Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വനിതാരോദനം, വനിതാവിജയം
Thursday, December 12, 2019 11:55 PM IST
ലോകവിചാരം / സെർജി ആന്റണി
സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ ഇന്ത്യ ലോകസമൂഹത്തിനു മുന്നിൽ ഏറെ നാണംകെട്ട ദിനങ്ങളാണു കടന്നുപോയത്. ഉന്നാവോയിലും ഹൈദരാബാദിലും മണിപ്പൂരിലുമൊക്കെ ക്രൂരമായ സ്ത്രീപീഡനങ്ങൾ ആവർത്തിക്കുന്പോൾ നാം ലജ്ജിക്കുകയല്ലതെ എന്തു ചെയ്യും?
എന്നാൽ, ലോകമെന്പാടും സ്ത്രീകൾ ഏറെ ആദരിക്കപ്പെടുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത സംഭവങ്ങളും ഈ കാലഘട്ടത്തിലുണ്ടായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിൻലൻഡിൽ സനാ മരീൻ തെരഞ്ഞെടുക്കപ്പെട്ടതും മിസ് യൂണിവേഴ്സായി ദക്ഷിണാഫ്രിക്കയിലെ കറുത്ത സുന്ദരി സോസിബിനി ടുൺസി കിരീടമണിഞ്ഞതും വനിതാ മാഹാത്മ്യത്തിന്റെ പുതുഗാഥയായി. കഴിഞ്ഞ വർഷമാണ് സനാ ഒരു കുഞ്ഞിനു ജന്മം നൽകിയത്.
നന്നേ ചെറുപ്പത്തിൽത്തന്നെ ഉന്നതമായ നേതൃപാടവം പ്രകടിപ്പിച്ച സനാ ഇരുപത്തിയേഴാം വയസിൽ സ്വദേശമായ താംബറെ നഗരസഭയുടെ നേതൃസ്ഥാനത്തെത്തി. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന കർശനക്കാരിയായ രാഷ്ട്രീയക്കാരിയെ ജനങ്ങളും ഇഷ്ടപ്പെട്ടു. ഗതാഗത മന്ത്രിയുടെ കസേരയിൽനിന്നാണ് സനാ മുപ്പത്തി നാലാം വയസിൽ പ്രധാനമന്ത്രിപദവിയിലെത്തിയിരിക്കുന്നത്. അടുത്ത വർഷം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനവും ഇവരെ തേടിയെത്തും. ഫിൻലൻഡിലെ ഭരണസഖ്യത്തിലെ അഞ്ചു പ്രധാന കക്ഷികളുടെയും നേതാക്കൾ ഇതോടെ വനിതകളാവും.
ഫിൻലൻഡിലെ കടുത്ത വലതുപക്ഷ, കുടിയേറ്റ വിരുദ്ധ ഭരണകൂടത്തെ നേരിയ ഭൂരിപക്ഷത്തിനാണ് സോഷ്യൽ ഡെമാക്രാറ്റുകൾ പരാജയപ്പെടുത്തിയത്.ഫിൻലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നതിനു പുറമേ ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരി എന്ന പദവിയും സനാ നേടി. 35 വയസുള്ള യുക്രെയിൻ പ്രധാനമന്ത്രി ഒലെസ്കി ഹോൺഷരൂക് ആയിരുന്നു ഇതുവരെ ഈ സ്ഥാനം കൈവശം വച്ചിരുന്നത്.
കറുപ്പിനഴക്
ലോകസുന്ദരിപ്പട്ടം കിട്ടാൻ സൗന്ദര്യം മാത്രം പോരാ, ബുദ്ധിവൈഭവവും വേണം. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ കറുത്ത സുന്ദരി സോസിബിനി ടുൺസിക്ക് ഇതു രണ്ടുമുണ്ട്. അതുകൊണ്ടാണ് മത്സരത്തിന്റെ അവസാനപാദത്തിലെ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടി നൽകാനും മികച്ച ഉപസംഹാരപ്രസംഗം നടത്താനും ടുൺസിക്കു കഴിഞ്ഞത്. മത്സരത്തിൽ പുതുതായി ഏർപ്പെടുത്തിയ ഇനമായിരുന്നു മത്സരാർഥികളുടെ ഉപസംഹാര പ്രസംഗം.
