മാനസികാരോഗ്യം, എല്ലാവർക്കും!
Saturday, October 10, 2020 12:53 PM IST
ഒക്ടോബർ 10:ലോക മാനസികാരോഗ്യ ദിനം

ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനമായി ആദ്യമായി ആചരിച്ചത് വേൾഡ് ഫെഡറേഷൻ ഓഫ് മെന്‍റൽ ഹെൽത്ത് ആണ് ആണ്. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക, വൈകാരിക മാനസിക രോഗങ്ങളെ തടയുക, അതുപോലെ തന്നെ ശരിയായിട്ടുള്ള ചികിത്സ നൽകുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഇന്‍റർനാഷണൽ മെമ്പർഷിപ്പ് ഓർഗനൈസേഷൻ ആണ് വേൾഡ് ഫെഡറേഷൻ ഫോർ മെന്‍റൽ ഹെൽത്ത്.

മാനസികാരോഗ്യം ഇന്ന് എവിടെ എത്തി നിൽക്കുന്നു?

ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് 19 എന്ന വില്ലനെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മാനസികാരോഗ്യത്തിൻെറ പ്രസക്തി ഇന്ന് വർധിച്ചുവരുന്നു. വൈറസിനെ നിയന്ത്രണത്തിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നതിനിടയിൽ ഉത്കണ്ഠ, ഭയം, ഒറ്റപ്പെടൽ, സാമൂഹിക അകലം, നിയന്ത്രണങ്ങൾ, അനിശ്ചിതത്വം, വൈകാരിക ക്ലേശങ്ങൾ, എന്നിവ വ്യാപകമായി കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാനസികാരോഗ്യത്തെ പരിശോധിക്കുമ്പോൾ ഗുരുതരമായ രീതിയിൽ മാറികൊണ്ടിരിക്കുന്ന മേഖലയായി ഇത് മാറിക്കഴിഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 450 ദശലക്ഷം ആളുകൾ മറ്റ് ഗുരുതര രോഗങ്ങൾക്കൊപ്പം മാനസിക വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്.



തുടർന്ന് 2012 ലെ കണക്കുകൾ അനുസരിച്ച് ഓരോ നാലുപേരിലും ഒരാൾക്ക് അവരുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മാനസികാരോഗ്യത്തിനു വിധേയരാകുന്നു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള വൈകല്യവും ഉയർന്ന തോതിൽ വർധിക്കുന്നു. ഇത് മൊത്തം ആഗോള രോഗത്തിന്‍റെ 13 ശതമാനം വരും.

2018 ലെ കണക്ക് അനുസരിച്ച് ഓരോ 40 സെക്കൻഡിലും ഒരാൾ ജീവനൊടുക്കുന്നു. പ്രതിവർഷം ഇത് ആത്മഹത്യയിലൂടെ മരിക്കുന്ന എട്ടുലക്ഷത്തിലധികം ആളുകളെ പ്രതിനിധീകരിക്കുന്നു. ഇത് യുദ്ധവും നരഹത്യയും മൂലം മരിക്കുന്ന ആളുകളെക്കാൾ കൂടുതലാണ്.

ഈ കോവിഡ് കാലത്ത് നമ്മൾ ആരും ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന് പറഞ്ഞാലും, മാനസികമായ അടുപ്പമല്ല സൂചിപ്പിക്കുന്നത്. കാരണം അങ്ങനെ ആയിരുന്നെങ്കിൽ ഈ ആത്മഹത്യകളുടെ കണക്കുകൾ ഇന്ന് നമ്മൾ പറയേണ്ടി വരുകയില്ലായിരുന്നൂ. മാനസിക സമ്മർദ്ദവും ഏകാന്തതയും മൂലം വിഷമതകൾ അനുഭവിക്കുന്നവർ നമ്മുടെ ചുറ്റിലും ഉണ്ട് എന്നതിൽ അതിശയകരമായി ഒന്നും ഇല്ല.

