വിഷാദമൊരു രോഗമാവാം!
Saturday, October 10, 2020 4:00 PM IST
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേണ്ടെന്നു നമുക്കറിയാം. എന്നാൽ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് ‘വിഷാദത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്.

ഒരായിരം ആൾക്കാർ നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.’’ ഇതുതന്നെയാണ് എത്രയോ കാലം മുന്പ് എം.ടി. വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്‍റെ പുസ്തകത്തിന്‍റെ തലക്കെട്ടാക്കിയത് ‘ആൾക്കൂട്ടത്തിൽ തനിയെ’’. ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നൽ ഇവരിൽ കൂടുതലായുണ്ടാകും. അതിനാൽ തന്നിലേക്ക് ഒതുങ്ങും.

പ്രധാന ലക്ഷണങ്ങൾ

സ്ഥിരമായ വിഷാദ ഭാവം, നിരാശ, പ്രതീക്ഷകൾ ഇല്ലാതിരിക്കുക. മോശമായതേ തനിക്ക് ഭവിക്കു എന്നുറപ്പിക്കുക, താനെന്തോ മഹാപരാധം ചെയ്തുവെന്നുറച്ചു വിശ്വസിക്കുക. തനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താത്പര്യമില്ലാതിരിക്കുക. കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല, ശ്രദ്ധയും ഏകാഗ്രതയും ഓർമ്മയും കുറയുക, ഉറക്കത്തിന്‍റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക, മരണ ചിന്തകൾ( ചിലർ ശ്രമിച്ചും നോക്കും). ശരീരമാകെ വേദന, വിസർജനത്തിലും ലൈംഗികതയിലും തകരാറുകൾ... അങ്ങനെ ധാരാളം ലക്ഷണങ്ങൾ. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല. പാരന്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോണ്‍ വ്യതിയാനങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാലും വിഷാദമുണ്ടാവാം.

വിഷാദം(ഡിപ്രഷൻ)പല തരം

1) പഴ്സിസ്റ്റന്‍റ് ഡിപ്രസീവ് ഡിസോഡർ (തുടർ വിഷാദം)--
ചെറിയ ഏറ്റക്കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂടുതൽ നീ
ണ്ടു നില്ക്കുന്ന വിഷാദമാണിത്.

2) പോസ്റ്റ്പാർട്ടം ഡിപ്രഷൻ (‌പ്രസവാനന്തര വിഷാദം)


3) സൈക്കോട്ടിക് ഡിപ്രഷൻ : ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്‍റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും.

4) കാലാനുസരണ വിഷാദ രോഗം: മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി.

5) ബൈ പോളാർ ഡിസോഡറിനോടൊപ്പമുള്ള വിഷാദം:
ഇതൊരു ഭീകര വിഷാദമാണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും.

ചികിത്സ

വിഷാദ രോഗാവസ്ഥയ്ക്കു മരുന്നും മന:ശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നതു പ്രധാനമാണ്. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണ്. ഹോമിയോചികിൽസ ഈ രോഗാവസ്ഥയ്ക്ക് വളരെ ഫലപ്രദമാണ്. മനുഷ്യന്‍റെ ചിന്തകൾക്കും വികാര വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തിത്വമുണ്ട്. അവ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയെയെല്ലാം പരിഗണിച്ച് മനുഷ്യന്‍റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിൽസയാണു ഹോമിയോപ്പതി.

ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണു ചികിൽസ. പറയാനുള്ളത് കേട്ടിരിക്കാൻ മന:സാന്നിദ്ധ്യമുള്ള ഡോക്ടറെയാണു രോഗിക്കാവശ്യം. ആ പരിഗണന മിക്കപ്പോഴും നല്കാൻ സമാന്തരചികിൽസാ ശാസ്ത്രത്തിലെ ഡോക്ടർമാർക്കാകുന്നുണ്ട്. വിഷാദ രോഗാവസ്ഥയിൽ നിന്നു മോചനം ലഭിക്കാനും അവ വീണ്ടും വരാതിരിക്കുവാനും വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകൾക്കാവും.

ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]