തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ആരംഭിച്ച സമ്മേളനം വെള്ളിയാഴ്ചവരെ ചേരാനാണു നിശ്ചയിച്ചിരുന്നത്.

എന്നാൽ ശബരിമലയിലെ ദ്വാരപാലകശില്‍പ്പം കാണാതായ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പ്രമേയം മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ചു.

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനു ശേഷമായിരുന്നു പ്രമേയം കൊണ്ടു വന്നത്. വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ കൂടി ഇന്ന് പാസാക്കിയാണ് സഭ പിരിഞ്ഞത്.

ഇന്ന് നടന്ന പ്രതിഷേധത്തിൽ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിന് മർദനമേറ്റ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു. റോജി എം. ജോൺ, എം.വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പ്രതിപക്ഷം സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.