യുവതികളെ ആത്മവിശ്വാസമുള്ളവരാക്കുന്നതിനെക്കുറിച്ചു ടുൺസി നടത്തിയ പ്രസംഗം കസറി. തന്റെ നിറവും മുടിയുമുള്ളവരെ സൗന്ദര്യമുള്ളവരായി അംഗീകരിക്കാത്ത ലോകത്താണു താൻ വളർന്നതെന്നും ഈ പ്രവണത ഇപ്പോൾത്തന്നെ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ടുൺസി ആവേശത്തോടെ പറഞ്ഞപ്പോൽ സദസിൽ നിലയ്ക്കാത്ത കൈയടി ഉയർന്നു.
അമേരിക്കൻ ഹാസ്യാവതാരകനും ടിവി അവതാരകനുമായ സ്റ്റീവ് ഹാർഡിയായിരുന്നു പരിപാടിയുടെ അവതാരകൻ.
അവസാന പാദത്തിൽ പ്യൂർട്ടോറിക്കോ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ടുൺസി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. 90 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ മത്സരത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ വാർതിക സിംഗിന് മുൻനിരയിലെത്തിയ ഇരുപതിലൊരാളാകാനേ കഴിഞ്ഞുള്ളൂ. ഏഴു വനിതകളടങ്ങിയ പാനലാണു ജേതാവിനെ തെരഞ്ഞെടുത്തത്.
സോസിബിനി ടുൺസി മിസ് യൂണിവേഴ്സ് കിരീടം അണിയുന്പോൾ അതു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സര ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി. അമേരിക്കയിൽ ഈ വർഷം നടന്ന മൂന്നു പ്രധാന സൗന്ദര്യമത്സരങ്ങളിലും കറുത്ത വംശജർക്കായിരുന്നു വിജയം. മിസ് അമേരിക്ക നിയ ഫ്രാങ്ക്ളിൻ, മിസ് ടീൻ യുഎസ്എ കാലി ഗാരിസ്, മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ് എന്നിവരാണവർ. 1921ൽ ആരംഭിച്ച മിസ് അമേരിക്ക സൗന്ദര്യമത്സരത്തിൽ 1940 വരെ വെള്ളക്കാരല്ലാത്തവർക്ക് പങ്കെടുക്കാനാവുമായിരുന്നില്ല. പിന്നീടു കറുത്തവർക്കും മത്സരിക്കാമെന്നുവ ന്നിട്ടും 1970ലാണ് ആദ്യമായൊരു കറുത്ത വംശജ ഈ മത്സരത്തിൽ പങ്കെടുത്തത്. വിവേചനത്തിനെതിരേ പ്രതിഷേധമായി മിസ് ബ്ലാക്ക് അമേരിക്ക മത്സരം 1968ൽ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം മിസ് ഇന്ത്യ വാഷിംഗ്ടൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആൻസി ഫിലിപ്പ് എന്ന മലയാളി വനിതയായിരുന്നു. വാഷിംഗ്ടണിൽ മൈക്രോസോഫ്റ്റ് ജീവനക്കാരിയാണ് ആൻസി.
ഗ്രേറ്റ തിളങ്ങി
കാലാവസ്ഥാ വ്യതിയാനത്തിനുവേണ്ടി പോരാടുന്ന ഗ്രേറ്റ തുൻബെർഗ് ആണ് ലോകവേദിയിൽ തിളങ്ങുന്ന മറ്റൊരു കൗമാര പെൺതാരം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വേദിയിലിരുത്തി, കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരാകുന്ന ലോകരാഷ്ട്രങ്ങളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചു ഗ്രേറ്റ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകറുടെ ആവേശമാണിപ്പോൾ. ടൈം വാരിക യുടെ പേഴ്സൺ ഓഫ് ദി ഇയർ ആയി കഴിഞ്ഞദിവസം ഗ്രേറ്റ തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതാപനം തടയുന്നതിനു ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കാൻ ഒറ്റയാൾപോരാട്ടം നടത്തിയാണു ഗ്രേറ്റ ആദ്യം വാർത്തകളിൽ നിറഞ്ഞത്. നാളത്തെ തലമുറയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു ലോകത്തിനു യാതൊരു ഉത്കണ്ഠയുമില്ലെന്ന് ഗ്രേറ്റ കുറ്റപ്പെടുത്തി. മാഡ്രിഡിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റയാണിപ്പോൾ ആകർഷണകേന്ദ്രം.
