Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കസേര കൈവിടാതിരിക്കാൻ കലാശക്കളി
Tuesday, October 16, 2018 1:18 AM IST
ലോകവിചാരം / സെർജി ആന്റണി
തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ വഴിതേടുകയാണ് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ. വേണ്ടാത്ത പണിക്കു പോയാൽ വെറുതെ വിടില്ലെന്ന് അമേരിക്ക യാമീനു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ജനവിധി അട്ടിമറിക്കാൻ ശ്രമിക്കരുതെന്നു ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ത്യയും ആവശ്യപ്പെട്ടു. സെപ്റ്റംബർ 23 നായിരുന്നു മാലദ്വീപിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് യാമീനെ അട്ടിമറിച്ച് ഐക്യ പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹീം മുഹമ്മദ് സോലിഹ് വിജയിച്ചു.
തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം യാമീൻ ജയിലിലാക്കിയിരുന്നു. മറ്റു ചിലർ രാജ്യം വിട്ടു. മാധ്യമങ്ങളെയും യാമീൻ കൈയിലെടുത്തിരുന്നു. പക്ഷേ ജനം ഇതൊന്നും ഗൗനിച്ചില്ല. ബാലറ്റിൽ അവർ വിധി നടപ്പാക്കി.
തോറ്റു തുന്നം പാടിയെങ്കിലും പ്രസിഡന്റ് അബ്ദുള്ള യാമീൻ കളി തുടങ്ങി. തെരഞ്ഞെടുപ്പിലാകെ കൃത്രിമം നടന്നെന്നായി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പ് എന്നാണു യാമീന്റെ പ്രോഗ്രസീവ് പാർട്ടി(പിപിഎം) പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിച്ചത്.
തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നുമാവശ്യപ്പെട്ടു യാമീൻ സുപ്രീംകോടതിയെ സമീപിച്ചു. ഞായറാഴ്ച ഹർജി പരിഗണിച്ചെങ്കിലും വാദം പൂർത്തിയായില്ല.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഇലക്ഷനു മുന്‍പുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സോലിഹിനെ അധികാരത്തിലേറ്റാൻ ചരടുവലിച്ച മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് മാതൃരാജ്യത്തേക്കുള്ള മടക്കയാത്രയ്ക്കൊരുങ്ങുന്പോൾ പുറത്താകുന്ന പ്രസിഡന്റ് രാജ്യം വിടാൻ ഒരുങ്ങുകയായിരുന്നു.
അഞ്ചു വർഷ കാലാവധി അവസാനിക്കുന്ന നവംബർ 17നാണ് യാമീൻ അധികാരം കൈമാറേണ്ടത്. എന്നാൽ അതിനുമുന്‍പ് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി വാങ്ങി കസേരയിൽ തുടരണമോ എന്നാണു യാമീന്റെ നോട്ടം.
അധികാരത്തിലിരിക്കുന്നവരും പുറത്തുപോകുന്നവരും ഏതെങ്കിലുമൊക്കെ കേസുകളിൽ കുരുങ്ങുക പതിവാണ്. പ്രവാസം മാലദ്വീപ് നേതാക്കൾക്കൊരു പുത്തരിയല്ല. മുഹമ്മദ് നഷീദ് പ്രവാസത്തിൽ കഴിഞ്ഞ ശ്രീലങ്കയിലേക്കു തന്നെയാണ് യാമീനെയും ക്ഷണിച്ചിരിക്കുന്നത്. ക്ഷണം മുന്നോട്ടുവച്ചതാകട്ടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം റനിൽ നഷീദിനെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. അധികാരം നഷ്ടപ്പെട്ട യാമീനെ വൈകുന്നേരം ഫോണിൽ വിളിച്ചു ശ്രീലങ്കയിലേക്കു ക്ഷണിക്കുകയും ചെയ്തു. മാലദ്വീപിൽ പ്രശ്നമുണ്ടാകുന്പോൾ പലരും ഇടത്താവളമാക്കുന്നത് ശ്രീലങ്കയെയാണ്.
