കു നടന്നുകയറിയ മഹാനായ മനുഷ്യനാണ്. കൊടിയ ജാതിവ്യവസ്ഥയുടെയും ഉച്ചനീചത്വങ്ങളുടെയും ഇരകളായ സാധാരണ മനുഷ്യർ അനുഭവിക്കുന്ന കഠിന യാതനകൾക്കിടയിലൂടെയാണ് വിശുദ്ധ ചാവറ പിതാവ് സഞ്ചരിച്ചത്. അവരുടെ പ്രശ്നങ്ങളുടെ മാത്രമല്ല പരിഹാര സാധ്യതകളുടെയും കൂടി ഭാഗമാകുവാൻ അദ്ദേഹം തീരുമാനമെടുത്തു.
ഈ ഭൂമിയിൽ 66 വർഷങ്ങൾ മാത്രം ജീവിച്ച ഈ പുണ്യപുരുഷൻ തന്റെ ജീവിതത്തിലൂടെ നിവർത്തിച്ച കാര്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് ഇന്നു ലോകം. വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സാമൂഹിക മുന്നേറ്റവും സാംസ്കാരിക പരിവർത്തനവും സാധ്യമാകുമെന്ന് 1846ൽ മാന്നാനത്തെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോടു ചേർന്ന് സംസ്കൃത സ്കൂൾ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു. ജാതി- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരും അവിടെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചപ്പോൾ അത് കേരളത്തിന്റെ പൊതുസമൂഹ നിർമിതിയുടെ ശംഖനാദമായി മാറി. 1846ൽ മാന്നാനത്തെ പള്ളിമുറ്റത്തു വിരിഞ്ഞ ആ അക്ഷരപ്പൂക്കൾ ഇന്നു കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെയും വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ സുഗന്ധം പരത്തുകയാണ്.
മാറ്റത്തിന്റെ കൊടുങ്കാറ്റായി
ഡോ. സാബു തോമസ് (വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല)
ഇന്ത്യയിൽ നിന്നുതന്നെയുള്ള ആദ്യത്തെ വിശുദ്ധനാണു ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. ശ്രീനാരായണഗുരുവിനും സഹോദരൻ അയ്യപ്പനും വക്കം അബ്ദുൽഖാദർ മൗലവിക്കും ഒക്കെ മുമ്പേ കേരള നവോത്ഥാനത്തിൽ മാറ്റത്തിനു കൊടുങ്കാറ്റായി മാറിയ ആളാണദ്ദേഹം. വിശുദ്ധ ചാവറയച്ചന്റെ ദീർഘവീക്ഷണവും സേവനസന്നദ്ധതയും എടുത്തുപറയേണ്ടതാണ്. സ്വയംപര്യാപ്തതയിൽ വളരാൻ അദ്ദേഹം പ്രേരിപ്പിച്ചു. അധകൃതരുടെയും സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതങ്ങളിൽ വിദ്യയുടെ പ്രകാശം നിറച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സേവനസന്നദ്ധതയുമായിരുന്നു.
വിപ്ലവകാരിയായ പരിഷ്കർത്താവ് മാത്രമല്ല എഴുത്തുകാരൻ കൂടി ആയിരുന്നു അദ്ദേഹം. സ്വന്തമായി അച്ചടിയന്ത്രം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ. സിഎംസി, സിഎംഐ തുടങ്ങിയ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ. വലിയ പ്രകൃതിസ്നേഹി. സർവോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയും. അങ്ങനെ വിശേഷണങ്ങളേറെയാണ്.
പഠനങ്ങൾ കാണിക്കുന്നത് ഇന്ന് എല്ലാ ഇൻഡക്സുകളിലും, അത് ക്വാളിറ്റി ഇൻഡക്സ് ആകട്ടെ, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് ആകട്ടെ, ഹാപ്പിനെസ് ഇൻഡക്സ് ആകട്ടെ, ഇന്ത്യയുടെ നില വളരെ താഴെയാണ് എന്നാണ്. ഈ അവസ്ഥയിൽ നിന്നു വ്യത്യാസമുണ്ടാകണമെങ്കിൽ ചാവറ കുര്യാക്കോസ് പിതാവിനെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ ഇനിയും ഉണ്ടാകണം. ഒരു നല്ല ഭാവിയിലേക്കു കുതിക്കാൻ അത് അത്യന്താപേക്ഷിതവുമാണ്.
