Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുരുന്നുകളുടെ നിലവിളി നിലയ്ക്കാതെ ബിഹാർ
Monday, June 24, 2019 11:03 PM IST
ബിഹാറിൽ കുരുന്നുകളുടെ വിലാപം നിലയ്ക്കുന്നില്ല. മുസാഫർപുരിൽ അനുദിനം മരണസംഖ്യ കൂടിവരുന്നു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ നിലവിളികൾക്ക് ഉത്തരമില്ലാതെ ഡോക്ടർമാരടക്കമുള്ള ആരോഗ്യരംഗം വിറങ്ങലിച്ചു നിൽക്കുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ മാറ്റുകളഞ്ഞ സംഭവത്തിൽ ഒന്നും ചെയ്യാനാവാതെ നിസഹായരാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ശക്തമായ പ്രതിഷേധംപോലും ഉയർത്താനാവാതെ പ്രതിപക്ഷം മാളത്തിലൊളിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ നാണംകെട്ടു നിൽക്കുകയാണ്.
1995ലാണ് മുസാഫർപുരിലും സമീപ പ്രദേശങ്ങളിലും കുട്ടികളിലെ മസ്തിഷ്കജ്വരം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും മരണങ്ങളുണ്ടായി. ചിലപ്പോൾ രൂക്ഷമാവുകയും മറ്റുചിലപ്പോൾ അങ്ങിങ്ങുമാത്രം തലപൊക്കുകയുമായിരുന്നു. ഈ വർഷം ഇതുവരെ 120 കുട്ടികളാണു മരിച്ചത്. നൂറുകണക്കിന് കുട്ടികൾ ചികിത്സയിലാണ്. രണ്ടര നൂറ്റാണ്ടായി നൂറുകണക്കിന് കുരുന്നുജീവനുകൾ പൊലിഞ്ഞിട്ടും രോഗകാരണമോ ഫലപ്രദമായ മരുന്നോ കണ്ടെത്താനായിട്ടില്ല എന്നതാണ് ഏവരേയും ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും.
ബിഹാറിലെ 12 ജില്ലകളിലായി 222 ബ്ലോക്കുകളിൽ ഇപ്പോഴും മസ്തിഷ്കജ്വരത്തിന്റെ ഭീതി നിലനിൽക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ കഴിഞ്ഞദിവസം പറഞ്ഞത്. മുസാഫർപൂർ, വൈശാലി, ശ്യോഹാർ, ഈസ്റ്റ് ചമ്പാരൺ ജില്ലകളിലാണ് സ്ഥിതി അതീവഗുരുതരം. ഈ മാസം 16 ജില്ലകളിലായി അറുന്നൂറിലധിം കുട്ടികൾക്ക് രോഗബാധയുണ്ടായി. മരണം കൂടുതൽ സംഭവിച്ചത് മുസാഫർപുരിലാണ്.
തീവ്രമായത് 2014ൽ
1995ൽ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം എല്ലാ വർഷങ്ങളിലും മേയ്, ജൂൺ മാസങ്ങളിൽ മുസാഫർപുർ മേഖലയിൽ കുട്ടികൾക്ക് മസ്തിഷ്കജ്വരം പിടിപെടാറുണ്ട്. എന്നാൽ 2013ൽ 143 കുട്ടികൾ മരിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 2014ൽ മരണസംഖ്യ 355 ആയി. പിന്നീട് രോഗത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ഈ വർഷം രൂക്ഷമാവുകയായിരുന്നു.
മസ്തിഷ്കജ്വരവും ജപ്പാൻജ്വരവും ബാധിച്ച് രാജ്യത്ത് മരിക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2013 മുതൽ 2019 ഏപ്രിൽ വരെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നായി 66,926 പേർക്ക് മസ്തിഷ്കജ്വരബാധയുണ്ടായി എന്നാണ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്ക്. ഇതിൽ 7,254 പേർ മരിച്ചു. ബിഹാറിനു പുറമേ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണവും കൂടുതലുണ്ടാകുന്നത്.
