Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളം കൈകോർക്കണം ഇവർക്കൊപ്പം
Monday, September 16, 2019 12:31 AM IST
പൊളിക്കുന്നത് ഫ്ളാറ്റല്ല, ജീവിതം-3 / റെജി ജോസഫ്
ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഗോപാലകൃഷ്ണൻ (71) പക്ഷാഘാതം വന്നു ഏറെക്കാലം കിടപ്പിലായിരുന്നു. മരുന്നും തെറാപ്പിയുമായി ഒരു വിധം എഴുന്നേൽക്കാറായപ്പോഴാണു ഇപ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി. ഗോപാലകൃഷ്ണനും ഭാര്യ ഉഷയ്ക്കും വാർധക്യത്തിൽ കഴിയാൻ മരുമകൻ വാങ്ങിക്കൊടുത്തതാണ് അൽപം ഇടം. സമീപത്തുള്ള ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തുടരേണ്ടതിനാലാണ് മരട് കുണ്ടന്നൂരിൽ ബാങ്ക് ലോണിൽ ഫ്ളാറ്റ് വാങ്ങിക്കൊടുത്തത്. ഇടവിട്ട് ആശുപത്രിയിൽ പോകണം. മരുന്നു മുടങ്ങാൻ പാടില്ല. സുപ്രീംകോടതിയുടെ വിധിയും നഗരസഭയുടെ നോട്ടീസും വന്നതോടെ ദന്പതികൾക്ക് ഉറക്കമില്ല. ഉറങ്ങാനാവാതെ, ഉണ്ണാനാവാതെ ഇവരൊക്കെ നെടുവീർപ്പോടെ ഹോളി ഫെയ്ത്തിൽ കഴിയുന്നു.
ജീവിതസായാഹ്നത്തിൽ, മക്കൾ നാട്ടിലില്ലാതെ പരസഹായം ആവശ്യമുള്ള വയോധികർ വേറെയുമുണ്ട്. അൽപം കരുണ കാട്ടണം ഞങ്ങളോട്. ഞങ്ങളെ കേൾക്കാനെങ്കിലും കോടതി കനിയണം. ഇറക്കിവിടുന്നതും ഫ്ളാറ്റ് പൊളിക്കുന്നതും ചിന്തിക്കാൻ പോലുമാകുന്നില്ല. തനിച്ചുകഴിയുന്നവരുടെ വിലാപം മരടിലെ ഫ്ളാറ്റുകളിലൊക്കെ കേൾക്കാനാകും.
പുനലൂർ സ്വദേശിയായ ജെയിംസ് 35 വർഷം കുവൈറ്റിൽ അധ്വാനിച്ചു. രണ്ടു പെണ്മക്കളെ കെട്ടിച്ചയച്ച ശേഷം നാട്ടിലെ കുടുംബസ്വത്ത് വിറ്റാണ് കൊച്ചിയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ജെയിംസിനും ഭാര്യയ്ക്കും വാർധക്യകാല രോഗങ്ങളുണ്ട്. കരുതലായുള്ളതൊക്കെ ഇത്തരത്തിൽ നഷ്ടപ്പെട്ടാൽ ഇനി എങ്ങനെ ജീവിതം എന്നതാണ് ഇവരുടെ ആശങ്ക.
വെന്റിലേറ്ററും ഓക്സിജൻ സിലിണ്ടറും ക്രമീകരിച്ചു വയോധികരുടെയും രോഗികളുടെയും ജീവൻ നിലനിർത്തുന്ന സാഹചര്യം പോലും ഫ്ളാറ്റിൽ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യാവകാശപ്രക്ഷോഭകനും പരിസ്ഥിതിവാദിയും ഇവരുടെ ശ്വാസമിടിപ്പു കാണാനോ സാന്ത്വനം പകരാനോ വരില്ല. ദിവസേനയെന്നോണം ഫ്ളാറ്റുകളിൽ ഡോക്ടർമാരും നഴ്സുമാരും മരുന്നും ചികിത്സയുമായി കടന്നുവരാറുണ്ട്. പാലിയേറ്റീവ് പരിചരണത്തിൽ ജീവിതം മുന്നോട്ടുനീക്കുന്നവരുമുണ്ട്. ചികിത്സ മാത്രമല്ല യാത്രാസൗകര്യം, വിദ്യാഭ്യാസം, ഉപരിപഠനം, ജോലി എന്നിവയൊക്കെ മുന്നിൽകണ്ട് കൊച്ചിയിലെത്തിയവരാണ് ഫ്ളാറ്റുകളിലെ മനുഷ്യർ. രണ്ടോ മൂന്നോ മുറികളിലായി തലമുറകൾ ആകാശത്തിനും ഭൂമിക്കുമിടയിൽ കഴിയുന്നുണ്ട്.
