ശുദ്ധവായു അവകാശമാണ്!
Tuesday, June 4, 2019 11:37 PM IST
ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ 1972 മുതലാണ് പരിസ്ഥിതിദിനം ജൂൺ അഞ്ചിന് ആചരിച്ചുതുടങ്ങിയത്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്നതായിരുന്നു 2018 ലെ ദിനാചരണ വിഷയം. ഇക്കൊല്ലത്തെ പ്രമേയം വായുമലിനീകരണം ആണ്.

കഴിഞ്ഞവർഷം ഇന്ത്യ ആതിഥ്യംവഹിച്ചു. ഇക്കൊല്ലത്തെ പരിസ്ഥിതിദിനാചരണവേദി ചൈനയാണ്. അന്തരീക്ഷത്തിലേക്ക് ക്രമാതീതമായ തോതിൽ കാർബൺ ഡയോക്സൈഡും താപവർധനയ്ക്ക് ഇടയാക്കുന്ന മറ്റ് വാതകങ്ങളും (ഹരിതാലയ വാതകങ്ങൾ) പുറന്തള്ളുന്നതാണ് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അൾട്രാവയലറ്റ് രശ്മികളിൽനിന്നു രക്ഷിക്കുന്ന ഓസോൺ പാളിയുടെ സാന്ദ്രത കുറയുന്നതിനിടയാക്കുന്ന വാതകങ്ങളുടെ ഉത്സർജനവും ആശങ്കാജനകമാണ്.

അമ്ലമഴ, വനനശീകരണം, കീടനാശിനികളുടെയും വിഷകരമായ മറ്റു രാസവസ്തുക്കളുടെയും അമിതമായ തോതിലുള്ള ഉപയോഗവും ഗുരുതര സ്ഥിതിവിശേഷമാണ്.

അന്തരീക്ഷ മലിനീകരണം

ഓക്സിജന്‍റെ സാന്നിധ്യമാണ് ജീവന്‍റെ നിലനിൽപിനാധാരം. അന്തരീക്ഷവായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നമ്മുക്കുശ്രദ്ധിക്കാം. തുറസായ സ്ഥലത്തു പാഴ്‌വസ്തുക്കൾ കത്തിക്കുന്നത്, വാഹനങ്ങൾ രാസവസ്തുക്കൾ പുറന്തള്ളുന്നത്, വിറകും ചാണകവും മറ്റും പാചകാവശ്യത്തിന് ഉപയോഗിക്കുന്നത്, കാട്ടുതീ, ആശുപത്രികളിലെ പാഴ്‌വസ്തുക്കൾ കത്തിക്കുന്നതും സംസ്കരിക്കാതെ പുറന്തള്ളുകയോ ചെയ്യുന്നത് ഒക്കെ വായുമലിനീകരണത്തിനിടയാക്കുന്ന പ്രവൃത്തികളാണ്. ഫാക്‌ടറികൾ, ഖനികൾ, എണ്ണശുദ്ധീകരണശാലകൾ, വിവിധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന വിപുലമായ ശൃംഖലകൾ എന്നിവയൊക്കെ മലിനീകരണത്തിൽ പങ്കുവഹിക്കുന്നു. കണികാപദാർഥങ്ങൾ, ഓസോൺ, നൈട്രജൻ ഡൈയോക്സൈഡ്, സൾഫർ ഡയോക്സൈഡ് എന്നിവയും വായുമലിനീകാരികളാണ്.

നൈട്രജൻ ഡൈഓക്സൈഡ്

ഊർജനിലയങ്ങൾ, വ്യവസായശാലകൾ, മോട്ടോർവാഹനങ്ങൾ എന്നിവയാണ് ഇതിന്‍റെ മുഖ്യ ഉറവിടങ്ങൾ. ബ്രോങ്കൈറ്റിസ്, ആസ്ത്‌മ തുടങ്ങിയ രോഗങ്ങളുണ്ടാക്കാൻ പര്യാപ്തമാണിവ. ശ്വാസകോശരോഗങ്ങൾ, ശ്വാസകോശത്തിന്‍റെ പ്രവർത്തനം തകരാറിലാക്കൽ, വളർച്ചാമുരടിപ്പ് എന്നിവയ്ക്കു പുറമേ ഹൃദ്രോഗത്തിനും ഇതു കാരണമാണ്.