മസ്തിഷ്ക ജ്വരം ബാധിച്ച് വർഷംതോറും ശരാശരി 1,206 പേരാണ് മരിക്കുന്നത്. ജപ്പാൻ ജ്വരത്തിന്റെ പിടിയിൽപ്പെട്ട് ശരാശരി 626 പേരും വർഷംതോറും മരിക്കുന്നു.
ലിച്ചി മുതൽ പട്ടിണിവരെ
ചംകി എന്ന് ബിഹാറികൾ പറയുന്ന പനിയാണ് ഇത്രയേറെ കുരുന്നുകളുടെ ജീവനെടുത്തത്. അക്യൂട്ട് എൻസെഫലൈറ്റ്സ് സിൻഡ്രോം(എഇഎസ്) എന്ന് ഡോക്ടർമാർ വിളിക്കുന്ന മസ്തിഷ്കജ്വരമാണ് വില്ലൻ. മേയ്-ജൂൺ മാസങ്ങളിൽ ഈ രോഗം പടർന്നുപിടിക്കാൻ കാരണമെന്താണ് എന്ന് 24 വർഷത്തെ ഗവേഷണത്തിലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ കുട്ടികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി താഴുന്നതുമൂലമാണ് രോഗം ഉണ്ടാകുന്നതെന്നാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.
ലിച്ചിപ്പഴം കഴിക്കുന്നതാണ് രോഗബാധയുണ്ടാക്കുന്നത് എന്ന ആരോപണമാണ് ശക്തം. രാജ്യത്ത് ഏറ്റവുമധികം ലിച്ചി വിളയുന്ന നാടാണ് മുസാഫർപുർ. ലിച്ചിപ്പഴത്തിലെ വിഷാംശം കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുമൂലമാണ് രോഗമുണ്ടാകുന്നത് എന്നാണ് ഒരുപറ്റം ഗവേഷണങ്ങൾ പറയുന്നത്. വാടിവീഴുന്നതടക്കമുള്ള ലിച്ചിപ്പഴങ്ങൾ കഴിക്കുന്ന കുട്ടികൾ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുമ്പോൾ വിഷബാധ ഉണ്ടാകുന്നുവെന്നാണ് നിഗമനം. എന്നാൽ ഇതു നിഷേധിക്കുന്ന നിരവധി പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ പഠനങ്ങളിലും വ്യക്തമാകുന്നത് പോഷകാഹാരക്കുറവും തൂക്കക്കുറവും ഉള്ള കുട്ടികളിലാണ് രോഗബാധ രൂക്ഷമാകുന്നത് എന്നാണ്. മുസാഫർപുരിലെ കുട്ടികൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നാലാമത് കുടുംബാരോഗ്യ സർവേയുടെ ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഞ്ച് വയസിൽത്താഴെയുള്ള 48 ശതമാനം കുട്ടികളും വേണ്ടത്ര ഉയരമില്ലാത്തവരാണ്. 17.5 ശതമാനംപേർക്ക് ഉയരത്തിനനുസരിച്ച് വണ്ണമില്ല. 42 ശതമാനം പേർ പോഷകാഹാരക്കുറവു മൂലമുള്ള തൂക്കക്കുറവ് നേരിടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള തൂക്കക്കുറവ് അനുഭവിക്കുന്നവർ 31.3 ശതമാനം മാത്രമാണ്.
തകർന്നടിഞ്ഞ ആരോഗ്യരംഗം
ഇത്രയധികം കുട്ടികൾ മരിക്കുമ്പോൾപ്പോലും സംസ്ഥാനത്തെ ആരോഗ്യരംഗം ശക്തീകരിക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. ആവശ്യമായതിനേക്കാൾ എത്രയോ കുറവാണ് സംസ്ഥാനത്തെ ആശുപത്രികളുടേയും ഡോക്ടർമാരുടേയും എണ്ണം. 70 ശതമാനം ഡോക്ടർമാരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നാണ് ബിഹാർ ഹെൽത്ത് സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ 11,393 ഡോക്ടർമാർ വേണ്ടിടത്ത് 2,700 പേർ മാത്രമാണ് സർവീസിലുള്ളത്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രി അടക്കമുള്ള മറ്റ് സർക്കാർ ആശുപത്രികളിലുമാണ് ഇത്രയധികം ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നത്. മെഡിക്കൽ കോളജുകളിൽ 60 ശതമാനത്തോളം ഡോക്ടർമാരുടെ കുറവുണ്ട്.
