സ്വയം നാവുപരിശോധന എന്തിന്?
Friday, March 20, 2020 12:18 PM IST
നാക്കിന്‍റെ പ്രാധാന്യം അറിയാവുന്നതാണല്ലോ. എങ്കിലും കൂടുതൽ അറിയുന്നതിന് നാക്കിൽ ഒരു വേദന ഉണ്ടാക്കുന്ന കുരു അഥവാ അൾസർ ഉണ്ടാകണം. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, രുചിയറിയാനുള്ള ബുദ്ധിമുട്ട് അതുപോലെ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലാം ഒരുമിച്ച് ഉണ്ടാകുന്പോൾ നമ്മുടെ ജീവിതത്തെ തന്നെ ഇത് ബാധിക്കുന്നു.

32 ദന്ത നിരകളുടെ ഇടയിൽ പ്രവർത്തനത്തിൽ മുഴുകുന്ന നാവിന് ഭക്ഷണം ചവച്ചരച്ച് രുചിയറിഞ്ഞ് ദഹന പ്രക്രിയയിലേക്ക് കടത്തിവിടുന്ന അതിവിപുലമായ കർമമാണുള്ളത്.
ഉമിനീരിന്‍റെ അളവ് ഈ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ദഹനത്തിന്‍റെ പൂർണതയും കൃത്യമാക്കുന്നു.

നാക്കിന്‍റെ ഉപരിതലത്തിലും അറ്റത്തും വശങ്ങളിലും ഉള്ള രുചിമുകുളങ്ങൾ രുചി വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനു കാരണമാകുന്നു.

അൾസർ, തടിപ്പുകൾ, മുറിവുകൾ

നാക്കിൽ അൾസർ വരുന്നത് അസഹനീയമായ അവസ്ഥയാണ്. ഇതിന്‍റെ കാരണങ്ങളിൽ ഒന്ന് കൂർത്തുനിൽക്കുന്ന പല്ലുകൾ, നിരതെറ്റി നിൽക്കുന്ന പല്ലുകൾ, പൊട്ടിയ പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവയാണ്. ഇതിനോടൊപ്പം നാക്ക് പല്ലിന്‍റെ ഇടയിൽപ്പെട്ട് മുറിവ് ഉണ്ടാക്കുന്ന അവസ്ഥ, പല്ലു തേക്കുന്പോൾ ബ്രഷ് കൊണ്ട് മുറിയുന്ന അവസ്ഥ... ഇതെല്ലാം അൾസർ എന്ന അവസ്ഥ ഉണ്ടാക്കുന്നു. നാക്കിൽ ഉണ്ടാകുന്ന തടിപ്പുകൾ, ഉണങ്ങാതെ നിൽക്കുന്ന (മൂന്ന് ആഴ്ചയ്ക്കുമേൽ) അൾസറുകൾ നിർബന്ധമായും പരിശോധിക്കണം.

കൂർത്ത പല്ലുകൾ, നിരതെറ്റിയ പല്ലുകൾ, പ്രത്യേകിച്ച് നാക്കിന്‍റെ സുഗമമായ ചലനങ്ങളെ തടസപ്പെടുത്തി നിൽക്കുന്ന പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവ ചികിത്സിച്ച് നേരേ ആക്കുകയോ എടുത്തു കളയുകയോ ചെയ്യണം.

സമീകൃത സന്പൂർണ പോഷകഗുണം ഉറപ്പാക്കുന്ന ഭക്ഷണരീതികൾ

ഇന്ന് രുചി മാത്രം നോക്കി കഴിക്കുന്ന രീതിയിലേക്കു മാറി. യോഗർട്ട്, തൈര്, മോര് എന്നിവ നമ്മുടെ ഭക്ഷണ സംസ്കാരത്തിൽനിന്ന് ഇല്ലാതെയായി. പ്രോബയോട്ടിക്സ് ഏറ്റവും കൂടുതൽ ഇവയിലാണുള്ളത്. ഇത് ദഹനത്തിനും പ്രതിരോധ ശക്തിക്കും ഗുണം നൽകുന്നവയാണ്. കഴിയുമെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന തൈര്, മോര് എന്നിവ ശീലമാക്കുക. ഇത് ദഹനത്തിനും വയറ്റിലെയും വായിലെയും തൊലിക്ക് കൂടുതൽ ബലം നൽകുന്നതിനും സഹായകം. ഉമിനീരിന്‍റെ ഈർപ്പവും അളവും നാക്ക് സുഗമമായി നീങ്ങുന്നതിനും മുറിവ് ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായാൽ ഉണങ്ങുന്നതിനും ഗുണം ചെയ്യും.