ഓരോ ആത്മഹത്യയും സമൂഹത്തിനും രാജ്യത്തിനും തീരാനഷ്ടവും അതിലുപരി കുടുംബങ്ങളുടെ മാനസിക സാമൂഹികനിലയെ താളം തെറ്റിക്കുന്നതുമാണ്.



മാനസിക ആരോഗ്യം നേരിടുന്ന വെല്ലുവിളികൾ

പ്രകൃതിയോട് ചേർന്നുനിന്ന് ആ മണ്ണിൽ നിന്ന് ലഭിക്കുന്ന വിളകൾ കൊണ്ട് ജീവിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. കാലാവസ്ഥ വ്യതിയാനം കാർഷിക തളർച്ച സൃഷ്ടിച്ചപ്പോൾ കർഷകരുടെ ജീവിതം വഴിമുട്ടി . അതോടൊപ്പം ഈ കോവിഡ് കാലഘട്ടത്തിൽ അനേകായിരങ്ങൾക്കാണ് അവരുടെ തൊഴിൽ നഷ്ടപ്പെട്ടത്.

തൊഴിലില്ലായ്മയും യുവജനങ്ങളിൽ മാനസികസംഘർഷം വർധിപ്പിച്ചു. കൗമാര വിദ്യാഭ്യാസത്തിന്‍റെയും ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിന്‍റെയും അഭാവം ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞുപോയ നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അപ്പോൾ വിദ്യാർഥികൾക്ക് ഒരു വെല്ലുവിളിയുടെ കാലമായിരുന്നു.

ഇപ്പോൾ ഇല്ല എന്നല്ല. ഏതൊരു കാര്യവും ആദ്യമായി സംഭവിക്കുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ നമുക്ക് കുറച്ചു സമയം എടുക്കാറുണ്ട്. ഇപ്പോൾ എല്ലാവരും കോവിഡ് പ്രതിസന്ധി ജീവിതത്തിന്‍റെ ഭാഗമാക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കൂട്ടുകാരോടൊപ്പം പാറിപ്പറന്നു നടന്ന കുട്ടികൾ ഇന്ന് പ്രതീക്ഷിക്കാതെ വന്ന മഹാമാരിയിൽ കുടുങ്ങിയപ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ കുറച്ചൊക്കെ അവിവേകം കാണിച്ചിട്ടുണ്ട്. പിന്നീട് ആത്മഹത്യയിലേക്കും ഫോൺ അഡിക്ഷനിലേക്കും സ്വഭാവ വൈകൃതങ്ങളിലേക്കും നീങ്ങി.

എന്തുകൊണ്ടാണ് ഒരു കുഴപ്പവുമില്ലാത്ത കുട്ടികൾക്ക് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത്? നേരത്തെ പറഞ്ഞതുപോലെ പോലെ ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ ഇതിൽ മാനസികമായി പ്രയാസം നേരിടാൻ നമ്മളിൽ പലർക്കും സാധ്യതയുണ്ട്.



ഏതൊക്കെ കാരണങ്ങളാകാം ഇതിലേക്ക് എത്തിക്കുന്നത്?

ജനിതക സ്വാധീനവും ജീവിത സാഹചര്യങ്ങളും

ശാസ്ത്രലോകം വളരെ കാലങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച ഒരു കാര്യമാണ് മാനസിക പ്രശ്നങ്ങൾ പാരമ്പര്യമായി കടന്നു പോകുന്നു എന്നുള്ളത്. അതായത് ജനിതക ഘടകങ്ങൾ വളരെയധികം സ്വാധീനം പുലർത്തുന്നുണ്ട്.

പാരമ്പര്യമായി ഒരു വ്യക്തിക്ക് ലഭിക്കുന്ന ചില മാനസിക, വൈകാരികമായ താളം തെറ്റലുകൾ ആ വ്യക്തിക്ക് ലഭിക്കുന്ന സാഹചര്യങ്ങൾ അനുസരിച്ച് വർധിച്ചു വരാനും അതുപോലെ തന്നെ അവരുടെ ജീവിതത്തിൽ വരാതിരിക്കാനും സാധ്യതയുണ്ട്.


