തിരുവനന്തപുരം: വർക്കലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടയറ സ്വദേശി ഷിബു ആണ് മരിച്ചത്. മാർച്ച് നാലിന് ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചത്.

കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു. ഷിബുവിന്‍റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനൽകും.

ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു പോയത്. അപകടത്തിനുശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പോലീസിന് കൈമാറുകയായിരുന്നു.