കാലികപ്രസക്തമായ ദർശനങ്ങൾ
സീതാറാം യെച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)
സാമൂഹിക പുരോഗമനത്തിൽ വിശുദ്ധ ചാവറയച്ചൻ നൽകിയതും ഇപ്പോൾ സിഎംഐ സഭ നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വിമോചന സമരമുഖങ്ങളിൽ നിർണായകമാണു വിദ്യാഭ്യാസത്തിന്റെ പ്രസക്തി. കാലാകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ മാറിവരുന്നതനുസരിച്ചു ദേശീയ വിദ്യാഭ്യാസ നയം പുതുക്കപ്പെടുന്നു. എന്നാൽ, ഈ നയങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കും മാനവിക വികസനത്തിനും പര്യാപ്തമാണോ എന്നതു സംശയകരമാണ്.
ബൗദ്ധികവളർച്ചയിലും മാനവശേഷി വികസനത്തിലും വ്യക്തിത്വം വളർത്തുന്നതിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലുമെല്ലാം പുതിയ വിദ്യാഭ്യാസ നയങ്ങൾ പരാജയപ്പെടുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയെല്ലാം ഓരോ പൗരനും ഉണ്ടാകേണ്ട അടിസ്ഥാന മൂല്യങ്ങളാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ഇവ നേടിയെടുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സാർവത്രിക വിദ്യാഭ്യാസത്തിൽനിന്നു നമ്മൾ പിന്നോട്ടു പോയി. ശാസ്ത്രത്തിൽ ഊന്നിയ സാർവത്രികമായ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം വികലമാക്കപ്പെട്ടിരിക്കുന്നു.
ക്വാണ്ടിറ്റി, ക്വാളിറ്റി, ഇക്വിറ്റി ഇവയിൽ ഊന്നിയ സന്തുലിതാവസ്ഥ ഉണ്ടാകണമെങ്കിൽ അത്രമേൽ ശ്രദ്ധയോടെ വിദ്യാഭ്യാസ നയങ്ങൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. ആർഷഭാരതസംസ്കാരം എത്രയോ സമ്പന്നമാണ്! മതങ്ങളും ഭാഷകളും വൈവിധ്യങ്ങളും അവയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ അധികമാണ്. എന്നാൽ, അതിനെയെല്ലാം ഒരൊറ്റ തത്ത്വമീമാംസയിലും വിശ്വാസ സംഹിതയിലും ഒതുക്കി വിദ്യാഭ്യാസമേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. യുക്തിസഹമായ മാറ്റങ്ങൾക്കായി ശ്രമിക്കേണ്ട കാലമായിരിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിച്ചേ മതിയാകൂ. ഇവിടെയാണു വിശുദ്ധ ചാവറയച്ചന്റെ ദർശനങ്ങൾ കാലികപ്രസക്തമാകുന്നത്.
സാർവത്രികതയും ആത്മീയതയും
ഡോ. ജോൺ ജോസഫ് കെന്നഡി(ക്രൈസ്റ്റ് കോളജ് ബംഗളൂരു)
വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നതു സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ ഊന്നിയ സ്വഭാവരൂപീകരണമാണ്. ചാവറ പിതാവിനെ സംബന്ധിച്ചിടത്തോളം ആത്മീയത എന്നാൽ അറിവും പ്രവൃത്തിയും സമ്പൂർണ സമർപ്പണവുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയാണ് പിതാവിനെ ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതാനും ഒരു സംസ്കൃത സ്കൂൾ സ്ഥാപിക്കാനും പ്രേരിപ്പിച്ചത്. പല തട്ടുകളിലുള്ള ആളുകളെ ഏകോപിപ്പിക്കാൻ വിദ്യാഭ്യാസം എന്ന ഒറ്റ മാർഗം മാത്രമാണ് പര്യാപ്തം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിപ്ലവകരമായ അദ്ദേഹത്തന്റെ കാഴ്ചപ്പാട് സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ചൂണ്ടുപലകയായി. എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ വേണം എന്ന ആശയമാണ് നവോത്ഥാന കേരളത്തിനു തുടക്കംകുറിച്ചത്. ആത്മീയതയും യുക്തിബോധവും രണ്ടല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ് എന്ന് അദ്ദേഹം സ്ഥാപിച്ചതും ഇപ്രകാരമാണ്.
