സ്‌പോര്‍ട്‌സ് പരിക്കുകള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ
Tuesday, October 25, 2022 12:36 PM IST
ഡോ. ഉണ്ണിക്കുട്ടൻ ഡി
കാൽമുട്ടിലെ ലിഗമെന്‍റ് പരിക്കുകള്‍ക്ക് തുന്നി ചേര്‍ക്കല്‍ സാധ്യമല്ലാതെ വരുന്പോൾ
പേശികളുടെ നാരുകളാണ് (tendon) ലിഗമെന്‍റ് പുനര്‍നിര്‍മിക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നത്.

മെനിസ്‌കസിനുണ്ടാകുന്ന പരിക്കിന്‍റെ സ്ഥാനം, ആഴം, പാറ്റേണ്‍, കാലാവധി എന്നിവയെ ആസ്പദമാക്കിയാവും ചികിത്സ നിര്‍ണയിക്കുക. മെനിസ്‌കസ് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ വേദനയ്ക്ക് കാരണമായ കീറിയ ഭാഗം ഭേദപ്പെട്ട രീതിയില്‍ രൂപപ്പെടുത്തി എടുക്കുന്നതാണ് ചികിത്സ (Meniscal Balancing).

ആര്‍ത്രോസ്‌കോപ്പി

ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത കാമറ പ്രവേശിപ്പിച്ച് സന്ധിയുടെ ഉള്‍ഭാഗം സ്‌ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്‌കോപ്പി (കീ ഹോള്‍ സര്‍ജറി). മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കാം. തുറന്നുള്ള ശസ്ത്രക്രിയയില്‍, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സന്ധിയുടെ ഉള്‍ഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങള്‍ പ്രവേശിപ്പിക്കാനും ആര്‍ത്രോസ്‌കോപിയിൽ സാധിക്കും. മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടും കുറയും.

വ്യായാമവും പരിക്കുകളും


സന്ധികളുടെ ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് കളികള്‍ക്കിടയിൽ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു തെറാപ്പിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും രീതിയിലും വ്യായാമങ്ങള്‍ പരിശീലിക്കുന്നതാണ് ഉചിതം. ചികിത്സയുടെ ഭാഗമായും ശസ്ത്രക്രിയയ്ക്ക് ശേഷവും വ്യായാമങ്ങള്‍ നിര്‍ദേശിക്കാറുണ്ട്.

പരിക്കുകള്‍ ഒഴിവാക്കാന്‍ കാല്‍മുട്ടിലെ പേശികള്‍ക്ക് ബലം കൂട്ടുക.

ശരീരഭാരം കുറയ്ക്കുക. കളിക്കുന്നതിനുമുമ്പ് വാം അപ്പ് ചെയ്യുക. ശരിയായ പാദ സംരക്ഷകള്‍ ഉപയോഗിക്കുക. സ്‌പോര്‍ട്‌സ് പരിക്കുകള്‍ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലയെങ്കില്‍ ഭാവിയില്‍ സന്ധിയില്‍ തേയ്മാനമുണ്ടാക്കാം.

ഒരു ലിഗമെന്‍റിന്‍റെ പരിക്ക് പിന്നീട് മറ്റ് ലിഗമെന്‍റുകള്‍ക്കും മെനിസ്‌കസിനും പരിക്കുണ്ടാകുന്നതിനും മുട്ടിന്‍റെ കുഴ തെറ്റുന്നതിനും കാരണമായേക്കാം. തുടക്കത്തിലെ തന്നെ ആധുനിക അറിവും സംവിധാനവും ഉപയോഗിച്ച് രോഗനിര്‍ണയവും ചികിത്സയും തേടുന്നതാണ് ഉചിതം.

വിവരങ്ങൾ - ഡോ. ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം