Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സഹകരിച്ചു തുടങ്ങി, ബഹിഷ്കരിച്ചു പിരിഞ്ഞു
Wednesday, December 5, 2018 1:05 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
സഭാനടപടികളോടു സഹകരിക്കുമെന്നു പറഞ്ഞു തുടങ്ങിയ പ്രതിപക്ഷം പിന്നീട് വാക്കൗട്ടും ബഹിഷ്കരണവുമെല്ലാം പ്രഖ്യാപിച്ചപ്പോൾ ആകെ ആശയക്കുഴപ്പം. പ്രതിഷേധം എത്രവരെ പോകാമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ലാത്ത പ്രതിപക്ഷനിര ബഹിഷ്കരണം പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങിയപ്പോൾ ഭരണപക്ഷവും ആശ്ചര്യപ്പെട്ടു.
തുടർച്ചയായ നാലു ദിവസത്തെ അലങ്കോലത്തിനു ശേഷമാണ് ഇന്നലെ സഭാനടപടികളോടു സഹകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചത്. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദത്തിന്റെ പേരിലുള്ള അടിയന്തരപ്രമേയ നോട്ടീസിലുള്ള ചർച്ചയിലും അസാധാരണമായൊന്നുമില്ലായിരുന്നു. അവതരണാനുമതി നിഷേധിച്ചപ്പോൾ പതിവു പോലെ പ്രതിപക്ഷ നേതാവ് പ്രസംഗിക്കാനെഴുന്നേറ്റു. വാക്കൗട്ട് ആണു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അംഗങ്ങൾ പുറത്തേക്കിറങ്ങുകയും ചെയ്തു.
എന്നാൽ, രണ്ടാമതായി വാക്കൗട്ട് പ്രസംഗം നടത്തിയ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ പ്രസംഗം പൂർത്തിയാക്കിയ ഉടൻ ലീഗ് അംഗങ്ങൾ ജലീലിന്റെ രാജി ആവശ്യപ്പെടുന്ന ബാനർ ഉയർത്തി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. മുനീർ ആകട്ടെ വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞ് അവസാനിപ്പിച്ചുമില്ലായിരുന്നു.
ഏതായാലും പുറത്തു നിന്ന കോണ്‍ഗ്രസ് അംഗങ്ങളും ഓടിയെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇവരുടെ പ്രതിഷേധത്തിനിടയിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടപടികൾ തുടർന്നു കൊണ്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം നടുത്തളത്തിൽ നിന്ന പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് മടക്കിവിളിച്ചു. തങ്ങൾ സഭ ബഹിഷ്കരിക്കുകയാണെന്നു പറഞ്ഞ് പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങി.
വാക്കൗട്ട് പ്രഖ്യാപിച്ച ശേഷം സഭാസ്തംഭനത്തിലേക്കു നീങ്ങാനിടയാക്കിയത് ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയമാണോ വാക്കൗട്ട് തീരുമാനത്തിനെതിരേയുള്ള ലീഗിന്റെ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇനിയും തിട്ടം പോരാ. ഏതായാലും പ്രതിപക്ഷനിരയിലെ ധാരണയില്ലായ്മയിൽ പ്രതിപക്ഷാംഗങ്ങൾക്കിടയിൽ തന്നെ അസ്വസ്ഥത പ്രകടമായിരുന്നു. ഭരണപക്ഷമാകട്ടെ ഇതെല്ലാം നന്നായി ആസ്വദിക്കുകയായിരുന്നു.
രാവിലെ ചോദ്യോത്തരവേളയിൽ സഹകരിച്ചെങ്കിലും മന്ത്രി കെ.ടി. ജലീൽ മറുപടി പറയാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി അവർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിനിടയിലും ജലീൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ കൊച്ചാപ്പ... കൊച്ചാപ്പ എന്ന് ഈണത്തിൽ വിളിച്ചും പ്രതിപക്ഷം ജലീലിനെ ചൊടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ചോദ്യകർത്താവ് പി.ടി.എ. റഹീം ആയപ്പോൾ ഹവാല... ഹവാല എന്നു വിളിച്ചായിരുന്നു പരിഹാസം.