സൾഫർ ഡൈഓക്സൈഡ്

കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തിക്കുന്പോൾ സൾഫർ ഡൈഓക്സൈഡ് ഉണ്ടാകുന്നു. ലോഹഅയിരുകൾ അത്യുന്നത താപപരിചരണത്തിനു വിധേയമാക്കുന്പോഴും ഈ വാതകം ബഹിർഗമിക്കുന്നു. ശ്വസനവ്യൂഹം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അന്തരീക്ഷത്തിലെ ജലാംശവുമായി യോജിച്ച് സൾഫ്യൂരിക് അമ്ലം ഉത്പാദിപ്പിക്കുന്നത് അമ്ലമഴയ്ക്കു കാരണമാണ്.

കാർബൺ മോണോക്സൈഡ്

ഒരുപരിധി കഴിഞ്ഞാൽ ഇതിന്‍റെ സാന്നിധ്യം രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയാനും ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകാനും ഇടയാ ക്കും. മോട്ടോർവാഹനങ്ങൾ, ഫോസിൽ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രസാമഗ്രികൾ എന്നിവയെല്ലാം ഇതിന്‍റെ ഉറവിടമാണ്.

കരിയും പുകയും

ആഗോള താപനത്തിനു ഹേതുവായ കാർബൺഡയോക്സൈഡ് കഴിഞ്ഞാൽ രണ്ടാംസ്ഥാനം ബ്ലാക് കാർബണിനാണ്. കാർഷികോത്പാദനം കുറയാനും ഹിമാനികൾ ഉരുകാനും ഇടയാകുന്നത് ഇതിന്‍റെ പ്രഭാവത്താലാണ്.

ഭൂതല ഓസോൺ

പുകമഞ്ഞിൽ അടങ്ങിയിട്ടുള്ള മുഖ്യഘടകം ഇതാണ്. ശ്വസനവിഷമം, ആസ്ത്‌മ, ശ്വാസകോശത്തിന്‍റെ പ്രവർത്തന തകരാറ് എന്നിവയ്ക്ക് ഇതു ഹേതുവായിത്തീരുന്നു. ഓസോൺ നേരിട്ട് ഉത്പാദിപ്പിക്കപ്പെടുന്നില്ല. കാർബൺ മോണോക്സൈഡ്, മീഥേൻ, മറ്റ് ബാഷ്പശീല ജൈവ യൗഗികങ്ങൾ എന്നിവ നൈട്രജന്‍റെ ഓക്സൈഡുകളുടെയും സൂര്യപ്രകാശത്തിന്‍റെയും സാന്നിധ്യത്തിൽ ഓക്സീകരണ വിധേയമാകുന്നതിന്‍റെ ഫലമായാണ് ഓസോൺ രൂപപ്പെടുന്നത്. മോട്ടോർവാഹനങ്ങൾ, വ്യവസായശാലകൾ എന്നിവയിൽനിന്നു ബഹിർഗമിക്കുന്നതും രാസലായകങ്ങളുമാണ് ഓസോണിന്‍റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത്. പാഴ്‌വസ്തുക്കൾ, ഫോസിൽ ഇന്ധനം, കാർഷികാനുബന്ധ വ്യവസായങ്ങൾ എന്നിവയാണ് മീഥേനിന്‍റെ ഉറവിടം.

ഭവിഷ്യത്തുകൾ

ലോകത്തുടനീളം ഒരുവർഷം 90 ലക്ഷം പേർ വായുമലിനീകരണഫലമായി അകാലമരണം പ്രാപിക്കുന്നു. ഏഷ്യാ പസഫിക് മേഖലയിലാണ് ഇതിൽ 40 ലക്ഷവും. ലോകജനസംഖ്യയിൽ 92 ശതമാനത്തിനും ശുദ്ധവായു ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. വായുമലിനീകരണത്തിന്‍റെ പ്രത്യാഘാതത്താൽ മാനവക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന തുക വർഷംതോറും അഞ്ചുലക്ഷംകോടി ഡോളറിനു മേൽ ഉയരാൻ കാരണമാകുന്നു.

ഭൂതല ഓസോൺ മലിനീകരണഫലമായി 2030 -ഓടെ ഭക്ഷ്യവിളകളുടെ ഉത്പാദനത്തിൽ 25 ശതമാനം കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ആഗോള ജിഡിപിയിൽ 4.4 ശതമാനം കുറവ് വായുമലിനീകരണം മൂലം ഉണ്ടായി.

