തൃശൂര്‍: വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും പോലീസിനെ കബളിപ്പിച്ച് രണ്ടു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. എടത്വ സ്വദേശി വിനീത് (വടിവാള്‍ വിനീത്), കൊല്ലം സ്വദേശി രാഹുല്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്ന് ആലപ്പുഴ സബ്ജയില്‍ നിന്നും വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. വേണാട് എക്‌സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനില്‍നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ച് രാഹുലിന്‍റെ കൈയില്‍ മാത്രമായി ഇട്ടിരുന്നു. പിന്നാലെ ഇവര്‍ ട്രെയിനിന്‍റെ എതിര്‍ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു.

രാഹുല്‍ ടീഷര്‍ട്ടും പാന്‍റും വിനീത് വെള്ള ഷര്‍ട്ടും പാന്‍റും ആണ് ധരിച്ചിരുന്നത്.