തിരുവനന്തപുരം: കേരളം രക്ഷപ്പെടരുതെന്ന അത്യന്തം ഹീനമായ മനോഭാവമാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ നമുക്ക് അങ്ങനെ ഇരിക്കാൻ കഴിയില്ലെന്നുംമുന്നേറിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

നാടും ജനങ്ങളും പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു. രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയായി. മതനിരപേക്ഷതയുടെ കാര്യത്തിൽ കേരളത്തെ ഒരു ശക്തിക്കും സ്വാധീനിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും വികസനത്തിന്‍റെ സ്വാദ് അറിയുന്ന തരത്തിലേക്ക് കേരളം മാറി, എന്നാൽ പൂർണമായിട്ടില്ല ഇനിയും മുമ്പോട്ടു പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരിക്കലും തെളിക്കപ്പെടില്ല എന്നുള്ള കേസുകൾ കേരളപൊലീസ് തെളിയിച്ചിട്ടുണ്ട്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് നമ്മള്‍ നീങ്ങുന്നത്. ജൂൺ ഒന്ന് മുതൽ വലിയ കർമ്മപദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ സ്ത്രീ-ശിശു സൗഹൃദമായി മാറുകയാണ് നിലവില്‍' എന്നും മുഖ്യമന്ത്രി പറഞ്ഞു.