എണ്ണപ്പാടത്തു സംഘർഷത്തിന്‍റെ തീപ്പൊരി
Tuesday, September 17, 2019 11:07 PM IST
ലോകത്തിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന എണ്ണ ഉത്പാദന കന്പനിയാണ് അരാംകോ. സൗദി രാജകുടുംബത്തിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള അരാംകോയുടെ എണ്ണ സംസ്കരണകേന്ദ്രം ഈ മാസം 14ന് ആക്രമിക്കപ്പെട്ടു. ലോകത്തിലെ എണ്ണ ഉത്പാദനത്തിന്‍റെ 10 ശതമാനം നിയന്ത്രിക്കുന്ന അരാംകോ കന്പനിക്ക് നേരേയുണ്ടായ ഡ്രോൺ ആക്രമണം ലോക സന്പദ് വ്യവസ്ഥയെ പൊതുവിലും ഇന്ത്യൻ സന്പദ് ഘടനയെ പ്രത്യേകിച്ചും പിടിച്ചുലയ്ക്കുമെന്ന് ഉറപ്പാണ്. കാരണം ഇന്ത്യയുടെ 20 ശതമാനം അസംസ്കൃത എണ്ണയും വരുന്നത് അരാംകോ കന്പനിയിൽനിന്നുമാണ്.

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൗതി വിമതരാണ് ഡ്രോൺ ആക്രമണത്തിനു പിന്നിലെന്നാണു സൗദി ഭരണകൂടവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രതികരിച്ചത്. രണ്ടുലക്ഷം കോടി അമേരിക്കൻ ഡോളർ ആസ്തിയുള്ള അരാംകോയ്ക്ക് നേരേയുള്ള ആക്രമണം ഒരു യുദ്ധപ്രഖ്യാപനം തന്നെയായാണ് അവർ കണക്കിലെടുത്തിട്ടുള്ളത്. അരാംകോയ്ക്കു നേരേയുണ്ടായ ആക്രമണത്തിന്‍റെ സമയം ശ്രദ്ധേയമാണ്. ഓഹരിവിപണിയിൽ ഷെയർ വിറ്റഴിച്ച് 100 കോടി ഡോളർ കൂടി കണ്ടെത്തി കൂടുതൽ വൈവിധ്യവത്കരണത്തിനു തയാറെടുക്കവേയാണ് ഈ ആക്രമണം. ഇതേത്തുടർന്ന് അരാംകോയുടെ മാത്രമല്ല ഓഹരിമൂല്യം ഇടിഞ്ഞത്. ഇന്ത്യൻ എണ്ണക്കന്പനികളായ എച്ച്പിയുടെയും ബിപിസിഎലിന്‍റെയുമൊക്കെ വിപണിമൂല്യം കൂപ്പുകുത്തി.

1933-ൽ അറബ്-അമേരിക്കൻ കന്പനിയായി രൂപവത്കൃതമായ അരാംകോ ആദ്യം കലിഫോർണിയ അറേബ്യൻ സ്റ്റാൻഡാർഡ് ഓയിൽ കന്പനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1944-ൽ അറേബ്യൻ ഓയിൽ കന്പനി എന്നു പുനർനാമകരണം ചെയ്തു. 1973-ൽഅരാംകോ ഓഹരിയുടെ 60 ശതമാനം സൗദിരാജകുടുംബം കൈയടക്കി. 1988-ൽ സൗദി അരാംകോ കന്പനി ആയി മാറി. അരാംകോ 1945ൽത്തന്നെ അഞ്ചു ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിച്ചിരുന്നു (ഒരു ബാരൽ = 159 ലിറ്റർ).

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്‍റാണ് സൗദിഅറേബ്യയിൽ അരാംകോ നിയന്ത്രണത്തിലുള്ള അബ്‌കെയ്ക. സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടമാണ് ഖുറൈസ്. ഇതു രണ്ടുമാണ് ഡ്രോൺ ആക്രമണത്തിനു വിധേയമായത്. അരാംകോ അതിന്‍റെ ഉത്പാദനത്തിന്‍റെ 60 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായി. ഫലമോ, രണ്ടു ദിവസംകൊണ്ട് ബാരലിന് 60 ഡോളറിൽനിന്ന് 70 ഡോളറിലേക്ക് എണ്ണവില ഉയർന്നു.


ഇറാനിലെ ഷിയാഭരണം സൗദിക്കെതിരേ ഹൗതികളെ തിരിക്കുന്നു എന്നാണ് അമേരിക്കയുടെയും സൗദി രാജകുടുംബത്തിന്‍റെയും ആരോപണം. സൗദിയോടു ചേർന്നുകിടക്കുന്ന യെമനിൽ അറബ് വസന്തത്തിന്‍റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്രരാഷ്‌ട്രമായി തീർന്നിരിക്കുകയാണ് യെമൻ. വിസ്തൃതിയിൽ ഉപഭൂഖണ്ഡത്തിലെ രണ്ടാം സ്ഥാനത്തുള്ള യെമൻ 1800 കിലോമീറ്ററോളം സൗദിയുമായി അതിർത്തി പങ്കിടുന്നുണ്ട്.

ഇന്ത്യ എണ്ണ ആവശ്യത്തിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അമേരിക്കൻ നിർബന്ധത്തിനു വഴങ്ങി ഇറാനുമായുള്ള ഇടപാടുകൾ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇറാക്കിൽനിന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 17 ശതമാനം എണ്ണ വരുന്നത് സൗദിയിൽനിന്നാണ്. ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉത്പാദക രാജ്യമാണ് സൗദി അറേബ്യ. ലോകരാജ്യങ്ങൾ പലതും ക്രൂഡോയിലിനായി സൗദിയെ വലിയ അളവിൽ ആശ്രയിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല ആണ് സൗദി കഴിഞ്ഞാൽ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ. എന്നാൽ, അവിടെനിന്നുള്ള ചരക്കുകടത്ത് ചെലവേറിയതാണ്.

മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്കു സുഗമമായി എണ്ണ കയറ്റിവിടുന്നതിന് 1212 കിലോമീറ്റർ നീളത്തിൽ ട്രാൻസ് അറേബ്യൻ പൈപ്പ്‌ലൈൻ 1950-ൽ തന്നെ അരാംകോ നിർമിച്ചിരുന്നു. 1980-ൽ കന്പനി ദേശസാത്കരിക്കുന്നതുവരെ പുതിയ എണ്ണപ്പാടങ്ങളും പ്രകൃതിവാതക സ്രോതസുകളും കണ്ടെത്തുന്നതിനു വളരെയേറെ ഗവേഷണങ്ങൾക്ക് അരാംകോ നേതൃത്വം നല്കി. ഒരു കണക്കിനു സൗദി അറേബ്യയുടെ ഐശ്വര്യത്തിന്‍റെ മകുടമായ അരാംകോയ്ക്ക് നേരേയുള്ള ആക്രമണം ആ രാഷ്‌ട്രത്തോടുള്ള യുദ്ധപ്രഖ്യാപനം അല്ലാതെ മറ്റൊന്നുമല്ല. അതിന്‍റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നതുമല്ല.

ഡോ. സന്തോഷ് വേരനാനി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.