യുവതലമുറയുടെ ശബ്ദമാണു ഗ്രേറ്റയിലൂടെ ലോകം ശ്രവിക്കുന്നത്. വെള്ളിയാഴ്ചകളിൽ സ്വീഡനിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ഒറ്റയാൾ സമരം നടത്തി കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി പോരാട്ടം തുടങ്ങിയ ഗ്രേറ്റയൊടൊപ്പം പിന്നീടു നിരവധിപേർ ഒത്തുചേർന്നു.
പിടിമുറുക്കി ചൈന
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം ശക്തിപ്പെടുന്നതിനെക്കുറിച്ചു ലോകരാഷ്ട്രങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് അസ്ഥാനത്തല്ല. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അയൽരാജ്യങ്ങളുടെ കരഭൂമിയിൽ സ്വാധീനം ഉറപ്പിക്കന്നതിനോടൊപ്പം കടൽപ്രദേശത്തും ഇതേ രീതിയിൽ സ്വാധീനം ഉറപ്പിക്കാനാണു ചൈനയുടെ ശ്രമം. ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഫ്രഞ്ച് സേനയുടെ ജോയിന്റ് കമാൻഡറായ വൈസ് അഡ്മിറൽ ദിദിയേ മലറ്റേരയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതിനിടെ ഇറാനും ചൈനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത സേനാഭ്യാസം നടത്താനും ചൈന പദ്ധതിയിടുന്നു. ഇറാനും ചൈനയും തമ്മിൽ വിപുലമായൊരു സൈനിക സഖ്യത്തിനും അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. ചൈനയുടെ കേന്ദ്ര മിലിറ്ററി കമ്മീഷന്റെ ഉപമേധാവി ലഫ്. ജനറൽ ഷാവോ യുവാൻമംഗ് ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഹോസീൻ ഖാൻസാദിയുമായി കഴിഞ്ഞവാരം ടെഹറാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മേഖലയിലെ ചെറു രാജ്യങ്ങളിലെ തന്ത്രപ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയാണ് ചൈന ഇതു സാധ്യമാക്കുന്നത്. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖവും ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ഈ തുറമുഖങ്ങളുടെ നിർമാണത്തിൽ ചൈനയുടെ മുതൽമുടക്കുണ്ടായിരുന്നു. ജീബൂട്ടിയിലെ സൈനികതാവളവും ചൈനയയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കു പ്രയോജനപ്രദമാണ്.
കൊള്ളക്കാരെ ചെറുക്കാനെന്ന പേരിൽ കടലിൽ ആണവ അന്തർവാഹിനികളും സാധാരണ അന്തർവാഹിനികളുമൊക്കെ ചൈന സജ്ജമാക്കിയിട്ടുണ്ട്. കൊള്ളക്കാരെ ചെറുക്കാൻ ഇത്തരം അന്തർവാഹിനികളൊന്നുമല്ല വേണ്ടെതെന്നു വൈസ് അഡ്മിറൽ ദിദിയേ പറഞ്ഞു. ഇന്ത്യയുമായി ചേർന്ന് കടൽ പട്രോളിംഗ് ശക്തമാക്കാൻ ഫ്രാൻസ് ആലോചിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ തന്ത്രപ്രധാനമായ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, അനധികൃത മീൻപിടുത്തം തടയാനും ഈ സംയുക്ത പട്രോളിംഗ് സഹായിക്കും.
ജപ്പാനിൽ അവസരം
എൻജിനിയറിംഗ് ബിരുദധാരികളുൾപ്പെടെ ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് ജപ്പാനിൽ അവസരങ്ങളൊരുങ്ങുന്നു. തൊഴിലാളികളുടെ ക്ഷാമം തന്നെയാണ് ജപ്പാന്റെ പ്രശ്നം. ജനനനിരക്ക് കുത്തനേ താഴുന്നതും ആയുർദൈർഘ്യം വർധിക്കുന്നതും ജപ്പാനിൽ വൃദ്ധരുടെ എണ്ണം വർധിക്കാനും തൊഴിൽശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയാനും ഇടയാക്കി. ഈ സാഹചര്യത്തിലാണു ലോകത്തിലെ മൂന്നാമത്തെ സാന്പത്തികശക്തി അഞ്ചു ലക്ഷത്തോളം വിദേശ വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കിയത്.
