ആഗോള സഹകരണത്തിന്‍റെ കരുത്ത്
Wednesday, February 10, 2021 12:09 AM IST
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയുന്നത്ര ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, രണ്ടു പതിറ്റാണ്ട് മുന്‍പാണ് ആഗോള ആരോഗ്യത്തില്‍ ശ്രദ്ധയൂന്നുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ അടിത്തറയിട്ടത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏതൊരു സമൂഹത്തിന്‍റെയും അടിത്തറയാണ് ആരോഗ്യം. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധി അക്കാര്യം കൂടുതല്‍ വ്യക്തമാക്കിത്തരികയുണ്ടായി.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉണ്ടായ എബോള മഹാമാരിയെത്തുടര്‍ന്ന്, പകർച്ചവ്യാധികളെക്കുറിച്ച് വളരെക്കാലമായി ആശങ്കാകുലരായിരുന്നു ഞങ്ങള്‍. എന്നിരുന്നാല്‍പ്പോലും, വളരെക്കുറഞ്ഞ സമയംകൊണ്ടുതന്നെ കോവിഡ്19, സമ്പദ്‌വ്യവസ്ഥകളെയും ജോലികളെയും വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ക്ഷേമത്തെയും ബാധിച്ചെന്ന വസ്തുത ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യയിൽ കോവിഡ്19 മൂലം 1,50,000 പേര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1.05 കോടിയിലേറെആളുകൾ രോഗബാധിതരായി. സമ്പദ്‌വ്യവസ്ഥ താറുമാറായി.

ആഗോളമായുണ്ടായ ഒരു ഭീഷണി ലോകത്തിലെ എല്ലാ വ്യക്തികളെയും ഒരേപോലെ ബാധിച്ച വർഷമായാണ് 2020 ഓർമിക്കപ്പെടുക. ഇതില്‍നിന്നു വ്യത്യസ്തമായി, ലോകമെമ്പാടും പക്ഷപാതരഹിതവും ഫലപ്രദവുമായ കോവിഡ്19 പ്രതിവിധികളിലൂടെ പ്രയോജനം നേടിയ വർഷമായി 2021 ഓർമിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നാം കണ്ട, ലോകചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ശ്രമങ്ങള്‍ ഈ ശുഭാപ്തിവിശ്വാസം ഊട്ടിയുറപ്പിക്കുന്നു: നയതന്ത്രജ്ഞര്‍, ഗവേഷകർ, ആരോഗ്യ പ്രവർത്തകർ, ബിസിനസുകാര്‍, താഴേത്തട്ടിലുള്ള സംഘാടകർ, മത സമൂഹങ്ങൾ തുടങ്ങി ലോകമെങ്ങുമുള്ള ആളുകള്‍ പുതിയ രീതികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

ഇതുപോലുള്ള ഒരു ആഗോള പ്രതിസന്ധി സമയത്ത്, ലാഭം മാത്രം ഉന്നംവച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളോ സ്വന്തം പൗരന്മാരെ മാത്രം സംരക്ഷിക്കുക എന്ന സങ്കുചിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാരുകളോ ആര്‍ക്കും ഗുണം ചെയ്യില്ല എന്നതിനാല്‍ പങ്കുചേര്‍ന്നുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് ഇക്കാലത്ത് ഏറെ പ്രധാന്യമുണ്ട്. മനുഷ്യകുലത്തിനൊന്നാകെ സൗഖ്യം ഉറപ്പുവരുത്തുന്നതിനായി, വ്യത്യസ്തരായ ആളുകളുടെയും താത്പര്യങ്ങളുടെയും ഗുണപരമായ ഒത്തുചേരല്‍ ആവശ്യമാണ്.

മനുഷ്യസ്നേഹത്തിലൂടെ ആ സഹകരണം ഉറപ്പാക്കാനാവും. ഞങ്ങളുടെ ഫൗണ്ടേഷന്‍ പതിറ്റാണ്ടുകളായി പകർച്ചവ്യാധികൾക്കെതിരേ പോരാടിക്കൊണ്ടിരിക്കുന്നതിനാല്‍, ലോകാരോഗ്യ സംഘടന, വിദഗ്ധര്‍, സർക്കാരുകൾ, സ്വകാര്യ മേഖല എന്നിവയുമായി ഞങ്ങൾക്ക് സുശക്തമായ ദീർഘകാല ബന്ധമുണ്ട്. ലോകത്തിലെ അതിദരിദ്രരായ ആളുകൾ നേരിടുന്ന വെല്ലുവിളികളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ഈ മഹാമാരിക്കെതിരേയുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും താഴ്ന്ന സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും ഞങ്ങൾ മനസിലാക്കുന്നു.


