Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അരുണന്റെ ധർമസങ്കടവും ഇടുക്കിയുടെ ദുഃഖവും
Thursday, June 13, 2019 12:29 AM IST
ഭാഷയും സാഹിത്യവും നന്നായി വഴങ്ങുന്ന പ്രഫ. കെ.യു. അരുണനു പോലും അസാധാരണ വൈഭവത്തോടെ പ്രളയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ ഒരു വിശേഷണം കണ്ടെത്താനാകുന്നില്ല. ലോകമെങ്ങുമുള്ള വിദഗ്ധരും ഇങ്ങനെയൊരു ധർമസങ്കടത്തിലാണത്രെ. മലയാളത്തിലല്ലെങ്കിലും സിഎം എന്നതിന് ക്രൈസിസ് മാനേജർ എന്നൊരു വിശേഷണം ചാർത്തി തൽക്കാലം അരുണൻ മാഷ് തൃപ്തിപ്പെട്ടു. എന്നാൽ ഭരണപക്ഷത്താണെങ്കിലും ഇടുക്കിയിലെ കാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് എത്താത്തതിലുള്ള ദുഃഖം പരസ്യമാക്കി എസ്. രാജേന്ദ്രൻ.
റവന്യു, ധനകാര്യ വിഷയങ്ങളിലുള്ള ധനാഭ്യർഥനാചർച്ചകളിൽ ഭരണ, പ്രതിപക്ഷത്തിനു താത്പര്യം റവന്യു ആയിരുന്നു. പ്രളയം ചർച്ചയായപ്പോൾ പ്രതിപക്ഷത്തുനിന്നു വിമർശനപ്രളയമുണ്ടായി. ഭരണപക്ഷത്തുനിന്നു ദുരിതാശ്വാസ പ്രവർത്തന കണക്കുകളുടെ പെരുമഴയും.
ഇടുക്കിയിൽ മരംമുറിക്കാനും കെട്ടിടം പണിയാനും ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന വിലക്കുകൾക്കെതിരേ ആയിരുന്നു എസ്. രാജേന്ദ്രന്റെ പരാതി. സർക്കാരിനോടു രാജേന്ദ്രനു പരാതിയില്ല. എന്നാൽ ഇടുക്കിയിൽ വൈൽഡ് ലൈഫ് വാർഡനും സബ്കളക്ടറുമെല്ലാം മറ്റൊരു ഭരണം നടത്തുകയാണെന്നാണു പരാതി. വാഗമണ്ണും തൊടുപുഴയും കഴിഞ്ഞും ഇടുക്കിയുണ്ടെന്നു കൂടി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് രാജേന്ദ്രൻ സർക്കാരിനെ ഓർമിപ്പിച്ചു.
കഥയിലൂടെയും കവിതകളിലൂടെയുമെല്ലാമുള്ള സഞ്ചാരമാണ് പ്രഫ. കെ.യു. അരുണനു നിയമസഭയിലെ പ്രസംഗവും. പ്രളയത്തേക്കുറിച്ചു ചിന്തിക്കുമ്പോഴേ അദ്ദേഹത്തിന് ഓർമ വരിക നോഹയുടെ പേടകത്തേക്കുറിച്ചാണ്. അക്കഥ പറഞ്ഞതിനു ശേഷം അരുണൻ മാഷ് പോയത് പാട്ടബാക്കിയിലേക്കും വെള്ളപ്പൊക്കത്തിലേക്കും കുടിയൊഴിക്കലിലേക്കുമൊക്കെ. തകഴിയെയും സി.ജെ. തോമസിനെയും വൈലോപ്പള്ളിയെയുമൊക്കെ ഓർക്കാതെ എങ്ങനെ ഇതേക്കുറിച്ചു പറയും. കഥയും കവിതയും ചുറ്റി പ്രസംഗം പലവഴി കറങ്ങിയെങ്കിലും നിശ്ചയിച്ചതിലും നാൽപതു സെക്കൻഡ് നേരത്തെ അവസാനിപ്പിച്ച് കെ.എ. അരുണൻ അങ്ങനെയും സഭയ്ക്കു മാതൃകയായി.
ആന്ധ്രയിലെ പ്രകാശം ജില്ലയിൽ നിധി തേടി കാട്ടിൽ പോയ ബാങ്ക് ഉദ്യോഗസ്ഥൻ പട്ടിണി കിടന്നു മരിച്ച പത്രവാർത്തയാണ് എൽദോസ് കുന്നപ്പിള്ളിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പണത്തോടുള്ള ആർത്തി മൂത്ത ബാങ്ക് ഉദ്യോഗസ്ഥനെ പോലെയാണ് പരമാവധി വെള്ളം കെട്ടി നിർത്തി വൈദ്യുതി ഉത്പാദിപ്പിച്ച് അമിതലാഭമുണ്ടാക്കാൻ പോയ വൈദ്യുതിമന്ത്രിയെന്നായിരുന്നു എൽദോസ് പറഞ്ഞുവച്ചത്. തനിക്ക് ഇക്കാര്യങ്ങളേക്കുറിച്ച് ഒന്നുമറിയില്ലെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്. പ്രളയദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മുഖ്യമന്ത്രി ദുബായ് യാത്ര നടത്തിയെങ്കിലും ഒരു ചില്ലിക്കാശ് പോലും കിട്ടിയില്ലെന്നും എൽദോസ് പറഞ്ഞു.