ഒരു കുഞ്ഞ് ജനിച്ചുവീഴുന്നത് കലഹങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവിലും, അതോടൊപ്പം മാതാപിതാക്കൾക്ക് ദേഷ്യവും വാശിയും മറ്റ് അസന്തുലിതാവസ്ഥയും കൂടെ ഉണ്ടെങ്കിൽ ആ വ്യക്തി മാനസികമായി തളരുന്ന അവസ്ഥയിലേക്ക് പോകാനും സാധ്യത കൂടുതലാണ്.

ഇതേ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന മറ്റൊരു വ്യക്തി മാനസികമായി കൂടുതൽ പക്വതയോടെ പെരുമാറാനും സാധ്യത ഏറെയാണ്. ഈ അവസ്ഥയെ വിളിക്കുന്നതാണ് ഇൻഡിവിജ്വൽ ‍ഡിഫ്രൻസ് എന്നുള്ളത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്.അതുകൊണ്ടുതന്നെ വ്യത്യസ്തമായ രീതിയിലാണ് സാഹചര്യങ്ങളെ കാണുന്നതും അതിനോട് പ്രതികരിക്കുന്നതും.

എങ്ങനെ മാനസിക ആരോഗ്യം വീണ്ടെടുക്കാം?

1 . കൃത്യമായ വ്യായാമം(Regular Exercise)

നമ്മുടെ ശരീരത്തെയും അതുപോലെതന്നെ മന‌സിനെയും ആരോഗ്യത്തോടെ കൊണ്ടുനടക്കാൻ സഹായിക്കുന്ന ഒന്നാണ് വ്യായാമം. പതിവായുള്ള വ്യായാമം നമ്മുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കാനും അതുപോലെ പോലെ നാം ചെയ്യുന്ന പ്രവൃത്തികൾ കൂടുതൽ ശ്രദ്ധ കൊടുത്തു ചെയ്യുവാനും സഹായിക്കുന്നു.

ഓരോ മനുഷ്യന്‍റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് അവന്‍റെ തലച്ചോറാണ്. അതുകൊണ്ടുതന്നെ പതിവായുള്ള വ്യായാമം തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകുവാൻ സഹായിക്കുന്നതിനൊപ്പം ഉറക്കത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.

 2. ഭക്ഷണ ക്രമീകരണം (Eat well)

ഭക്ഷണക്രമീകരണം ശരീരത്തിന് ഉത്തമം എന്നോണം മാനസികമായ ആരോഗ്യത്തിനും ഉപകാരപ്രദമാണ്. തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ
പോഷകാഹാരം വലിയ പങ്കുവഹിക്കുന്നു. വിറ്റാമിനും പ്രോട്ടീനും ഫൈബറും എല്ലാം അടങ്ങിയ ഭക്ഷണം ശരീരത്തിനും അതുവഴി മനസിനും ആരോഗ്യം നൽകുന്നു. അതോടൊപ്പം സമയബന്ധിതമായ ഭക്ഷണക്രമീകരണവും പ്രധാനപ്പെട്ടതാണ്.



3. ലഹരി വസ്തുക്കളോട് നോ പറയുക

ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകമായ ആനന്ദവും ഉന്മേഷവും ലഭിക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അത് ഉപയോഗിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ഉത്കണ്ഠയേയും ഏകാന്തതയേയും മറക്കാനാണ് ലഹരിവസ്തുക്കൾ ഒക്കെ ഉപയോഗിക്കുന്നത്.

ഉപയോഗിക്കുന്ന ആദ്യകാലങ്ങളിലൊക്കെ പ്രത്യേകമായ ആനന്ദം ലഭിക്കുമെങ്കിലും പതിയെ പതിയെ ആ വ്യക്തിയുടെ തലച്ചോറിനെ കാർന്നുതിന്നുന്ന വലിയ വിപത്തായി ലഹരിവസ്തുക്കൾ മാറുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലും കുടുംബത്തിലും അതിലുപരി വ്യക്തിപരമായ ജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മാനസികമായ ആരോഗ്യത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ലഹരി കുടുംബങ്ങൾ ആയി മാറട്ടെ.