ആൽഫ വെഞ്ചേഴ്സിലെ വയോധികയായ അമ്മ പറയുന്നു: ലിഫ്റ്റിൽ കയറിയാൽ തലകറക്കം അനുഭവപ്പെടും. അതിനാൽ ലിഫ്റ്റിൽ കസേരയിൽ കണ്ണടച്ചിരിക്കും. മുറിയിൽനിന്നു പുറത്തേക്കു അപൂർവമായേ പോകാറുള്ളു. ക്രച്ചസിലും ഇരിപ്പു കസേരയിലുമായി ജീവിതം തള്ളിനീക്കുന്നവർ പല നിലകളിലുമുണ്ട്.
കൊച്ചിയിൽ പ്രൈവറ്റ് ജോലി ചെയ്യുന്ന തോമസ് കരിയാത്തും ഭാര്യ ബ്ലെസിയും മൂന്നു വർഷം ഗോൾഡൻ കായലോരം ഫ്ളാറ്റിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. ഒരു ഫ്ളാറ്റ് സ്വന്തമാക്കാനുള്ള എക്കാലത്തെയും ആഗ്രഹത്തിൽ 2017ൽ ഇതേ ഫ്ളാറ്റിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കി. ഈ സമുച്ചയം തർക്കഭൂമിയിലായി പൊളിച്ചുമാറ്റാൻ വിധി വരുമെന്നറിയാതെയാണ് ടോണിയും ബ്ലെസിയും 30 ലക്ഷം രൂപ ബാധ്യതയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാ രേഖകളും ഉറപ്പാക്കിയാണ് ചെറിയൊരു ഫ്ളാറ്റ് സ്വന്തമാക്കിയത്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോണ്‍ അനുവദിച്ചത് - ടോണി പറഞ്ഞു.
ഇതേ കെട്ടിടത്തിൽ ആറു വർഷമായി കഴിയുന്നു സൈര ബാനു. 30 വർഷം ഫിഷറീസ് വകുപ്പിൽ ജോലി ചെയ്തു കിട്ടിയ വരുമാനവും ഭർത്താവിന്റെ നിക്ഷേപവും സ്വരൂപിച്ചുണ്ടാക്കിയതാണ് ഗോൾഡൻ കായലോരത്തിലെ ഫ്ളാറ്റ്. സർവീസ് കാലം അപ്പാടെ ചെറിയൊരു അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ശേഷമാണ് വിരമിക്കലോടെ പെൻഷൻ ആനുകൂല്യവും ബാങ്കുലോണും സ്വരൂപിച്ചു ഫ്ളാറ്റ് സ്വന്തമാക്കിയത്. ഇരുവരും പെൻഷൻ തുകയിൽ ഏറിയ ഭാഗവും ബാങ്ക് ലോണ്‍ അടയ്ക്കാൻ മാറ്റിവയ്ക്കുന്നു. സർവീസ് കാലം അധ്വാനിച്ചുണ്ടാക്കിയ ആസ്തിയിൽ വാങ്ങിയ ഇടമാണ് സുപ്രീം കോടതി വിധിയോടെ അനാഥമാകുന്നത്. മനസും ശരീരവും വിറങ്ങലിച്ച അവസ്ഥയിലാണ് ഇങ്ങനെയൊരു വിധിയോടെ സൈര ബാനു.
ഫ്ളാറ്റ് പൊളിച്ച് ഇവരെയൊക്കെ പെരുവഴിയിലാക്കണമെന്ന് ആർക്കാണു കടുംപിടിത്തം. പൊളിക്കാനുള്ള നാലു ഫ്ളാറ്റുകൾക്കുംകൂടി 500 കോടി രൂപയാണ് നഗരസഭ വിലയിട്ടിരിക്കുന്നത്. സർക്കാർ അനുമതിയോടെ നിർമിച്ച ഫ്ളാറ്റുകൾക്കെതിരെ സർക്കാരിന്റെതന്നെ പ്രാതിനിധ്യമുള്ള തീരദേശ മേഖലാ നിയന്ത്രണ അഥോറിറ്റി നൽകിയ ഹർജിയിലാണു സുപ്രീം കോടതി വിധിയുണ്ടായതെന്നതാണു ശ്രദ്ധേയം.
