Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മേ മാറുന്നു, സ്ഥാനമോഹികൾ ഏറെ
Tuesday, May 28, 2019 11:25 PM IST
ബ്രിട്ടനിൽ ഒരു നേതൃമാറ്റം ആസന്നമായിരിക്കുന്നു. ബ്രെക്സിറ്റിൽ പ്രധാനമന്ത്രി തെരേസ മേ അന്പേ പരാജയപ്പെട്ടതാണ് ഈ മാറ്റം അനിവാര്യമാക്കിയത്. പക്ഷേ, പകരം ആര്? ഏറെപ്പേർ രംഗത്തുണ്ട്. പ്രമുഖ സ്ഥാനമോഹികളുടെ എണ്ണം ഒരു ഡസനിലേറെ.
ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജെറേമി ഹണ്ട്, റോറി സ്റ്റുവർട്ട്, എസ്തർ മക്വേ എന്നിങ്ങനെ നീളുന്നു ആ നിര. ഇതിൽ ബോറിസ് ജോൺസണാണ് ഇപ്പോൾ നേരിയ മുൻതൂക്കം. ഇതു മാറിമറിയാം. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും കഴിഞ്ഞദിവസം രംഗത്തെത്തി.
ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷ. 2022ലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടത്. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പ്രധാനമന്ത്രിയെ മാറ്റാം. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാളാവും പ്രധാനമന്ത്രിയാവുക.
ബ്രെക്സിറ്റിന്റെ പേരിൽ സ്ഥാനം പോകുന്ന ആദ്യ പ്രധാനമന്ത്രിയല്ല മേ. ആദ്യം ഇരയായത് ഡേവിഡ് കാമറോണാണ്. നേരിയ ഭൂരിപക്ഷത്തിന് ബ്രെക്സിറ്റിനുള്ള ഹിതപരിശോധന വിജയിച്ചെങ്കിലും കാമറോണിനു പുറത്തുപോകേണ്ടിവന്നു. പിന്നീടെത്തിയ തെരേസ മേ ബ്രെക്സിറ്റ് ഫലവത്താക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, അകത്തുനിന്നും പുറത്തുനിന്നും ശക്തമായ ആക്രമണമാണവർ നേരിട്ടത്. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച രാജി പ്രഖ്യാപിക്കേണ്ടിവന്നു.
യൂറോപ്യൻ യൂണിയനുമായി നല്ലൊരു ധാരണയിൽ പോയില്ലെങ്കിൽ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയാകെ കുഴപ്പത്തിലാകുമെന്ന ആശങ്കയാണ് ജനങ്ങളെയും നേതാക്കളിൽ ഒരു വിഭാഗത്തെയും ബ്രെക്സിറ്റിനെതിരാക്കിയത്. സങ്കീർണമാണ് യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിട്ടുപോകൽ എന്ന യാഥാർഥ്യം ബ്രിട്ടീഷുകാർ മനസിലാക്കിയിരിക്കുന്നു. പക്ഷേ ഇനിയിപ്പോൾ വിട്ടുപോന്നേ തീരൂ. പിടിച്ചുനിൽക്കാനുള്ള വഴികൾ കണ്ടെത്തി തിരിച്ചുപോരാനാണിപ്പോൾ ശ്രമം. അതത്ര എളുപ്പമല്ല.
തന്ത്രജ്ഞനായൊരു നേതാവിന്റെ അഭാവം ബ്രിട്ടനുണ്ട്. ഇന്നത്തേക്കുള്ള നേതാവല്ല, നാളത്തേക്കുള്ള നേതാവിനെയാണിപ്പോൾ ബ്രിട്ടന് ആവശ്യം. യുവവോട്ടർമാരെ ആകർഷിക്കാനാകുന്ന നേതാവിന് കൂടുതൽ സാധ്യതയുണ്ട്.