4. ബന്ധങ്ങളെ ചേർത്തു പിടിക്കുക

മുഖാഭിമുഖം സംസാരിക്കാൻ ഒരാളെ ലഭിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും തന്നെ ഇല്ലെന്ന് ചിലപ്പോഴൊക്കെ നാം ചിന്തിക്കാറുണ്ട്. പക്ഷേ ഇത് എപ്പോഴും സാധ്യമാകുന്ന കാര്യമല്ല. ഇന്നത്തെ ഈ കാലഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ സംവിധാനങ്ങളും പുതിയ പുതിയ സംവേദന മാർഗങ്ങൾ കണ്ടുപിടിക്കുമ്പോൾ ബന്ധങ്ങൾ നിലനിർത്താൻ ഇതിൽപരം മറ്റൊരു മാർഗവും ഇല്ലെന്നുതന്നെ പറയാൻ സാധിക്കും.

നമ്മുടെ പ്രിയപ്പെട്ടവരോട് ഫോണിൽ ഒന്ന് സംസാരിക്കുന്നതിനോ മെ‌സേജ് അയക്കുന്നതിനോ സമയം കണ്ടെത്തുന്നത് നഷ്ടമായി കരുതേണ്ട. ഒരുപക്ഷേ പക്ഷേ ഒരു ജീവൻ തന്നെയാവും നമുക്ക് നേടിയെടുക്കാൻ കഴിയുന്നത്. ഇനി നമുക്കും പറയുവാൻ സാധിക്കണം നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ ഒപ്പമുണ്ട് എന്ന്.

5. വിദഗ്ധ സഹായം തേടുക (Ask for Help)

നമ്മളൊരിക്കലും അമാനുഷിക പ്രവൃത്തികൾ ചെയ്യുന്നവരല്ല. അതുകൊണ്ടുതന്നെ തന്നെ നാം ചെയ്യുന്ന പ്രവൃത്തികൾക്കിടയിലും ചിലപ്പോഴൊക്കെ തളർന്നുപോകാറുണ്ട്. നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുത്. അത് വീട്ടുകാരോട് ആവാം കൂട്ടുകാരോട് ആവാം അതിലുപരി വിദഗ്ധരായ ആളുകളോട് ആവാം.

അതുപോലെതന്നെ നാം മാനസികമായി തളരുമ്പോൾ സഹായിക്കാൻ പ്രഫഷണൽ ആയിട്ടുള്ള ഒട്ടനവധി ആളുകൾ സമൂഹത്തിൽ ഉണ്ട് , ഒപ്പം വ്യാജന്മാരും. അതുകൊണ്ടുതന്നെ പക്വതയോടെ കാര്യങ്ങൾ അന്വേഷിക്കാനും ഏറ്റവും ഉപയോഗപ്രദമായ സേവനങ്ങൾ സ്വീകരിക്കാനും പരിശ്രമിക്കാം

2020ൽ ലോക മാനസികാരോഗ്യ ദിനത്തിന്‍റെ പ്രമേയം "മെന്‍റൽ ഹെൽത്ത് ഫോർ ഓൾ' ആണ്. അതായത് നമ്മുടെ ചുറ്റും ഉള്ളവരിൽ മാനസികാരോഗ്യം വീണ്ടെടുക്കാൻ ഒരു പുഞ്ചിരി എങ്കിലും സമ്മാനിക്കാൻ പരിശ്രമിക്കാം. നമ്മുടെ മുന്നിൽ വരുന്ന, അല്ലെങ്കിൽ നമ്മുടെ കൂടെയുള്ള ഓരോ വ്യക്തിയെയും കരുണയോടും സ്നേഹത്തോടും കൂടെ സമീപിക്കുക. ഇത് ആയിരിക്കട്ടെ നമുക്ക് മറ്റുള്ളവരോടുള്ള ഉള്ള മനോഭാവം.

അജീന ജോസഫ്
ഗസ്റ്റ് ലക്ചറർ, ബഡ്ഡിംഗ് സൈക്കോളജിസ്റ്റ്,
അൽഫോൻസ കോളേജ്, തിരുവമ്പാടി