കോവിഡ്-19 നെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്നുവരെ 175 കോടി ഡോളറാണ് ഞങ്ങളുടെ ഫൗണ്ടേഷന്‍ ചെലവഴിച്ചത്. നിര്‍ണായകമായ മെഡിക്കല്‍ വിഭവങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനുമായാണ് അതിന്‍റെ ഭൂരിഭാഗവും ഉപയോഗിച്ചത്. ഉദാഹരണത്തിന്, കോവിഡ്19 ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്ന ഗവേഷകരെ ഞങ്ങൾ പിന്തുണച്ചു, മാത്രമല്ല, ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽപ്പോലും എത്തിക്കാനും ഉപയോഗിക്കാനും എളുപ്പമുള്ള തരത്തിലാണ് ഈ മരുന്നുകൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പങ്കാളികളുമായി ചേര്‍ന്നു പ്രവർത്തിക്കുകയും ചെയ്തു. വൈറസിനെതിരേ സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ കണ്ടെത്താനും വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളെയും ഞങ്ങള്‍ പിന്താങ്ങി.

കോവിഡ്-19 വാക്സിനുകൾ ഇതിനകം തന്നെ ലഭ്യമായിക്കഴിഞ്ഞു എന്നത് ആഗോള സഹകരണത്തിന്‍റെ കരുത്തിനുള്ള അതിശയകരമായ തെളിവാണ്. ഒരു രാജ്യത്തിനോ കമ്പനിക്കോ മാത്രമായി ഈ നേട്ടം ഒരിക്കലും കൈവരിക്കാനാകുമായിരുന്നില്ല. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഒരുമിച്ച് വിഭവങ്ങൾ ശേഖരിച്ചു, പ്രതിയോഗികള്‍ ഗവേഷണഫലങ്ങള്‍ പങ്കിട്ടു, നിരവധി വർഷങ്ങളായി സാങ്കേതികവിദ്യകളില്‍ നടത്തുന്ന ആഗോള നിക്ഷേപങ്ങള്‍ക്ക് വാക്സിൻ വികസനത്തിൽ ഒരു പുതിയ യുഗത്തിനു തുടക്കമിടാനായി.

കോവിഡ്-19 വാക്സിനുകൾ വലിയ അളവിൽ ഉത്പാദിപ്പിക്കുന്നതിനായി ഞങ്ങളുടെ ഫൗണ്ടേഷൻ ഗാവിക്കൊപ്പം ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അതുവഴി താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള വാക്സിനുകൾ ലഭ്യമാക്കാൻ കഴിയും. പുതിയ വാക്സിനുകള്‍ പുറത്തുവരുന്നതിനനുസരിച്ച്, മറ്റ് ഇന്ത്യൻ വാക്സിന്‍ നിർമാതാക്കളുമായുള്ള പങ്കാളിത്തങ്ങളും ഞങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ വികസിപ്പിക്കുക എന്നത് ഒരു തുടക്കം മാത്രമാണ്. അവയുടെ വിതരണവും പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള ആളുകളില്‍ അവ എത്തേണ്ടതുണ്ട്.

നിരവധി ആളുകള്‍ കോവിഡ്-19 ബാധിതരായിരിക്കുന്ന ഈ സമയത്ത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെങ്കിലും, ഈ പകർച്ചവ്യാധി ഒരു നാള്‍ അവസാനിക്കുക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള അനേകം പേര്‍ ഈ പ്രതിസന്ധിയിലൂടെ നമ്മെ നയിക്കാൻ ഒത്തുകൂടിയതിന്‍റെ ഫലമായായിരിക്കും അത് സംഭവിക്കുക. അവരുടെ ധൈര്യവും പ്രതിബദ്ധതയും ഈ മഹാമാരിയെ മറികടക്കാന്‍ നമ്മെ സഹായിക്കും. അന്ന്, ലോകത്തെ മുഴുവൻ ശക്തരാക്കുകയും വരാന്‍ പോകുന്ന വെല്ലുവിളികള്‍ക്കായി മികച്ച തയാറെടുപ്പുകള്‍ നടത്താന്‍ സജ്ജരാക്കുകയും ചെയ്തതിന്, നാം എന്നെന്നേക്കുമായി അവരോടു കടപ്പെട്ടിരിക്കും.

ബില്‍, മെലിന്‍ഡ ഗേറ്റ്സ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.