ബോധവത്കരണം

വായുമലിനീകരണത്തിന്‍റെ ഉറവിടങ്ങൾ, അതുണ്ടാക്കുന്ന ഭവിഷ്യത്തിന്‍റെ വ്യാപ്തി എന്നിവയെക്കുറിച്ചെല്ലാം പൊതുജന ബോധവത്കരണം ഫലം കാണുന്നുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലും 2014 മുതൽ രാഷ്‌ട്രീയപാർട്ടികൾ പ്രകടനപത്രികയിൽ മലിനീകരണ നിയന്ത്രണത്തിനു സ്ഥാനം നൽകുന്നു. ഇതു ലോകമെന്പാടും സംഭവിക്കുന്നുണ്ട്.


2017-ൽ വായുമലിനീകരണംമൂലം ഇന്ത്യയിൽ 12.4 ലക്ഷം പേരുടെ ജീവൻ അകാലത്തിൽ പൊലിഞ്ഞു. ആകെ മരിക്കുന്നവരിൽ പത്തിൽ ഒരാൾ വായുമലിനീകരണംമൂലം മരിക്കുന്നു. ലാൻസെറ്റ് എന്ന അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിലെ കണക്കനുസരിച്ച് യുഎൻ നിശ്ചയിച്ച വായുമലിനീകരണ പരിധിയും കവിഞ്ഞ വായുമലിനീകരണം ഉള്ളിടത്താണ് ഇന്ത്യയിലെ ജനസംഖ്യയിൽ 77 ശതമാനംപേരും കഴിയുന്നത്. ഉത്സവവേളകളിലെ കരിമരുന്നുപ്രയോഗവും വാഹനങ്ങൾ പുറന്തള്ളുന്ന വാതകങ്ങളും കാലാവസ്ഥാ വ്യതിയാനവും ചേർന്നു സൃഷ്‌ടിക്കുന്ന അന്തരീക്ഷ മലിനീകരണം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അങ്ങേയറ്റം ഗുരുതരമായ നിലയിലാണ്. ഇവ നിയന്ത്രിക്കാൻ കഴിയണം.

വായുവിന്‍റെ ഗുണനിലവാരം

വായുവിന്‍റെ ഗുണനിലവാരസൂചിക പ്രകാരം പൂജ്യത്തിനും 50-നും മധ്യേ നല്ലതും 51 മുതൽ 100 വരെ തൃപ്തികരവും 101-നും 200-നും മധ്യേ മിതമായ മലിനീകരണവും 201-നും 300-നും മധ്യേ പരിതാപകരവും 301-നും 400-നും മധ്യേ വളരെ പരിതാപകരവും 401-നും 500-നും മധ്യേ തികച്ചും ഗുരുതരം എന്നിങ്ങനെയാണ് മലിനീകരണ നിലവാരത്തെ തരംതിരിച്ചിരിക്കുന്നത്. ഗ്രീൻ പീസ് എന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടന 3000 നഗരങ്ങളിലെ വായുമലിനീകരണ നിലവാരം പഠിച്ച് 2018-ൽ എത്തിയ നിഗമനമനുസരിച്ച് വായുമലിനീകരണത്തിൽ ലോകത്തിലേക്ക് ഏറ്റവും മുന്നിൽ നിൽക്കുന്ന മുപ്പതു നഗരങ്ങളിൽ 22-ഉം ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് വായുമലിനീകരണ പരിധി കവിഞ്ഞ പ്രദേശങ്ങളിലാണ് ലോകത്തെ 64 ശതമാനം നഗരങ്ങളും സ്ഥിതിചെയ്യുന്നത്.