എൽദോസിനെ പ്രളയകവിയെന്നാണ് കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചത്. പ്രതിപക്ഷ വിമർശനങ്ങൾ അപശബ്ദമായും ഓരിയിടലായുമൊക്കെയാണ് പ്രസേനന്‍ അനുഭവപ്പെടുന്നത്. സർക്കാർ നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തിയ പ്രസേനൻ, പൊതുവിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് ഉദാഹരണവും നിരത്തി. പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനായി കത്തെഴുതി, കത്തെഴുതി തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈ തേഞ്ഞെന്നാണ് പ്രസേനൻ പറയുന്നത്. വികസനം കണ്ട് അന്തം വിട്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ തലയിൽ തേങ്ങ വീണതു പോലെയായി കിഫ്ബി. ഇതുപോലും വെറും ഉഡായിപ്പായിട്ടാണ് പ്രതിപക്ഷത്തിനു തോന്നുന്നത് എന്നതിലാണ് പ്രസേനനു രോഷം.
പ്രളയ ദുരന്തത്തിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോൾ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരുന്നത് മോദിപ്പേടി മൂലമാണോ മോദിപ്രേമം മൂലമാണോ എന്നായിരുന്നു ആർ. രാമചന്ദ്രന്റെ ചോദ്യം. കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ മാസം ആറിന് വർണാഭമായി പ്രവേശനോത്സവം നടന്നപ്പോൾ തെലുങ്കാനയിൽ ടിആർഎസിന്റെ ഓഫീസിൽ കോണ്‍ഗ്രസിന്റെ പന്ത്രണ്ട് എംഎൽഎമാർ പ്രവേശനോത്സവം നടത്തുകയായിരുന്നു എന്ന് കെ. രാജൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾക്കു പാഠപുസ്തകങ്ങൾ ഉൾപ്പെടെ വേണ്ടതെല്ലാം കൊടുത്താണ് പ്രവേശനോത്സവം നടത്തിയതെങ്കിൽ തെലുങ്കാനയിൽ കോണ്‍ഗ്രസുകാർക്ക് ഉച്ചക്കഞ്ഞിയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു എന്നും രാജൻ പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു യുഡിഎഫിനു വോട്ട് ചെയ്തതാണെന്ന സിപിഎം വാദം തെറ്റാണെന്ന് പി.കെ. ബഷീർ പറഞ്ഞു. ജനങ്ങൾ ശരിയായി ധരിച്ചു തന്നെയാണ് യുഡിഎഫിനെ ജയിപ്പിച്ചത്. തമിഴ്നാട്ടിൽ ലീഗ് കൂടെയുള്ളതു കൊണ്ടാണ് സിപിഐക്കു രണ്ട് സീറ്റ് എങ്കിലും കിട്ടിയതെന്ന് ഓർമിക്കണമെന്നും ബഷീർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വേണമോ വേണ്ടയോ എന്ന ഹിതപരിശോധനയല്ല കേരളത്തിൽ നടന്നതെന്ന് സി.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ലീഗുകാരും കോണ്‍ഗ്രസുകാരുമൊക്കെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു ജോർജ് എം. തോമസ് കണ്ടെത്തിയത്. എംപിയെ കാണണമെങ്കിൽ പ്രതിമയിൽ നോക്കിയാൽ മതിയല്ലോ. വിനാശത്തിലേക്കു പോകുന്ന വിജയമാണു യുഡിഎഫിന്റേതെന്ന് കെ. സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രളയം വന്നു പത്തു മാസമായിട്ടും കേടുപാടു പറ്റുകയും തകർന്നു പോകുകയും ചെയ്ത വീടുകളിൽ 25 ശതമാനം പോലും ഇനിയും നന്നാക്കിയിട്ടില്ലെന്ന് സി.എഫ്. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ റവന്യുമന്ത്രി ഇടപെട്ട് അടിയന്തരപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, മാത്യു ടി. തോമസ്, റോജി എം. ജോണ്‍ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ പേരു വിളിച്ചപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്നില്ല.
കുന്നത്തുനാട്ടിലെ നിലംനികത്തൽ ശൂന്യവേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയമാക്കി നോട്ടീസ് നൽകി. വിവാദ വ്യവസായിയുടെ ബേനാമിക്ക് ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച വി.പി. സജീന്ദ്രന്റെ ആക്ഷേപം. തുമ്പയിൽനിന്നു റോക്കറ്റ് വിടുന്ന വേഗത്തിലായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടക്കാനുള്ള ഫയൽ സെക്രട്ടേറിയറ്റിൽ നീങ്ങിയത്. എംഎൽഎമാർ ഒരു ഫയൽ സെക്രട്ടേറിയറ്റിൽ എത്തിച്ചാൽ ആഴ്ചകളോളം ഒരേ സീറ്റിൽ കിടക്കുമെങ്കിൽ ഈ ഫയൽ ഒരു ദിവസം കൊണ്ടു നാലു സീറ്റുകളിൽ എത്തിപ്പെട്ടെന്നും സജീന്ദ്രൻ പറഞ്ഞു. വിവാദ ഉത്തരവ് മരവിപ്പിച്ചെന്നും നിയമോപദേശം തേടിയിരിക്കുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.
ഒരു ഭാഗത്ത് നെൽവയൽ വർഷം ആചരിക്കുന്ന സർക്കാർ മറുഭാഗത്ത് നെൽവയൽ നികത്താൻ ഒത്താശ ചെയ്യുകയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തന്നെയാണു നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top