മാൻ ബുക്കർ ഒമാനിലേക്ക്
അറബി സാഹിത്യം ഏറെ ആഴവും പരപ്പുമുള്ളതാണ്. എന്നാൽ അറബി സാഹിത്യകാരികളെക്കുറിച്ചു വളരെ കുറച്ചു മാത്രമേ നാം കേട്ടിട്ടുള്ളൂ. ഒമാനി എഴുത്തുകാരി ജോക്ക അൽ ഹാർതി ഇത്തവണത്തെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയപ്പോൾ ആരാണിതെന്നു പലരും ചോദിച്ചിട്ടുണ്ടാവും. ജോക്കയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണു പുരസ്കാരം.
ആദ്യമായാണ് ഒരു ഒമാനി സാഹിത്യകാരിയുടെ സൃഷ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്നത്. മർലിൻ ബൂത്താണു വിവർത്തക. സമ്മാനത്തുക ഇരുവരും പങ്കിടും. കടുത്ത യാഥാസ്ഥിതികതയിൽനിന്ന് ആധുനികതയിലേക്കുള്ള ഒമാന്റെ പരിണാമം ഗ്രാമീണാന്തരീക്ഷത്തിലാണ് നോവലിൽ വരച്ചുകാട്ടിയിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സങ്കീർണതയും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു. മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപികയായ ജോക്ക അൽ ഹാർതി എഡിൻബറോ സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് കവിതയിൽ ബിരുദം നേടിയിട്ടുണ്ട്.
സാധ്യത തേടി ട്രംപ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒളിഞ്ഞും തെളിഞ്ഞും തുടരുന്പോഴും അമേരിക്കയുടെ വ്യാപാരരംഗം ശക്തമാക്കാൻ വഴികൾ തേടുകയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ സന്ദർശന പരിപാടിയുമായി ട്രംപ് ജപ്പാനിലെത്തിയത് ഈ ലക്ഷ്യത്തോടെയാണ്.
ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം അല്പംകൂടി ന്യായയുക്തമാക്കണമെന്നതാണ് ട്രംപിന്റെ നിലപാട്. ജപ്പാനുമായി വളരെ നല്ല ബന്ധത്തിലാണ് അമേരിക്ക. പ്രധാനമന്ത്രി ഷിൻസെ ആബെയാകട്ടെ ട്രംപിന്റെ ഉറ്റ സുഹൃത്തും. പക്ഷേ, വ്യാപാരക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കൊന്നും ട്രംപ് തയാറല്ല.
ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു സന്ദർശനകാലത്തെ പല പരിപാടികളും. ഇരുവരും ചേർന്നു ഗോൾഫ് കളിച്ചു. സുമോ ഗുസ്തി കാണാനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ വന്പൻ വ്യാപാര പങ്കാളിയാണു ജപ്പാനെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ചില പോരായ്മകളുണ്ടെന്നു ട്രംപ് കരുതുന്നു.
ജപ്പാനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടൊയോട്ട, ഹോണ്ട, നിസാൻ എന്നിവയുടെ തലവന്മാരുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തി. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വലിയ ഇടപാടുകൾ ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. പല രാജ്യങ്ങളുമായും അമേരിക്കയ്ക്ക് ഇപ്പോൾ വ്യാപാര തർക്കങ്ങളുണ്ട്. ഇതിനിടെ ജപ്പാനുമായി നല്ല വ്യാപാരബന്ധമുണ്ടാക്കിയാൽ ഇരുകൂട്ടർക്കും അതു ഗുണകരമാകും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഷിൻസെ ഈ സന്ദർശനം തനിക്കു പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. ജപ്പാനിന്റെ ചക്രവർത്തിയായി നരുഹിതോ സ്ഥാനാരോഹണം ചെയ്തശേഷം ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ആദ്യ വിദേശ നേതാവാണ് ട്രംപ്. ടോക്കിയോ കൊട്ടാരത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. പരിഭാഷകരില്ലാതെതന്നെ ഇരുവരും സംഭാഷണം നടത്തി. നരുഹിതോ ഓക്സ്ഫഡിലും മസാകോ ചക്രവർത്തിനി ഹാർവാർഡിലും വിദ്യാഭ്യാസം നേടിയവരാണ്.
വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്നു ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 30000 കോടി ഡോളറിന്റെ അധികച്ചുങ്കം അമേരിക്ക ഏർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്കു ചൈനയും ചുങ്കം കൂട്ടി. 6000 കോടി ഡോളറിന്റെ അധിക ചുങ്കമാണിത്. അധിക നികുതി ജൂൺ ഒന്നിനു നിലവിൽവരും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ കനക്കുമെന്ന സൂചനയാണിതു നൽകുന്നത്.
ചൈനയുമായുള്ള വ്യാപാര ചർച്ച തുടരുമെന്നു ട്രംപ് പറയുന്നുണ്ട്. ചൈനയെ സമ്മർദത്തിൽ നിർത്തി മറ്റു സാധ്യതകൾ പരമാവധി തേടാനുള്ള ശ്രമമാണിപ്പോൾ ട്രംപ് നടത്തുന്നത്.
കുർസ് പുറത്തായി
സഖ്യകക്ഷിയുടെ അഴിമതിച്ചെളി തെറിച്ച ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പുറത്തായി. വലിയ പ്രതീക്ഷകളോടെ അധികാരത്തിലെത്തിയ മുപ്പത്തിരണ്ടുകാരനായ യുവനേതാവിന്റെ സഖ്യകക്ഷിയായിരുന്ന ഫ്രീഡം പാർട്ടിയും അവിശ്വാസത്തെ അനുകൂലിച്ചു. അവിശ്വാസം പാർലമെന്റ് അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ഡോറിസ് ബുറേസ് അറിയിച്ചു.
"ഇബിസാ ഗേറ്റ്' എന്നറിയപ്പെട്ട ഈ അഴിമതിക്കേസിൽ സഖ്യകക്ഷിയിൽപെട്ട വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്ത്യൻ സ്ട്രാഷേ ആണു പ്രതി. സ്ട്രാഷേയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നൽകിയ സഹായത്തിനു പ്രത്യുപകാരമായി വഴിവിട്ട് പൊതുകരാറുകൾ നൽകിയെന്നായിരുന്നു ആരോപണം. ഇതെത്തുടർന്ന് കുർസ് ഫ്രീഡം പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചു. പക്ഷേ, അഴിമതിയുടെ ഉത്തരവാദിത്വം കുർസ് ഏറ്റെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ അങ്ങനെ ഏറ്റവും കുറഞ്ഞ കാലാവധി അധികാരത്തിലിരുന്ന ചാൻസലറുമായി.
ശ്രീലങ്ക തിരിച്ചുവരവിന്
ശ്രീലങ്ക സാധാരണനിലയിലേക്കു വരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളുടെ ആഘാതത്തിൽനിന്നു രാജ്യം മോചിതമായി വരുന്നതേയുള്ളൂ.
നിരവധി രാജ്യങ്ങൾ അവിടേക്കു സന്ദർശകവിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ ടൂറിസം വ്യവസായം താറുമാറായി. സന്ദർശകരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ ഇനിയും മതിയായ ഉറപ്പു നൽകാൻ ശ്രീലങ്കയ്ക്കു കഴിയുന്നില്ല.
440 കോടി ഡോളറിന്റെ വരുമാനാണു ടൂറിസം മേഖലയിൽനിന്നു ലഭിക്കുന്നത്. ചൈന ഈയിടെ സന്ദർശക വിലക്കിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും വിലക്ക് പിൻവലിച്ചിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്നാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ചില ഇളവുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണു പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പിടികൂടിയതായി ഈയിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ യോഗത്തെ സിരിസേന അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണു പ്രസിഡന്റ് ചർച്ച നടത്തിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട 69 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർ സൗദി അറേബ്യയിലുണ്ടെന്നാണു വിവരം. ഇവർ സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരല്ലെങ്കിലും കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അന്വേഷണ സംഘത്തിന്. ശ്രീലങ്കൻ പോലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗവും ഭീകരവിരുദ്ധ അന്വേഷണ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗവും ഇവരെ സഹായിക്കുന്നു. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത നിരപരാധികളെ മോചിപ്പിക്കണമെന്ന് ഒരു സംഘം രാഷ്ട്രീയ നേതാക്കൾ പ്രസിഡന്റ് സിരിസേനയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് അവർ ആരോപിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top