വായുമലിനീകരണത്താൽ ബൗദ്ധികനിലവാരം കുറയുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന നഷ്‌ടം ഒരു ലക്ഷം കോടി ഡോളർ എന്നാണ് മതിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ 137 ശതകോടി ഡോളർ. ലാറ്റിനമേരിക്കയിൽ 142 ശതകോടി ഡോളർ . ഏഷ്യയിൽ 700 ശതകോടി ഡോളർ എന്നീ തോതിലാണ് ബൗദ്ധികനിലവാരക്കുറവ് സൃഷ്‌ടിക്കുന്ന നഷ്‌ടം കണക്കാക്കിയിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മാർഗദർശനത്തിന്‍റെ അടിസ്ഥാനത്തിൽ വായുമലിനീകരണ പരിധി കടന്ന നഗരങ്ങളാണ് ഏഷ്യയിലെ 99 ശതമാനവും. പൂർവേഷ്യയിൽ 89 ശതമാനം നഗരങ്ങൾ പരിധിക്കു മേലാണ്. ഗുരുതരമായ തോതിൽ മലിനീകൃതമായ നഗരങ്ങളിൽ ഡൽഹി, ധാക്ക, കാബൂൾ എന്നിവ സ്ഥാനംപിടിച്ചിരിക്കുന്നു.ഇന്ത്യയിൽ വായുമലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ ചുരുക്കിപ്പറഞ്ഞാൽ ഇവയാണ്.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ നിരവാരമില്ലായ്മ. ഉത്പാദനമേഖലകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ നടപ്പാക്കാത്തത്. വാസസ്ഥലങ്ങൾക്കു സമീപം വ്യവസായസംരംഭങ്ങൾ അനുവദിക്കുന്നത്. വ്യവസായങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽതന്നെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത്. വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നതിലെ പോരായ്മ. വാഹനങ്ങളുടെ അനിയന്ത്രിതവും വർധമാനവുമായ പെരുപ്പം. ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളിൽ മലിനീകണ സംവിധാനം ഇല്ലാത്തത്. മലിനീകരണ നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാത്തത്. അഴിമതിക്കുള്ള ഉപായമായി കരുതി നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്‍റെ അളവ് വർധിക്കുന്നതുമൂലം താപനില ഒരു ഡിഗ്രി സെൽഷസ് ഉയരുന്പോൾ ഗോതന്പുത്പാദനം അഞ്ചു ശതമാനം (350 ലക്ഷം ടൺ) കുറയുന്നു.

ആരോഗ്യദായകമായ പരിസ്ഥിതി ആരോഗ്യമുള്ള പൗരന്മാരെ സൃഷ്‌ടിക്കുന്നു. ആരോഗ്യമുള്ള കുടുംബാംഗങ്ങൾ കുടുംബത്തിനും നാടിനും രാഷ്‌ട്രത്തിനും സൃഷ്‌ടിപരമായ സേവനം നൽകുന്നു. വിദ്യാഭ്യാസരംഗത്തെയും വ്യവസായശാലകളിലെയും സേവനമേഖലയിലെയും ഒക്കെ മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനു വായുമലിനീകരണം തടസം സൃഷ്‌ടിക്കുന്നു.

നമ്മുടെ പൊതുനിരത്തുകളിലൂടെ കാൽനടയായി യാത്രചെയ്യുന്പോൾ നമുക്ക് ബോധ്യമാകും വായുമലിനീകരണത്തിന്‍റെ ആധിക്യവും വ്യാപ്തിയും. ഒരു യാന്ത്രികോപാധിയും ഇല്ലാതെ വഴിയോരത്തുകൂടെ നടക്കുന്ന ഏതൊരാളുടെയും നാസാദ്വാരങ്ങളെ തുളച്ചുകടക്കുന്ന അസഹ്യമായ വാതകങ്ങളുടെ സാന്നിധ്യം നമുക്ക് നേരിട്ട് അറിവുള്ളതാണ്. ഭരണാധികാരികളെന്നപോലെതന്നെ സാധാരണ പൗരന്മാരുടെയും കടമയാണ് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തുറസായ സ്ഥലത്ത് കത്തിച്ച് സ്വയം കാൻസറും മറ്റു രോഗങ്ങളും ഏറ്റുവാങ്ങുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി മാറാരോഗികളാക്കി മാറ്റുന്നതിൽനിന്ന് പിന്മാറുകയെന്നത്. നാം ജനിച്ചുവീണ, വളർന്നുവലുതായ ഈ മണ്ണ്, ഈ പരിസ്ഥിതി മലിനമാകാതെ, വായു മലിനമാകാതെ കാത്തുസൂക്ഷിക്കും എന്നു നമുക്ക് ഈ ദിനത്തിൽ പ്രതിജ്ഞചെയ്യാം.

ഡി.വി. സിറിൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.