കെ.ടി. ജലീലിന്റെ ബന്ധുനിയമന വിഷയം ഉയർത്തിയത് കെ. മുരളീധരനായിരുന്നു. ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ മാറ്റം വരുത്തിയതും മന്ത്രിസഭയിൽ വയ്ക്കാതെ ഉത്തരവിറക്കിയതുമെല്ലാം ചൂണ്ടിക്കാട്ടി മുരളീധരൻ ജലീലിന്റെ നടപടികളിലെ സ്വജനപക്ഷപാതം ഉയർത്തിക്കാട്ടി. എന്നാൽ, തികച്ചും ലാഘവത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തെ സമീപിച്ചത്. ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞു.
തന്റെ കൈയിൽ ഒരു ലിസ്റ്റുണ്ടെന്നും അതിൽ ഒരു പാടു പേരുടെ പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്തെ ചട്ടവിരുദ്ധ നിയമനങ്ങളുടെ പട്ടികയാണത്രെ അത്. ലിസ്റ്റിലെ പേരുകൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഓങ്ങിയാൽ മതി, അടിക്കേണ്ടെന്നു മുഖ്യമന്ത്രിക്ക് അറിയാമായിരിക്കാം.
മന്ത്രി രാജിവയ്ക്കുന്നതാണു നല്ലതെന്നാണ് മുരളീധരന്റെ പക്ഷം. ഏതറ്റം വരെയും തങ്ങൾ പോകും. വെറുതെ കോടതിയിൽ നിന്നു പരാമർശം വിളിച്ചു വരുത്തി നാണം കെട്ടു രാജിവയ്ക്കണമോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. പിണറായി സർക്കാരിൽ നിന്ന് അഞ്ചാമത്തെ രാജി ഉണ്ടാകുമെന്ന കാര്യത്തിൽ മുരളിക്കു സംശയമേയില്ല. മന്ത്രി ജലീൽ വികാരപരമായാണ് മറുപടി നൽകിയത്. ജഗദീശ്വരനെ സാക്ഷി നിർത്തിയുമൊക്കെ മന്ത്രി സ്വന്തം നിരപരാധിത്വം ആണയിട്ടു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാനുള്ള കോണ്‍ട്രാക്ട് എടുത്തിരിക്കുകയാണു മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിന് ഇ.പി. ജയരാജനെ കൊണ്ടു രാജിവയ്പിച്ചു എന്നും രമേശ് ചോദിച്ചു.
നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ ഭരണപക്ഷത്തു നിന്നുള്ള കമന്റുകളിൽ പ്രകോപിതനായി പ്രതിപക്ഷത്തു നിന്ന് അൻവർ സാദത്ത് ഭരണപക്ഷത്തേക്കു നീങ്ങിയത് അൽപ്പസമയത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഭരണപക്ഷത്തെ പിൻനിരക്കാർ അൻവർ സാദത്തിനെ നേരിടാൻ മുൻനിരയിലേക്കു നീങ്ങി. പ്രതിപക്ഷാംഗങ്ങൾ തന്നെ അൻവർ സാദത്തിനെ പിടിച്ചു മാറ്റി കൊണ്ടു പോയി. സഹകരണമന്ത്രി സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതായാലും പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ നടപടികളുമായി സ്പീക്കർ മുന്നോട്ടു പോയി.
ഇതിനിടെ സബ്മിഷൻ അവതരിപ്പിക്കാൻ എഴുന്നേറ്റ പി.സി. ജോർജ് മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നു പറഞ്ഞു നിലപാട് വ്യക്തമാക്കി. ഒ. രാജഗോപാലും താനും സഭയിൽ ഒറ്റ ബ്ലോക്കായി ഇരിക്കാനുള്ള അനുമതി വേണമെന്ന് ജോർജ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലുണ്ടെന്നു സ്പീക്കർ മറുപടി നൽകി. എന്നാൽ, ഒരുമ സഭയ്ക്കുള്ളിൽ മാത്രമായിരിക്കുമെന്നു ജോർജ് വ്യക്തമാക്കി.
ഭരണപക്ഷാംഗങ്ങൾ മാത്രം ഹാജരുണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയായി. രണ്ടു ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ച് ഉച്ചകഴിഞ്ഞ് ഒന്നര കഴിഞ്ഞപ്പോൾ സഭ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top