Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അമൂല്യം, ആ ഓർമകൾ... ഡോ. വർഗീസ് കുര്യന്റെ ജന്മശതാബ്ദിക്ക് ഇന്നു തുടക്കം
Wednesday, November 25, 2020 9:27 PM IST
ദശാബ്ദങ്ങൾക്കു മുന്‍പ് രാജ്യത്തെ പാൽവിപ്ലവത്തിനു ചുക്കാൻ പിടിച്ച ഡോ. വർഗീസ് കുര്യന്റെ ജീവിതം ഒരു അദ്ഭുതം തന്നെയാണ്. തികച്ചും അവിചാരിതമായ കാരണങ്ങളാൽ ഗുജറാത്തിലെ പാവപ്പെട്ട ക്ഷീരകർഷകർക്കിടയിൽ എത്തിപ്പെട്ട കോഴിക്കോട്ടുകാരൻ, രാജ്യത്തെ ലക്ഷക്കണക്കിനു കർഷകരുടെ രക്ഷകനും രാജ്യത്തിന്റെതന്നെ ഭക്ഷ്യസുരക്ഷയുടെ മുന്നണിപ്പോരാളിയുമായ ഒരു വിസ്മയകഥ.
ഇന്ത്യയുടെ പാൽക്കാരനായും ധവളവിപ്ലവത്തിന്റെ പിതാവായും ലോകാദരം നേടിയ അദ്ദേഹം, ആധുനിക ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റിയെഴുതുകയായിരുന്നു. മഹാത്മാഗാന്ധിക്കുശേഷം ഇന്ത്യയിലെ ഗ്രാമീണമേഖലയുടെ അഭ്യുന്നതിക്കായി ഇത്രയേറെ സംഭാവന നല്കിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല എന്ന്, വിയോഗവേളയിൽ പ്രമുഖർ അഭിപ്രായപ്പെടുവോളം വളർന്ന മലയാളിയായിരുന്നു പദ്മവിഭൂഷണ് ഡോ. വർഗീസ് കുര്യൻ.
ആനന്ദമില്ലാതെ ആനന്ദിൽ
ബിരുദാനന്തരം എൻജിനിയറിംഗ് പഠിച്ച് സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച വർഗീസ് കുര്യനു ഡെയറി എൻജിനിയറിംഗ് വിദേശത്തു പഠിക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ് ലഭിക്കുകയായിരുന്നു. സ്കോളർഷിപ്പിന്റെ പേരിൽ മാത്രം ഡെയറി എൻജിനിയറിംഗിലെ ചില കോഴ്സുകൾ ചെയ്ത അദ്ദേഹം, അമേരിക്കയിൽ പ്രധാനമായും പഠിച്ചതു മെറ്റലർജിയും ന്യൂക്ലിയർ ഫിസിക്സും. നാട്ടിൽ തിരിച്ചെത്തിയ വർഗീസ് കുര്യനു പക്ഷേ, സ്കോളർഷിപ് വീണ്ടും കുരുക്കായി. സ്കോളർഷിപ്പോടെ പഠിച്ചയാളെന്ന നിലയിൽ കേന്ദ്ര സർക്കാർ നല്കിയ ജോലി സ്വീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷീരോത്പാദക പ്രദേശമായ ആനന്ദിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.
1949 മേയിൽ ആനന്ദിലെ ഗ്രാമീണർക്കിടയിൽ എത്തിയ വർഗീസ് കുര്യൻ എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടാനാണ് ആഗ്രഹിച്ചത്. എന്നാൽ, അതു ചരിത്രനിയോഗമായിരുന്നു!
പട്ടേലുമാരും പാൽക്കാരനും
സ്വതന്ത്ര ഇന്ത്യ പിച്ചവയ്ക്കുന്ന കാലം. ആനന്ദിലെ അസംഘടിതരായ ക്ഷീരകർഷകർ കടുത്ത ചൂഷണത്തിന് ഇരയായി കഴിയുകയായിരുന്നു. പെസ്റ്റണ്‍ജി എഡുൽജി എന്ന വൻകിട ബിസിനസുകാരനാണ് ആനന്ദ് ഉൾപ്പെടുന്ന കെയ്റ ജില്ലയിലെ പാൽക്കച്ചവടം നിയന്ത്രിച്ചിരുന്നത്.
കർഷകദുരിതം മനസിലാക്കിയ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ, സഹകരണ പ്രസ്ഥാനത്തിലൂടെ മാത്രമേ കർഷകരെ രക്ഷിക്കാനാവൂ എന്ന നിലപാടുകാരനായിരുന്നു. മൊറാർജി ദേശായിയെ പട്ടേൽ ഇതിനായി ചുമതലപ്പെടുത്തി. ദേശായി കർഷകനേതാവായ ത്രിഭുവൻദാസ് പട്ടേലിനെ കെയ്റ ക്ഷീരകർഷകസംഘം ചെയർമാനായി നിയമിച്ചു. പ്രഗത്ഭനായ ത്രിഭുവൻദാസ് പട്ടേലിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് വർഗീസ് കുര്യൻ ആനന്ദിൽ തുടർന്നത്.
പുതിയ ഡെയറി പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സാങ്കേതിക സഹായത്തിനായി രണ്ടുമാസത്തെ കരാർജോലി സ്വീകരിച്ച കുര്യനെ സംഘത്തിന്റെ ജനറൽ മാനേജരായി തുടരാൻ പട്ടേൽ നിർബന്ധിച്ചു. വളർന്നു പടർന്നു പന്തലിച്ച കെയ്റ സംഘത്തോടൊപ്പം കുര്യനും വളരുകയായിരുന്നു.
അമുലിന്റെ പിറവി
1948ൽ വെറും 200 ലിറ്റർ പാൽ സംഭരിച്ച കെയ്റ ക്ഷീരസംഘം അഞ്ചാം വർഷം 20,000 ലിറ്ററാക്കി ഉയർത്തി. ആനന്ദ് മാതൃക പതുക്കെപ്പതുക്കെ ദേശീയശ്രദ്ധ നേടുകയായിരുന്നു. 1957ൽ കെയ്റ സംഘം അമുൽ എന്ന ബ്രാൻഡ് നാമം സ്വീകരിച്ചു. വില നിർണയിക്കാനാവാത്തത് എന്നർഥമുള്ള സംസ്കൃതവാക്കായ ‘അമൂല്യ’ത്തിൽനിന്നാണ് “അമുൽ’ രൂപംകൊണ്ടത്. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരു കൂടിയാണിത്.
തുടക്കംമുതൽ പ്രഫഷണൽ പരസ്യകന്പനികളുടെ സഹായത്തോടെ അമുലിന്റെ വിപണനവും ബ്രാൻഡ് ബിൽഡിംഗും നടത്താൻ കുര്യനു കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാൻഡുകളിലൊന്നാണ് അമുൽ. പ്രതിദിനം രണ്ടുകോടിയിലേറെ ലിറ്റർ പാൽ സംഭരിക്കുന്ന ഈ പ്രസ്ഥാനം പാക്കറ്റ് പാലിന്റെയും ചീസിന്റെയും ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡാണ്. അമുലിന് ഇന്നു പാൽ നല്കുന്നതു 36 ലക്ഷം ക്ഷീരകർഷകരാണ്! 38,550 കോടിയാണ് 2019-20ലെ വിറ്റുവരവ്.
ധവളവിപ്ലവം, കർഷക രക്ഷ
ഇന്ത്യയിലെന്പാടും ആയിരക്കണക്കിന് ആനന്ദ് മാതൃകകൾ സൃഷ്ടിക്കണമെന്ന പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ ആഗ്രഹമാണ് നാഷണൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെയും ഓപ്പറേഷൻ ഫ്ളഡിന്റെയും ജനനത്തിനിടയാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയായി അതു വളർന്നു. ആനന്ദ് മാതൃകയിൽ രാജ്യമെന്പാടും ത്രിതല ക്ഷീരവിപണന സംവിധാനം നിലവിൽവന്നു. ലക്ഷക്കണക്കിനു ക്ഷീരകർഷകർ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു രക്ഷപ്പെട്ടതിനൊപ്പം, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാഷ്ട്രമായി മാറുകയുമായിരുന്നു.
കേരളത്തിലെ മിൽമയും കർണാടകയിലെ നന്ദിനിയും പഞ്ചാബിലെ വെർകയും ആന്ധ്രയിലെ വിജയയുമൊക്കെ അമുൽ മാതൃകയുടെ സംസ്ഥാന പതിപ്പുകളാണ്.
ദേശീയ ക്ഷീര വികസന ബോർഡ് അധ്യക്ഷൻ, ദേശീയ സഹകരണ ക്ഷീര ഫെഡറേഷൻ ചെയർമാൻ എന്നീ നിലകളിലും ഇന്ത്യൻ ക്ഷീരമേഖലയെ പുഷ്ടിപ്പെടുത്താൻ ഡോ. വർഗീസ് കുര്യനു കഴിഞ്ഞിരുന്നു. ഗ്രാമീണമേഖലയെ സേവിക്കാൻ പ്രത്യേക പരിശീലനം നേടിയ ടെക്നോക്രാറ്റുകളെ സൃഷ്ടിക്കുന്നതിനായി ആരംഭിച്ച ഇർമയും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ്) ഡോ. കുര്യന്റെ നേട്ടങ്ങളിലൊന്നാണ്.