ക്രിയാത്മകതയും നവീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതമന്ത്രങ്ങൾ. അദ്ദേഹത്തിന്റെ അച്ചടി പ്രസ്ഥാനവും പിന്നീട് അതിൽനിന്ന് ഉയിർകൊണ്ട മലയാള ദിനപത്രവും ഇതിനു സാക്ഷ്യങ്ങളാണ്. കൂടുതൽ അറിവ് അദ്ദേഹത്തെ കൂടുതൽ എളിമ ഉള്ളവനാക്കി. എളിമയും നേതൃത്വപാടവവും അദ്ദേഹത്തെ സമാനതകളില്ലാത്ത ഒരു മഹാനായി മാറ്റി. നല്ലൊരു സംരംഭകൻ ആയിരിക്കേണ്ടത് എങ്ങനെ എന്നതും അദ്ദേഹം കാണിച്ചുതന്നു. വിഭാഗീയതകൾക്കതീതമായ മാനുഷികമൂല്യങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ഒരു വലിയ വിഭാഗം ജനങ്ങളിലേക്കു മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറാൻ ഈ മനുഷ്യസ്നേഹിയായ വിപ്ലവകാരിക്ക് കഴിഞ്ഞു എന്നു നിസംശയം പറയാം.
പണ്ഡിതനും ദാർശനികനും
ഫാ. തോമസ് ചാത്തംപറമ്പിൽ (സിഎംഐ പ്രിയോർ ജനറാൾ)
വിശുദ്ധ ചാവറ പിതാവിനു മാതൃഭാഷയ്ക്കു പുറമേ സംസ്കൃതം, ലത്തീൻ, തമിഴ് എന്നിവയിലും ധാരാളം യൂറോപ്യൻ ഭാഷകളിലും പരിജ്ഞാനം ഉണ്ടായിരുന്നു. വലിയ ഒരു ദാർശനികൻ ആയിരുന്നു വിശുദ്ധ ചാവറ പിതാവ് . 1846ൽ തന്നെ ജാതി-മതഭേദമന്യേ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാൻ സാധിക്കുന്ന സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിനു സാധിച്ചു. അസാധാരണമായ ആവേശത്തോടെയും തീരുമാനത്തോടെയും സമൂഹത്തിന്റെ നവീകരണത്തിനായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.
ദൈവികമായ ജ്ഞാനത്തിലൂടെയും മറ്റു വിഷയങ്ങളെക്കുറിച്ചുള്ള അറിവിലൂടെയുമാണ് ജ്ഞാനകുരുടത്വത്തിന്റെ അന്ധത മാറ്റാൻ സാധിക്കുകയെന്ന് അദ്ദേഹം വിശ്വസിച്ചു. മാന്നാനത്തു മാത്രമല്ല കൂനമ്മാവിലും സ്ത്രീകളുടെ സമുദ്ധാരണത്തിനായി തയ്യൽ സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പരിമിതമായ സാഹചര്യത്തിലും പരിമിതി ഇല്ലാത്ത ശക്തമായ തീരുമാനങ്ങൾ എടുത്ത് അദ്ദേഹം നടപ്പിലാക്കി.