പൂപ്പൽ

നാക്കിൽ പൂപ്പൽ ഉണ്ടാകുന്നത് കാൻഡിഡ എന്ന ഫംഗസ് കാരണമാണ്. വായ്ക്കുള്ളിലും പ്രത്യേകിച്ച് നാക്കിലും നീറ്റലും പുകച്ചിലും ഇതുമൂലം അനുഭവപ്പെടും. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് പലപ്പോഴും ഉണ്ടാകുന്നത്. ശരീരത്തിന്‍റെ പ്രതിരോധശക്തി കുറയ്ക്കുന്ന അവസ്ഥയിലും ഇതു കാണാറുണ്ട്.


നാക്കിലെ തൊലി പോകുന്നതും നീറ്റൽ അനുഭവപ്പെടുന്നതും മറ്റു അസുഖങ്ങളുടെ ലക്ഷണങ്ങളും ആകാം. ഉദാദഹനപ്രക്രിയയ്ക്ക് തടസം സംഭവിക്കുന്പോൾ (നെഞ്ച് എരിച്ചിൽ, മലബന്ധം) നാക്കിൽ അൾസർ, തൊലി പോകുക എന്ന സ്ഥിതി ഉണ്ടാകാം. ഇതിനോടൊപ്പം പൂപ്പൽ കൂടി ഉണ്ടാകുന്പോൾ അസഹനീമായ പുകച്ചിൽ, നീറ്റൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.

അലർജി

ഭക്ഷണസാധനങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാം. പലപ്രാവശ്യം ചൂടാക്കിയ എണ്ണ ഭക്ഷണത്തിൽ വരുന്പോൾ ചിലരിൽ അലർജി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന അലർജികൾ സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കുക.
ഇതുകൂടാതെ മരുന്നുകൾ ഉണ്ടാക്കുന്ന അലർജിയും നാക്കിലെ തൊലി പോകാൻ കാരണമാകും.

കാലാവസ്ഥാമാറ്റം

വളരെ ചൂടുള്ള സ്ഥലത്തുനിന്നും തണുപ്പുള്ള സ്ഥലത്ത് എത്തുന്പോഴും തിരിച്ചും നാക്കിലെ തൊലി, ചുണ്ടിലെ തൊലി എന്നിവയ്ക്ക് കുഴപ്പം സംഭവിക്കുന്നു.

ടെൻഷൻ സ്ട്രസ്

ഇന്നത്തെ ജീവിതരീതിയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണല്ലോ ടെൻഷൻ. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ കാണുന്ന അൾസറുകൾ, നാക്കിലെ തൊലി പോകൽ എന്നീ സ്ഥിതികൾക്ക് ടെൻഷൻ ഒരു കാരണം ആണ്. ആഫ്തസ് അൾസർ എന്നാണ് ഇതിന്‍റെ പേര്. ഈ അൾസർ മാറി മാറി പല സ്ഥലങ്ങളിലും ഉണ്ടാകാം.

പരിശോധന

സ്വയം നാക്ക് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കണ്ണാടിയിൽ നോക്കി നമുക്ക് കാണാൻ സാധിക്കുന്ന നാവിന്‍റെ ഭാഗങ്ങൾ പരിശോധിക്കണം. നിറവ്യത്യാസങ്ങൾ, തടിപ്പുകൾ, ഉണങ്ങാത്ത മുറിവുകൾ, അൾസർ മൂന്ന് ആഴ്ചയ്ക്കുമേൽ ഉണങ്ങാതെ നിനിൽക്കുന്നത് ഇവ സ്വയം പരിശോധനയിൽ കണ്ടുപിടിക്കാം. ഒരു ദന്തചികിത്സകന് ഉപകരണങ്ങളുടെ സഹായത്താൽ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും.

ചികിത്സ

വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തിയിരിക്കണം. നിരതെറ്റിയ പല്ലുകൾ കന്പിയിടൽ ചികിത്സ നടത്തി നേരേ ആക്കണം. കൂർത്ത പല്ലുകൾ, കുറ്റിപ്പല്ലുകൾ എന്നിവ ചികിത്സ നടത്തി എടുത്തു മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ നാക്കിനു സുഗമമായി സഞ്ചരിക്കാൻ ഇടം നൽകുക. ഓറൽ കാൻസറിന് കൂർത്ത പല്ലുകൾ ഒരു പ്രധാന കാരണമാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com