കൊറോണക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tuesday, June 9, 2020 4:32 PM IST
കൊറോണ 19 കാലഘട്ടത്തിൽ ഗർഭിണികൾക്ക് ഏറെ ആശങ്കകൾ ഉണ്ടാവും. പതിവു പരിശോധനകൾക്കു പോകാൻ തടസം നേരിടുന്നതും അമ്മയ്ക്കും കുഞ്ഞിനും രോഗം ബാധിക്കുമോ എന്ന സംശയവും ആശങ്കകൾക്കു കാരണമായേക്കാവുന്ന വിഷയങ്ങളാണ്; പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവരിൽ.
* അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തുപോവുക. പുറത്തു പോകേണ്ടി വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കുക. മൂക്കും വായും മൂടുന്ന വിധത്തിലാണ് മാസ്ക് ധരിക്കേണ്ടത്. കയ്യിൽ സാനിറ്റൈസർ കരുതുക.
* പൊതുസ്ഥലങ്ങളിൽ എവിടെയും സ്പർശിക്കാതിരിക്കുക. ഹാൻഡിൽ, വാതിൽപ്പിടി എന്നിവിടങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക. ഉപയോഗിച്ച മാസ്കുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്.
*കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക
*വീടു വിട്ടു പുറത്തു പോകുന്നത് പരമാവധി ഒഴിവാക്കുക
*ഗർഭകാല പരിശോധനയ്ക്കും പരിചരണത്തിനും മാത്രം ആശുപത്രി സന്ദർശിക്കുക. ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തുക.
*സന്ദർശകരെ പൂർണമായും ഒഴിവാക്കുക.
*വീടിനു പുറത്തു പോയിവരുന്ന കുടുംബാംഗങ്ങളുമായി
അകലം പാലിക്കുക. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കരങ്ങളിലാണ്. ഗർഭസ്ഥ ശിശുവിന്റെയും സുരക്ഷിതത്വം നിങ്ങളുടെ കരങ്ങളിലാണെന്ന് ഓർമിക്കുക.
* സംശയങ്ങൾക്കും സഹായങ്ങൾക്കും ദിശ ടോൾ ഫ്രീ നന്പർ 1056, 0471 2552056 വിളിക്കുക.
കണ്ടൈൻമെന്റ് സോണിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയുമായോ ജില്ലയിലെ കോവിഡ് കണ്ട്രോൾ റൂമുമായോ
ബന്ധപ്പെടുക.
കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നു വരുന്നവരുടെ ശ്രദ്ധയ്ക്ക്
14 ദിവസം സ്വയം ക്വാറന്റൈനിൽ പോവുക
ക്വാറന്റൈൻ എന്നാൽ ഇത്രമാത്രം - വായൂസഞ്ചാരമുള്ള,
ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയിൽ വിശ്രമിക്കുക. മറ്റുള്ളവരുമായി നേരിട്ടു സന്പർക്കം പാടില്ല. വായിക്കാം, പാട്ടുകേൾക്കാം, ടിവി കാണാം, ലഘുവ്യായാമം ചെയ്യാം.
വീട്ടിലെത്തിയാൽ ഇക്കാര്യങ്ങൾ പാലിക്കണേ...
- ചെരുപ്പിട്ട് അകത്തു കയറരുത്.
- എത്രയുംപെട്ടെന്നു സോപ്പ് തേച്ച്് കുളിക്കുക
- ധരിച്ചിരുന്ന മാസ്കും തുണികളും കഴുകിയിടുക.
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്
ഓണ് ലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കണ്ണുകളുടെ
സംരക്ഷണത്തിനായി ടെലിവിഷൻ, മൊബൈൽ, കംപ്യൂട്ടർ സ്ക്രീനുകളിൽ നിന്ന് കൃത്യമായ അകലം പാലിക്കുക
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത് മിഷൻ,
ആരോഗ്യ കേരളം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന സർക്കാർ.