പ്രായമാകുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനം മൂലമുണ്ടാകുന്ന വേദനയ്ക്കു സ്പോണ്ടിലോസിസ് എന്നും സ്പോണ്ടിലൈറ്റിസ് എന്നും ഒരേ അര്‍ഥത്തില്‍ നാം പറയാറുണ്ട്. എന്നാല്‍ ഇത് രണ്ടും രണ്ട് തരം രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.
സ്പോണ്ടിലൈറ്റിസ്
എല്ലുകള്‍ക്കുണ്ടാകുന്ന അണുബാധയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് സ്പോണ്ടിലൈറ്റിസ്. സ്പോണ്ടിലൈറ്റിസ് ഏതു പ്രായക്കാരിലും ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച്
ശരീരത്തിലെ എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നു. നട്ടെല്ലില്‍ തന്നെ കഴുത്തിലും നടുവിന്റെ ഭാഗത്തുള്ള കശേരുക്കള്ക്കാണ് ഏറ്റവും കൂടുതല്‍ തേയ്മാനം ഉണ്ടാകുന്നത്. വാതസംബന്ധമായ അസുഖങ്ങള്‍ മൂലം അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കാം. സന്ധികളില്‍ ഉണ്ടാകുന്ന വാതം അവിടത്തെ അസ്ഥികളെ ദുര്‍ബലമാക്കുന്നതും തേയ്മാനം കൂടുവാന്‍ കാരണമാ കുന്നതുമാണ്. ഇതിന് റുമാറ്റോയിഡ് സ്പോണ്ടിലോസിസ് എന്നാണു പറയുന്നത്.
സ്പോണ്ടിലോസിസ്
സ്പോണ്ടിലോസിസ് എല്ലുകളുടെ തേയ്മാനവുമായി ബന്ധപ്പെട്ടതാണ്. സ്പോണ്ടിലോസിസ് പൊതുവേ പ്രായമായവരിലാണു കാണുന്നത്. 40-45 വയസ്സ് ആകുമ്പോള്‍ ഉണ്ടാകുന്ന കഴുത്തുവേദന, നടുവേദന എന്നിവ ഒട്ടുമിക്കവാറും സ്പോണ്ടിലോസിസിന്റെ ലക്ഷണങ്ങളാണ്.
തേയ്മാനം
നട്ടെല്ലില്‍ കഴുത്തിലെ അസ്ഥികളിലും (Cervical Spondy losis)നടുവിന്റെ ഭാഗത്തുമുള്ള (Lumbar Spondylosis) അസ്ഥികളിലുമാണ് സ്പോണ്ടിലോസിസ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. കഴുത്തിന്റെ ഭാഗത്ത് 7 അസ്ഥികള്‍ ഉള്ളതില്‍ താഴത്തെ 3 എണ്ണത്തിലാണ് ഏറ്റവും കൂടുതലായി തേയ്മാനം സംഭവിക്കുന്നത്. മുകളിലേക്ക് നോക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം, കഴുത്ത് തിരിക്കുവാനും മറ്റുമുള്ള പ്രയാസം, വേദന, മരവിപ്പ്, കൈയ്യിലെ പേശികള്‍ക്ക് നീര്‍വീക്കം, Lumbar Spondylosis ല്‍ കൂടുതല്‍ ദൂരം നടക്കുമ്പോഴുണ്ടാകുന്ന നടുവേദന, കാലുകളിലേക്ക് പടരുന്ന വേദന, മരവിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിനെല്ലാം ഹോമിയോപ്പതിയില്‍ ഓപ്പറേഷന് കൂടാതെ ഫലപ്രദമായ ചികിത്സയുണ്ട്. ഓരോ രോഗിയുടെയും ലക്ഷണങ്ങള്‍ നോക്കി മരുന്ന് കൊടുത്താല്‍ രോഗം പൂര്‍ണമായും ഭേദമാകും. സ്പോണ്ടിലോസിസിന് മുമ്പെന്നെത്തെക്കാളും ഏറെ ആളുകള്‍ ഹോമിയോപ്പതി ചികിത്സ തേടുന്നുണ്ട്.
ഹോമിയോപ്പതി രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാക്കുകയല്ല ചെയ്യുന്നത്. മറിച്ച് രോഗത്തെ സമൂലമായി മാറ്റുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയും മറ്റു സങ്കീര്‍ണതയും ഒഴിവാക്കപ്പെടുന്നു. ഏതു പ്രായക്കാര്‍ക്കും ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം ഫലപ്രദമാണ്. ശസ്ത്രക്രിയ ആവശ്യമെന്നു വിധിയെഴുതപ്പെടുന്ന രോഗങ്ങളില്‍ അപൂര്‍വം ചിലതൊഴിച്ച് മിക്ക രോഗങ്ങളും ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ച് ഭേദമാക്കുവാന്‍ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിനു കഴിയും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. മറ്റു ചികിത്സകള്‍ക്കു ശേഷവും പൂര്‍ണമായി ഭേദമാകാത്ത രോഗങ്ങള്‍ ഹോമിയോപ്പതി ചികിത്സ വഴി ഭേദമാക്കാന്‍ കഴിയും.
ഹോമിയോപ്പതിയിൽ
വ്യക്തിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. അതുകൊണ്ട് തന്നെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍പ് ഉണ്ടായിട്ടുള്ള രോഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പാരമ്പര്യം അടങ്ങിയിട്ടുള്ള വിവരങ്ങളും ഡോക്ടറോട് കൃത്യമായി പറയണം. ഇത് ഹോമിയോ ചികിത്സയുടെ കൃത്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
അലര്‍ജി, ചര്‍മരോഗങ്ങള്‍, സോറിയാസിസ്, വാതം, ഇ.എന്‍.ടി. രോഗങ്ങള്‍, മൈഗ്രയിന്, സൈനസൈറ്റിസ്, ആസ്ത്മ, അള്‍സര്‍, ഗര്‍ഭാശയ രോഗങ്ങള്‍ (Fibroid, Cyst), കിഡ്നി സ്റ്റോണ്‍, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍, കാന്‍സര്‍, ബുദ്ധിമാന്ദ്യം, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നീ ഒട്ടനവധി രോഗങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി,ഫോൺ - 9388620409