കുര്യന്റെ പ്രമാണങ്ങൾ
തന്റെ പ്രവർത്തനശൈലിയെക്കുറിച്ച് ഒരിക്കൽ കുര്യൻ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ സ്വകാര്യ ലാഭത്തിനുവേണ്ടി പണിയെടുക്കുന്പോൾ അതിൽനിന്നു ലഭിക്കുന്ന സന്തോഷം കേവലം താത്കാലികമാണ്. എന്നാൽ, നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പണിയെടുക്കുന്പോഴാകട്ടെ കാര്യങ്ങൾ ശരിയായി നിർവഹിച്ചുകഴിയുന്പോൾ ശരിയായ ആത്മസംതൃപ്തി അനുഭവിക്കുന്നു. അതിൽനിന്നു നിങ്ങൾക്കു കിട്ടുന്ന സാന്പത്തിക ലാഭം ആവശ്യമുള്ളതിലും അധികമാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങുന്നു...”
നൂറ്റൊന്നു ശതമാനവും കർഷകനെ സ്നേഹിക്കുകയും അവനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത കർഷകരുടെ മാനേജരായിരുന്നു ഡോ. കുര്യൻ. താൻ കർഷകരുടെ ശന്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അവരാണ് തന്റെ യജമാനന്മാരെന്നും കരുതിയ ഒരാൾ. കർഷകരുടെ വലിയ കഴിവുകൾ അംഗീകരിക്കാൻ ഇവിടത്തെ നാഗരിക ബുദ്ധിജീവികൾ മടിക്കുന്നതാണ് രാജ്യത്തെ കാർഷികത്തകർച്ചയുടെ മുഖ്യകാരണമെന്നും അദ്ദേഹം തുറന്നടിച്ചു. സഹകരണ പ്രസ്ഥാനത്തിനു പല ബലഹീനതകളുമുണ്ടെങ്കിലും ക്ഷീരകർഷകനെ ശക്തിപ്പെടുത്താൻ ഇതിലും നല്ല മാർഗമില്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
കർഷകരോടുള്ള ആത്മാർഥത, ഒപ്പം പ്രവർത്തനങ്ങളിലെ പ്രഫഷണലിസം, വിട്ടുവീഴ്ചയില്ലായ്മ - ഡോ. വർഗീസ് കുര്യന്റെ വിജയഘടകങ്ങൾ ഇതെല്ലാമായിരുന്നു. ഓരോ വെല്ലുവിളിയിലും ഓരോ അവസരമുണ്ടെന്നു തിരിച്ചറിഞ്ഞു നേടിയെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതവിജയം.
തന്റെ ആത്മകഥയുടെ ആദ്യതാളിൽ ആൽഫ്രഡ് ടെന്നിസണിന്റെ വരികൾ ഡോ. വർഗീസ് കുര്യൻ കുറിച്ചിട്ടു,
മൃത്യുവെല്ലാമടയ്ക്കുന്നതിൻ മുന്‍പ്
നിശ്ചയം പ്രിയ തോഴരേ
ചെയ്ക നാം
അത്രയുത്കൃഷ്ടമാം വേല
പോരിക...
ഈ വരികളുടെ ചൈതന്യം ഇത്രമേൽ ഉൾക്കൊണ്ട ആരുണ്ടാവും അദ്ദേഹത്തെപ്പോലെ..!
ജീവിതരേഖ... ബഹുമതികൾ
1921 നവംബർ 21നായിരുന്നു വർഗീസ് കുര്യന്റെ ജനനം. പിതാവ് പുത്തൻപാറയ്ക്കൽ കുര്യൻ ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു. നാലു മക്കളിൽ മൂന്നാമനായിരുന്നു വർഗീസ് കുര്യൻ. ഭാര്യ മോളി. മകൾ നിർമല.
പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, രമണ്‍ മഗ്സസേ അവാർഡ്, വേൾഡ് ഫുഡ് പ്രൈസ്, മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്, ഇന്ത്യ ഗവണ്മെന്റിന്റെ കൃഷിരത്ന പുരസ്കാരം തുടങ്ങി നൂറ്റന്പതോളം അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ് ഡോ. വർഗീസ് കുര്യനെ തേടിയെത്തിയത്.
15 ഓണററി ബിരുദങ്ങൾ ലോകത്തെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹത്തിനു നല്കി. എന്നാൽ, ഡോ. വർഗീസ് കുര്യൻ ഏറ്റവും വിലമതിച്ചതു ജനം നല്കിയ ’ഇന്ത്യയുടെ പാൽക്കാരൻ’ എന്ന ബഹുമതിയാണ്. 2012 സെപ്റ്റംബർ ഒമ്പതിന് അദ്ദേഹം അന്തരിച്ചു.
ഡേവിസ് പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top