Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വധശിക്ഷയുടെ നൈതികത
Friday, February 14, 2020 11:21 PM IST
അപഥസഞ്ചാരികളെ നേർവഴിക്കു നയിക്കുന്നതിനുവേണ്ടി നടപ്പാക്കിവന്നിരുന്ന ശിക്ഷാവിധികൾക്കു മനുഷ്യനോളംതന്നെ പഴക്കമുണ്ടാവും. അവയിലേറ്റവും കടുപ്പമേറിയതാണു വധശിക്ഷ. തെറ്റു ചെയ്യുന്നവനെത്തന്നെ ഇല്ലാതാക്കിക്കളയുന്ന കഠിനശിക്ഷ. കാലാകാലങ്ങളായി വധശിക്ഷയുടെ ന്യായാന്യായങ്ങളെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും നിയമവൃത്തങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലിന്നോളം ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ ലോകരാജ്യങ്ങൾക്കോ ഐക്യരാഷ്ട്രസഭയ്ക്കു പോലുമോ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലാണെങ്കിൽ ഇപ്പോൾ ഏതാനും പേർ വധശിക്ഷയെ അഭിമുഖീകരിക്കുന്നു.
തെറ്റുചെയ്ത ആളെ ആക്രമിക്കുകയോ വകവരുത്തുകയോ ചെയ്യുന്നതിനു പകരം തെറ്റ് ആവർത്തിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ആദ്യചിന്തകളെന്നാവണം ആരംഭിച്ചത്? നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗർഭാധാനം നടന്ന ഒരു ചരിത്രസന്ദർഭമായിരുന്നു അത്. ആഫ്രിക്കയിലെ ആദിമഗോത്രങ്ങളിൽ വധശിക്ഷ അതാതു കാലഘട്ടങ്ങളിൽ നിലവിലിരുന്ന അന്ധവിശ്വാസങ്ങളിൽ നിന്നാണ് ഉടലെടുത്തത്. ചില പ്രാകൃതഗോത്രങ്ങളിൽ പുണ്യജീവികളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകുകയെന്നത് വിശ്വാസത്തിന്റെ ഭാഗമായ ഒരാചാരമായിരുന്നു. ഇംഗ്ലണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിൽപ്പോലും മോഷണക്കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്- പ്രായപൂർത്തിയാകാത്തവരെ വരെ. കുറ്റവാളിയെ തുടർന്നും ജീവിക്കാനനുവദിച്ചാൽ അവൻ സമൂഹത്തെ വീണ്ടും കളങ്കപ്പെടുത്തുമെന്ന ഭീതിയിലാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടിരുന്നത്.
ഇന്ത്യയിലേക്കു വരാം. മഹർഷിമാരെപ്പോലും കൊള്ളയടിക്കുന്നതിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രത്നാകരനെന്ന ഒരു കാട്ടുകൊള്ളക്കാരനെ ധർമോപദേശങ്ങളിലൂടെ ധ്യാനതപസുകളിലേക്കു നയിക്കുകയും പിൽക്കാലത്തദ്ദേഹം വാൽമീകിയെന്ന ആദികവിയായി രാമായണകർത്താവാകുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ. ഈ കഥ സത്യമാവട്ടെ, അസത്യമാവട്ടെ; ഈ പുരാവൃത്തത്തിനൊരു സന്ദേശമുണ്ട് -ധർമോപദേശങ്ങളിലൂടെയുള്ള മാനസാന്തരം. വേണമെങ്കിൽ രത്നാകരനെ വധശിക്ഷയ്ക്കു വിധേയമാക്കാമായിരുന്നു. അത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളാണയാൾ നടത്തിയത്. എന്നാൽ, ആ കാട്ടുകള്ളനെ മാനസാന്തരപ്പെടുത്താനാണ് മഹർഷിമാർ ശ്രമിച്ചത്.