ആയിരംപേർക്ക് ഒരു ഡോക്ടർ വേണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിൽ 1983ലെ ആദ്യ ആരോഗ്യനയമനുസരിച്ച് 3,500 പേർക്ക് ഒരു ഡോക്ടർ എങ്കിലും വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ ബിഹാറിൽ 50,000 പേർക്കുപോലും ഒരു ഡോക്ടറില്ല എന്നതാണ് യാഥാർഥ്യം. ആശുപത്രികളുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.
നോക്കുകുത്തിയായി സർക്കാർ
"പ്രഥമ ധനം ആരോഗ്യമാണ്' എന്നതാണ് ബിഹാർ ആരോഗ്യവകുപ്പിന്റെ ആപ്തവാക്യം. എന്നാൽ പ്രവൃത്തിപഥത്തിൽ ഇതിനോട് ഒട്ടും നീതിപുലർത്തുന്നില്ലെന്നതാണ് ജനങ്ങളുടെ അനുഭവം. തകർന്നടിഞ്ഞുകിടക്കുന്ന ആരോഗ്യമേഖലയുടെ പ്രധാന ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണ്. മൂന്നു തവണയായി ഭരണത്തിനു നേതൃത്വം നൽകുന്ന നിതീഷ് കുമാർ ഇന്നുവരെ 4,687 ദിവസം മുഖ്യമന്ത്രിപദത്തിലിരുന്നിട്ടുണ്ട്. അതിനാൽത്തന്നെ ബിഹാറിന്റെ ഈ അവസ്ഥയ്ക്ക് നിലവിൽ ഒന്നാമത്തെ ഉത്തരവാദിത്വം നിതീഷിനു തന്നെയാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അവിടം സന്ദർശിക്കാൻപോലും അദ്ദേഹത്തിന് ദിവസങ്ങൾ വേണ്ടിവന്നു. സന്ദർശനവേളയിൽ ജനരോഷം നേരിടേണ്ടിവന്നതും അതുകൊണ്ടാണ്.
പ്രതിസ്ഥാനത്ത് രണ്ടാമതു നിൽക്കുന്നത് കേന്ദ്ര സർക്കാരാണ്. 2014ൽ മസ്തിഷ്ക ജ്വരം രൂക്ഷമായപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനായിരുന്നു. അന്ന് അദ്ദേഹം നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇപ്പോഴും അദ്ദേഹം അതേകസേരയിലുണ്ട്. കുറച്ചുദിവസം മുമ്പ് മുസാഫർപുരിലെത്തിയ അദ്ദേഹം പഴയ വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നേതാക്കൾ ജനങ്ങളുടെ ജീവനു പുല്ലുവിലയാണ് നൽകുന്നത് എന്നാണ് മുസാഫർപുർ സംഭവത്തോടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നത്. ആവശ്യത്തിന് ഒആർഎസ് ലായനി പോലും ലഭ്യമല്ലെന്ന ആശാവർക്കർമാരുടെ പരാതി സർക്കാരിന്റെ അനാസ്ഥയാണ് വെളിവാക്കുന്നത്.
മുഖ്യപ്രതിപക്ഷമായ ആർജെഡിയാകട്ടെ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് തളർന്നിരിപ്പാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുമ്പോൾ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ലണ്ടനിൽ ക്രിക്കറ്റ് ലോകകപ്പ് കണ്ടാസ്വദിക്കുകയായിരുന്നുവെന്ന വിമർശനവും ഉയരുകയുണ്ടായി. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ മോശമായ അവസ്ഥയിൽ ബിഹാറിലെ കുട്ടികൾ കഴിയുന്നത് രാജ്യത്തിനാകമാനം നാണക്കേടാണ്. ഇന്നലെയുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലിലാണ് ഇനി പ്രതീക്ഷ.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top