ഐടി മേഖലയിൽ മാത്രം ജപ്പാനു 1.7ലക്ഷം പേരെ ആവശ്യമുണ്ട്. പക്ഷേ, ജപ്പാനിൽ ജോലിക്കു പോകണമെങ്കിൽ ജാപ്പനീസ് ഭാഷ പഠിക്കണം. ഇന്ത്യയിൽ ഇതിനുള്ള തയാറെടുപ്പിലാണു പലരും.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാപ്പനീസ് ഭാഷാ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. അക്കഡേമിക് താത്പര്യമുള്ളവരായിരന്നു മുന്‍പു ജാപ്പനീസ് ഭാഷ പഠിച്ചിരുന്നതെങ്കിൽ ഇപ്പോൾ തൊഴിലിനായുള്ള ഭാഷാ പഠനം സജീവമാണ്.
തമിഴ്നാട്ടിലെ സേലത്ത് ജപ്പാൻ ഭാഷ പഠിക്കാനുള്ള സ്ഥാപനത്തിൽ ഇപ്പോൾ 800 പേരാണുള്ളത്. ഇതിൽ കൂടുതൽ ഐടി എൻജിനിയറിംഗ് ബിരുദധാരികളാണ്. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽപ്പെട്ടവർക്കും അവസരങ്ങളുണ്ട്. പഠിതാക്കൾക്കെല്ലാം പ്ലേസ്മെന്റ് സ്ഥാപനം ഉറപ്പു നൽകുന്നു. ജപ്പാനിലോ ഇന്ത്യയിലെ ജാപ്പനീസ് കന്പനികളിലോ ജോലി ഉറപ്പാണെന്നാണു വാഗ്ദാനം.
ആധുനിക സാങ്കേതികവിദ്യകളാണ് ജപ്പാനു പ്രിയം. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ കൂടാതെ പരന്പരാഗത സാങ്കേതികമേഖലകളിലും തൊഴിൽ സാധ്യതയുണ്ട്.
വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള ജോലിക്കാരെയാണു ജപ്പാൻ കൂടുതലും താത്പര്യപ്പെട്ടിരുന്നത്. എന്നാൽ സമീപകാലത്ത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമായതോടെ ഇന്ത്യൻ തൊഴിലാളികൾക്ക് അവസരം നൽകുന്നതിന് അവർ തയാറായിരിക്കുന്നു.
ബോഗൻവീൽ പൂക്കുന്നു
പുതിയൊരു രാജ്യം കൂടി ഉദയം ചെയ്യുന്നു. മനോഹരമായൊരു പേരോടെ- ബോഗൻവീൽ. പാപ്പുവ ന്യൂ ഗിനിയിൽനിന്നു വേർപെട്ടാണ് പുതിയ രാജ്യം ജന്മമെടുക്കുന്നത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 98 ശതമാനം പേരും പുതിയ രാജ്യത്തിനനുകൂലമായി വോട്ടു രേഖപ്പെടുത്തി. 1,76,928 പേർ സ്വയംഭരണത്തിന് അനൂകൂലമായി വോട്ടു ചെയ്തപ്പോൾ 3,043 പേർ മാത്രമാണ പാപ്പുവ ന്യൂഗിനിയുടെ ഭാഗമായി തുടരണമെന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. പുതിയ രാജ്യം നിലവിൽ വരണമെങ്കിൽ പാപ്പുവ ന്യൂഗിനി പാർലമെന്റ് ഹിതപരിശോധനാഫലം അംഗീകരിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളാൽ സന്പുഷ്ടമായ ബോഗൻവീൽ വിട്ടുകൊടുക്കാൻ അവർക്കു ബുദ്ധിമുട്ടാകാം.
ബോഗൻവീൽ റിബലുകളും സുരക്ഷാസേനയുമായി നടന്ന പോരാട്ടത്തിൽ ഇരുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു ദശകമായി നടക്കുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായിരുന്നു ഹിതപരിശോധന. ഓസ്ട്രേലിയയുടെ കോളനിയായിരുന്ന ബോഗൻവീൽ ഭൂപ്രദേശം 1976ലാണ് പാപ്പുവ ന്യൂ ഗിനിയയുടെ ഭാഗമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top