പള്ളിയോടൊപ്പം പള്ളിക്കൂടം
റവ.ഡോ. വർഗീസ് പന്തല്ലൂക്കാരൻ സിഎംഐ
വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കംകുറിച്ച വിശുദ്ധ ചാവറ പിതാവ് ആർച്ച്ബിഷപ് ബർണദീൻ ബച്ചിനെല്ലിയോടു ചേർന്നു നടപ്പിൽ വരുത്തിയ പള്ളിയോടു ചേർന്നു പള്ളിക്കൂടം പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഈ സംരംഭം ഭാരതത്തിന്റെ വിദ്യാഭ്യാസ ഭൂമികയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു.
തുടർന്നിങ്ങോട്ട് ഒട്ടേറെ ക്രിസ്ത്യൻ മിഷനറിമാർ സമൂഹത്തെ മാറ്റിമറിച്ച ഈ വിദ്യാഭ്യാസ ദർശനത്തിന്റെ സന്ദേശവാഹകരായി. ഇന്നും ആയിരക്കണക്കിനു വൈദികരുടെയും സന്യാസിനിമാരുടെയും സമർപ്പിത ചൈതന്യം ഈ മഹത് ദർശനത്തിന്റെ സാക്ഷാത്കാരത്തിനു പിൻബലമായുണ്ട്.
സ്ത്രീശക്തീകരണത്തിന് ഉറച്ച നിലപാടുകൾ
സിസ്റ്റർ ഡോ. ജോസി മരിയ സിഎംസി
ലോകമെമ്പാടുമുള്ള സ്ത്രീകൾ അസമത്വവും അനീതിയും ആക്രമണവും ഈ കാലഘട്ടത്തിലും നേരിടുമ്പോൾ, സമത്വത്തെക്കുറിച്ചുള്ള നേരിയ ചിന്തകൾ പോലും ഉണ്ടാകാത്ത പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും തൊഴിലിനെക്കുറിച്ചും മാന്യതയെക്കുറിച്ചുമെല്ലാം വിപ്ലവകരമായ ആശയങ്ങളും കാഴ്ചപ്പാടുകളും പുലർത്തിയിരുന്ന ചാവറ പിതാവ് ഒരു മഹാത്ഭുതം തന്നെയാണ്. 150 വർഷം മുമ്പ് സ്ത്രീശക്തീകരണത്തിനുവേണ്ടി അദ്ദേഹം എടുത്ത ഉറച്ച നിലപാടുകൾ അദ്വിതീയമാണ്. ദൈവ സാദൃശ്യത്താൽ സൃഷ്ടിക്കപ്പെട്ട സ്ത്രീ, പുരുഷനു സമം ആണെന്നും, വിവേകവും സ്വതന്ത്ര ചിന്താശക്തിയും മനഃശക്തിയുമെല്ലാം സ്ത്രീകൾക്കും ഉണ്ടെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.
മൂന്നു തരത്തിലാണു സ്ത്രീശക്തീകരണം സഫലമാക്കാൻ അദ്ദേഹം ശ്രമിച്ചത്. തന്റെ എഴുത്തുകളിലെ ശക്തമായ സ്ത്രീസാന്നിധ്യം, ദൈവികശ്രുശ്രൂഷയിലെ സ്ത്രീസാന്നിധ്യം, ആഴത്തിലുള്ള ആത്മ ബന്ധങ്ങളിലൂടെ അദ്ദേഹം പകർന്നുനൽകിയ ആന്തരിക സ്വാതന്ത്ര്യം എന്നിവയായിരുന്നു ആ മാർഗങ്ങൾ. സ്ത്രീകളുടെ സമഗ്രമായ വളർച്ച വിദ്യാഭ്യാസത്തിൽ ഊന്നിയതായിരിക്കണമെന്നും വിവിധ ഭാഷകളിൽ അവർക്ക് അവഗാഹം ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനായി സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ സ്വയംപര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള ധന ഉത്പാദന പദ്ധതികൾ ആവിഷ്കരിച്ചു. പിന്നീടു രാജ്യത്തുടനീളം അദ്ദേഹത്തിന്റെ സ്ത്രീശക്തീകരണ മാർഗങ്ങൾ സ്വീകരിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top