പനിയെ തോൽപ്പിക്കാനുള്ള വഴി..!
Tuesday, July 14, 2020 2:59 PM IST
ശാസ്ത്ര പുരോഗതിയുടെയും പുതിയ അറിവു തേടലുകളുടെയും ഭാഗമായി ആന്‍റണി വാൻ ലേവൻഹൂക്ക്, മൈക്രോസ്കോപ് കണ്ടെത്തിയതോടെ രോഗാണുക്കളെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ആരംഭിച്ചു.

അന്നു ഹൂക്ക് പറഞ്ഞ രണ്ടു കാര്യങ്ങൾക്ക് ഇന്നും പ്രസക്തിയുള്ളതായി തോന്നുകയാണ്. അദ്ദേഹം ഒന്നാമതു പറഞ്ഞ കാര്യം ഇതാണ്. ’എന്‍റെ വായ്ക്കകത്തുള്ള അത്രയും ജീവികൾ ഈ നെതർലാൻഡ്സിൽ മുഴുവനും ഉണ്ടാകുകയില്ല.’ ജീവികൾ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് രോഗാണുക്കൾ അടക്കമുള്ള സൂക്ഷ്മാണുക്കളെയാണ്. രണ്ടാമതു പറഞ്ഞത് ചൂടുള്ള കാപ്പി കുടിക്കുന്പോൾ വായ്ക്കകത്തെ സൂക്ഷ്മാണുക്കൾ നശിച്ചുപോകുന്നു എന്നായിരുന്നു.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ആർക്കും രോഗം വരാം എന്നാണ് ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. പക്ഷേ, രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാലും ചിലരിൽ രോഗം ഉണ്ടാകുന്നില്ല എന്ന സത്യം വളരെ വൈകിയാണു മനസിലാക്കാൻ കഴിഞ്ഞത്. രോഗാണുക്കളെ ചെറുത്തു തോല്പിക്കാൻ കഴിവുള്ള ചില ഘടകങ്ങൾ ഇങ്ങനെയുള്ളവരുടെ ശരീരത്തിൽ ഉള്ളതുകൊണ്ടാണ് അവരിൽ രോഗം വരാതിരിക്കുന്നത്. ഈ പ്രതിഭാസത്തിനാണു രോഗ
പ്രതിരോധശേഷി (ഇമ്യൂണിറ്റി) എന്നു പറയുന്നത്.

ഇങ്ങനെയുള്ള രോഗങ്ങൾ ഒരാളിൽനിന്നും നേരിട്ടുതന്നെയാണ് കൂടുതലായും മറ്റുള്ളവരിലേക്കു പോകുന്നത്. അതുകൊണ്ടാണ് അണുബാധമൂലം ഉണ്ടാകുന്ന രോഗം ബാധിച്ചവർ മറ്റുള്ളവരിൽനിന്നു മാറി താമസിക്കണമെന്നു പറയുന്നത്. ഇതാണ് ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്ന ’ക്വാറന്‍റൈൻ’. യാത്രാസൗകര്യങ്ങളിൽ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടായതോടെ രോഗാണുക്കളുടെ യാത്രയും സുഗമമാവുകയാണ് ഉണ്ടായത്. മനുഷ്യരോടൊപ്പം ഏതു രോഗാണുവിനും ലോകത്ത് എവിടെനിന്നും എവിടേക്കു വേണമെങ്കിലും എത്താമെന്നായി. ചൈനയിലെ വുഹാനിൽനിന്നും കൊറോണ വൈറസുകൾ ലോകം മുഴുവനും വളരെ ചെറിയ കാലയളവിനുള്ളിൽ പരന്നത് അങ്ങനെയാണ്. യാത്രാസൗകര്യങ്ങൾ വർധിച്ചതു രോഗാണുക്കൾക്ക് അനുഗ്രഹം ആകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കുക മാത്രമാണു സ്വയരക്ഷയ്ക്കുള്ള വഴി.


അണുബാധമൂലം ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം പനി ആയിരിക്കും. പനി എങ്ങനെയാണു മറ്റുള്ളവരിലേക്കു പകരുന്നത് എന്ന വിഷയത്തിൽ 1909-ൽ പഠനം നടത്തിയ ചാൾസ് നിക്കോൾ, പനി ബാധിക്കാതിരിക്കാനുള്ള പോംവഴി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയായിരുന്നു. ’സ്വയം ശുചിത്വം പാലിക്കുക, വൃത്തിയായ ജീവിതം
നയിക്കുക.’