പിൽക്കാലത്തു ബുദ്ധനെപ്പോലുള്ള പ്രവാചകർക്ക് അഹിംസ അടിസ്ഥാനപ്രമാണമായിരുന്നു. ഒരു തരത്തിലുള്ള ഹിംസയെയും അവരംഗീകരിച്ചിരുന്നില്ല. തന്നെയല്ല, കൊലയാളിയായാലും കവർച്ചക്കാരനായാലും വേശ്യ ആയാലും ധർമോപദേശങ്ങളിലൂടെ മാനസാന്തരത്തിനു വിധേയമാക്കുകയെന്നതായിരുന്നു അവരൊക്കെ അവലംബിച്ചിരുന്ന മാർഗം. മനുഷ്യനുൾപ്പെടെ എല്ലാ ജീവികൾക്കും ജീവൻ നൽകിയത് വിശ്വപ്രകൃതിയാണ്. ആ ജീവനപഹരിക്കാൻ മനുഷ്യനവകാശമില്ല. ഇതായിരുന്നു ബുദ്ധമത ദർശനം. ജാതകകഥകളെല്ലാം ഇതിനുദാഹരണമാണ്. ബുദ്ധനെപിന്തുടർന്നുവന്ന ക്രിസ്തുവിന്റെ ഉപദേശങ്ങൾ നോക്കുക- പാപത്തെ വെറുക്കുക, പാപിയോടു പൊറുക്കുക. ജസ്റ്റീസ് കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞർ വധശിക്ഷ കാലഹരണപ്പെട്ടുപോകേണ്ട ശിക്ഷാസന്പ്രദായമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിൽ വധശിക്ഷ അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ലോകമെന്പാടുമുള്ള എഴുത്തുകാരും ചിന്തകരും അതിനെതിരേ ശബ്ദമുയർത്താൻ തുടങ്ങി. അതിൽ മുൻപന്തിയിൽ നിന്നത് സിസാറേ ബെക്കാരിയ എന്ന ഫ്രഞ്ച് ദാർശനികനാണ്. ബെക്കാരിയയുടെ പുസ്തകം അന്നത്തെ റഷ്യൻ രാജ്ഞി കാതറൈൻ വായിച്ചതിന്റെ ഫലമായി റഷ്യയിൽ വധശിക്ഷ നിർത്തിവയ്ക്കുക പോലുമുണ്ടായി. സെന്റ് അഗസ്റ്റിൻ, സെന്റ് തോമസ് അക്വിനാസ് മുതൽ വിക്ടർ ഹ്യൂഗോ വരെയുള്ളവരെല്ലാം കുറ്റവാളികളെ കാരുണ്യപൂർവം വീക്ഷിക്കണമെന്നും വധശിക്ഷ അനഭിലഷണീയമാണെന്നും വാദിച്ചവരാണ്.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ മെത്രാന്റെ കഥ പ്രസിദ്ധമാണല്ലോ. ഒരു കുറ്റവാളിയിൽനിന്നുപോലും മഹാത്മാക്കൾ വളർന്നുവരാമെന്നും കാണിച്ചുതരുന്ന ഒരുത്തമകഥാപാത്രമാണ് ആ മെത്രാൻ. നിസാരമായ ഒരു മോഷണക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുകയും ജയിൽജീവിതത്തിലൂടെ ഒരു കൊടുംകുറ്റവാളിയായി മാറുകയും ചെയ്ത ഒരു നിർഭാഗ്യവാനെ മെത്രാന്റെ ഹൃദയവിശാലത ഒരു മഹാത്മാവായി മാനസാന്തരപ്പെടുത്തുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ ചാൾസ് ഡിക്കൻസിനെപ്പോലുള്ളവരും വധശിക്ഷയ്ക്കെതിരേ പോരാടിയവരാണ്. വോൾട്ടയർ, റൂസോ, മൊണ്ടെസ്ക്യു, ഷ്വെയ്റ്റ്സർ, ഗാന്ധിജി മുതലായവരെല്ലാം വധശിക്ഷയെ എതിർത്തു. ഇംഗ്ലണ്ടിൽ 1965ൽ ലേബർ പാർട്ടി അംഗമായ സിൽവർമാൻ ഹൗസ് ഓഫ് കോമൺസിൽ വധശിക്ഷ നിർത്താനുള്ള ബിൽ അവതരിപ്പിച്ചു. അതു പാസാക്കപ്പെടുകയുമുണ്ടായി. അങ്ങനെ 1965 നവംബർ അഞ്ചു മുതൽ അഞ്ചുവർഷക്കാലത്തേക്ക് ഇംഗ്ലണ്ടിൽ വധശിക്ഷ നിർത്തിവച്ചു.
മൃഗസമാനം ജീവിച്ചിരുന്ന ആദിമമനുഷ്യൻ യുഗാന്തരങ്ങളിലൂടെ യാത്ര ചെയ്ത് ആധുനിക മനുഷ്യനിൽ എത്തിനിൽക്കുന്നു. നാളത്തെ അതിമാനുഷനിലേക്ക് യാത്ര ചെയ്യേണ്ടതും അവനാണ്. ആക്രമണത്തിനു പ്രത്യാക്രമണമെന്ന പ്രാകൃതചിന്താഗതിയിൽനിന്ന് ആക്രമണത്തിന് അനുരഞ്ജനമെന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തിലൂടെ നാം മുന്നേറുകയാണ്. ഈ സന്ദർഭത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ട് അധമകൃത്യങ്ങളിലേർപ്പെട്ട ഒരാളെ വധിച്ചില്ലാതാക്കി ശിക്ഷിക്കുകയാണോ വേണ്ടത്? അതോ തുടർന്നുള്ള ജീവിതത്തിൽ പശ്ചാത്തപിച്ച് ഉള്ളുചുട്ട അനുഭവങ്ങളിലൂടെ ഒരു പുനർജന്മത്തിനു വഴിയൊരുക്കുകയാണോ വേണ്ടത്? നിയമവിദഗ്ധരും ഭരണാധികാരികളും സാമൂഹ്യപരിഷ്കർത്താക്കളും കൂലങ്കഷമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
എസ്.പി. നന്പൂതിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top