കൊളംബോയിൽ മാത്രം പതിനായിരത്തോളം മാലദ്വീപുകാരുണ്ട്. ഇവരിൽ കൂടുതലും വിദ്യാർഥികളും പ്രഫഷണലുകളുമാണ്. ചികിത്സയ്ക്കെത്തുന്നവരും കുറവല്ല. മാലദ്വീപിലെ ആഭ്യന്തരവിഷയങ്ങളിൽ ശ്രീലങ്ക ഇടപെടാറില്ല. എന്നാൽ, ഇന്ത്യയുടെയും ചൈനയുടെയും കാര്യം അതല്ല.
ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്ള യാമീൻ ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ വിജയത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് നഷീദാകട്ടെ കടുത്ത ഇന്ത്യാ പക്ഷപാതിയാണ്. മാലദ്വീപിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പു നടത്താൻ ഇടപെടണമെന്ന് ഇത്തവണയും നഷീദ് ആവശ്യപ്പെട്ടിരുന്നു. ഇതിനുമുന്‍പും നഷീദ് ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെങ്കിലും ഇന്ത്യ വളരെ സംയമനത്തോടെയാണു പ്രതികരിച്ചിട്ടുള്ളത്.
മുഹമ്മദ് സോലിഹ് പ്രസിഡന്റാകുന്നതോടെ മാലദ്വീപിന്റെ വിദേശനയത്തിൽ വ്യതിയാനമുണ്ടാകുമോ എന്നു ചൈന സംശയിക്കുന്നു. മാലദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം നന്നായറിയാവുന്ന ചൈന അവിടത്തെ കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആദ്യമൊന്നറച്ചുനിന്നെങ്കിലും പുതിയ സർക്കാരും തങ്ങളോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷ ചൈന പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ തന്ത്രപ്രധാനമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവ് (ബിആർഐ), സ്വതന്ത്രവ്യാപാര കരാർ എന്നിവയോടു മാലദ്വീപ് അനുകൂല നിലപാട് തുടരണമെന്നതാണ് ചൈനയുടെ ആവശ്യം. മാലദ്വീപുമായി തങ്ങൾക്കു പരന്പരാഗത ബന്ധമാണുള്ളതെന്നും ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ നന്മയ്ക്കായുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുമെന്നുപ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ വളരെ ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്. നിരവധി ഇന്ത്യക്കാർ മാലദ്വീപിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ വീസക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന തടസങ്ങൾ പുതിയ സർക്കാർ നീക്കുമെന്നാണു പ്രതീക്ഷ.
ഇരിക്കുംമുന്പ് കസേര പോയി
അധികാരത്തിലേറി ഒരു മാസം തികയുംമുന്‍പു സ്വീഡനിലെ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വാനു കസേര നഷ്ടമായി. സ്റ്റെഫാനെ പുറത്താക്കാൻ മധ്യവലതുപക്ഷവും തീവ്രവലതുപക്ഷവും കൈകോർത്തു. സെപ്റ്റംബർ ഒന്‍പതിനായിരുന്നു സ്വീഡനിലെ തെരഞ്ഞെടുപ്പ്.
വലതുപക്ഷവും ഇടതുപക്ഷവും പുതിയ സർക്കാരുണ്ടാക്കാൻ പണിപ്പെട്ടെങ്കിലും ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ല. നാലു പാർട്ടികൾ ചേർന്നുണ്ടാക്കിയ പ്രതിപക്ഷ സഖ്യനേതാവ് ഉൾഫ് ക്രിസ്റ്റേഴ്സൺ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻതന്നെ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷമായ ഡെമോക്രാറ്റുകൾക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. 18 ശതമാനം വോട്ടാണ് അവർക്കു ലഭിച്ചത്. രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയാവുകയും ചെയ്തു. എന്നാൽ ഇവരുമായി സഖ്യമുണ്ടാക്കാൻ മിക്ക കക്ഷികൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഭാഗ്യപരീക്ഷണത്തിനു ശ്രമിച്ച സ്റ്റെഫാനാകട്ടെ കസേരയുറപ്പിക്കുംമുന്പ് ഇറങ്ങിപ്പോരേണ്ടിയും വന്നു.