സുപ്രീം കോടതി വിധിയനുസരിച്ചു സമുച്ചയങ്ങൾ പൊളിച്ചു കളയാമെങ്കിലും ഇതേ സ്ഥലത്തുതന്നെ വീണ്ടും പുതിയ ഫ്ളാറ്റ് പണിയാൻ നഗരസഭയ്ക്ക് അനുമതി കൊടുക്കാം. പണിതിരുന്ന കാലത്തു ഫ്ളാറ്റ് നിർമാണത്തിനു തടസമുള്ള സോൺ 3 ആയിരുന്നു ഈ പ്രദേശം. പിന്നീട് പുനക്രമീകരിച്ചു സോൺ 2ൽ ആക്കി.
കാരണം ഈ സ്ഥലങ്ങൾ സി.ആർ സോണ്‍ മാപ്പിംഗിൽ ഇപ്പോൾ സോണ്‍ രണ്ടിലാണ് ഉൾപ്പെടുന്നത്. സി.ആർ സോണ്‍ –രണ്ടിൽ ഫ്ളാറ്റ് പണിയുന്നതിനു നിയമതടസമില്ല. 12 ഫ്ളാറ്റുകളും ഫൈവ് സ്റ്റാർ മന്ദിരങ്ങളും സമീപത്തു പണിതതും പണിതുടരുന്നതും ആർക്കും കാണാം. തന്നെയുമല്ല കൊച്ചിയിലെ ഫ്ളാറ്റുകളേറെയും ഇത്തരത്തിൽ പാരിസ്ഥിതിക കുരുക്കിൽ ഉൾപ്പെടുന്ന സാഹചര്യം നാളെയുണ്ടായാൽ എത്രയോ കുടുംബങ്ങൾ പെരുവഴിയിലാകും. ഇന്നലെകളിൽ കൊച്ചിയിൽ കായലും ചതുപ്പുമായ സ്ഥലങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്ന് ഏതെങ്കിലും പരിസ്ഥിതിവാദി കണ്ടെത്തി കോടതി കയറിയാൽ വിധി അധോഗതിയാവാം. എവിടെയോ കഴിയുന്ന രണ്ടു പരിസ്ഥിതിവാദികളാണ് ഇപ്പോഴത്തെ കേസുകൾക്കു വഴിതെളിച്ചതെന്ന വസ്തുതയും തിരിച്ചറിയണം. 350ലേറെ കുടുംബങ്ങൾക്കു തീരാദുരിതം എന്നതു മാത്രമാണ് ഈ പൊളിക്കൽ നീക്കങ്ങളുടെ ബാക്കിപത്രം.
ഒരിക്കൽ നൽകിയ സ്റ്റോപ് മെമ്മോയിലെ നിലപാട് ഹൈക്കോടതി മുൻപാകെ സാധൂകരിക്കാൻ മരട് നഗരസഭ എന്തുകൊണ്ടാണു താൽപര്യം കാണിക്കാതിരുന്നതെന്നുമുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഈ ഫ്ളാറ്റുകൾക്ക് കെട്ടിട നന്പർ നൽകിയതും നഗരസഭയാണ്. സ്റ്റാംപ് ഡ്യൂട്ടി ഉൾപ്പെടെ നിയമപരമായ വ്യവസ്ഥകൾ പാലിച്ചു റജിസ്ട്രേഷൻ വകുപ്പും നടപടി പൂർത്തിയാക്കി പത്തു വർഷം കരം വാങ്ങിയ നഗരസഭയും മൗനം പാലിക്കുന്നു. നിർമാണരേഖകളെല്ലാം പരിശോധിച്ച ശേഷമാണു ബാങ്കുകൾ വായ്പ അനുവദിച്ചത്. പാരിസ്ഥിതികപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതെങ്കിൽ അവ പൊളിക്കുന്പോൾ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.
നിയമാനുസൃതം ഫ്ളാറ്റ് വാങ്ങി വർഷങ്ങളായി താമസിക്കുന്നവരോട് ഇറങ്ങിപ്പോകാൻ ഉത്തരവിടുന്പോൾ പകരം സംവിധാനത്തെക്കുറിച്ചു സർക്കാർ ഒന്നും പറയുന്നില്ല. നിയമസഭയിൽ തങ്ങൾക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാണു ഫ്ളാറ്റുടമകൾ ഇന്നലെയും ആവർത്തിച്ചത്.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top