വിദേശകാര്യ വനിതകൾ
അടുക്കളക്കാര്യം മാത്രമല്ല രാജ്യകാര്യവും ലോകകാര്യവുമൊക്കെ നോക്കാൻ സ്ത്രീകൾക്കു കഴിവുണ്ട്. സിരിമാവോ ബന്ദാരനായകയും ഇന്ദിരാഗാന്ധിയും ഗോൾഡാമെയറും മാർഗരറ്റ് താച്ചറുമൊക്കെ കരുത്തരായ വനിതാ ഭരണാധികാരികളായിരുന്നു. മന്ത്രിമാരായും മറ്റും നിരവധി സ്ത്രീകൾ നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ ഇത്രയേറെ വനിതകൾ വിദേശകാര്യ മന്ത്രിമാരായി ഒരേസമയം സ്ഥാനം വഹിക്കുന്നത് ഇതാദ്യമായാണെന്നു കരുതുന്നു. സംഘടനയുണ്ടാക്കത്തക്കവിധം അവർ വളർന്നിരിക്കുന്നു.
സംഘടനാ രുപവത്കരണത്തിനുശേഷം വനിതാ വിദേശകാര്യമന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഈയിടെ മോൺട്രിയോളിൽ നടത്തി. 17 രാജ്യങ്ങളിൽ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതകളാണു യോഗത്തിൽ പങ്കെടുത്തത്. സുഷമാ സ്വരാജ് ഉൾപ്പെടെ ചിലർക്ക് ഇതിൽ പങ്കെടുക്കാനായില്ല. തുടർയോഗങ്ങൾ നടത്താനും അവർ തീരുമാനിച്ചു. പക്ഷേ ഈ യോഗങ്ങൾക്ക് ഔദ്യോഗികസ്വഭാവമൊന്നും ഉണ്ടാവില്ല.
കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡും യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേറിനിയുമാണ് ഈ വനിതാ വിദേശകാര്യമന്ത്രിക്കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത്.
ഞങ്ങൾ ഒരു വിത്ത് വിതച്ചു. അത് വളർന്നു വലുതായി മനോഹരമായ പൂക്കൾ സമ്മാനിക്കും- ഫെഡറിക്ക പറഞ്ഞു. വിദേശനയരൂപവത്കരണത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളാണ് അവിടെ നടന്നതെന്നും അവർ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്ത വനിതാ മന്ത്രിമാർ, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി.
നീല റോസ
റോസപ്പൂവെന്നു കേൾക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നതു ചുവപ്പും വെള്ളയും നിറങ്ങളൊക്കെയാവും. എന്നാൽ നീല റോസപ്പൂ നമ്മളാരും കണ്ടിട്ടുണ്ടാവില്ല. നൂറു കണക്കിന് ഇനങ്ങളിൽപ്പെട്ട റോസച്ചെടികളുള്ള ചണ്ഡീഗഢിലെ റോസ് ഗാർഡനിൽപ്പോലും ഇല്ലാത്തൊരു പുതിയ റോസപ്പൂ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഏതാനും സസ്യശാസ്ത്രജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ടിയാൻജിൻ സർവകലാശാലയിലെയും ഗവേഷകരാണു നീല റോസ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ വിജയത്തോടടുത്തിരിക്കുന്നത്. തൊഴിലാളി സർവാധിപത്യത്തിന്റെ ചെമപ്പിൽനിന്നും ചൈന മുതലാളിത്തത്തിന്റെ നിറം അണിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.
വെള്ള റോസച്ചെടിയിൽനിന്നാണു നീല റോസ വികസിപ്പിച്ചെടുക്കുന്നത്. 20 വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ഏതാനും ബയോടെക്നോളജിസ്റ്റുകൾ മുന്‍പൊരു നീല റോസ വികസിപ്പിച്ചെടുത്തിരുന്നു. പക്ഷേ ഇത് അത്ര നീലയായിരുന്നില്ല. എന്നാൽ ഇപ്പോൾ വികസിപ്പിച്ച റോസച്ചെടിയിൽ മനോഹരമായ നീല റോസപ്പൂക്കൾ വിടരുമെന്നാണു ഗവേഷകർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top