ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി ഗംഭീര പ്രകടനം നടത്തി മുംബൈ ഇന്ത്യൻസിന്‍റെ മലയാളി താരം വിഘ്നേഷ് പുത്തൂർ. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് വിഘ്നേഷ് ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയത്.

മൂന്ന് വിക്കറ്റുകളാണ് വിഘ്നേഷ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ വീഴ്ത്തിയത്. ചെന്നൈ നായകൻ റുതുരാജ് തുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് മലയാളികളുടെ അഭിമാനമായി മാറിയത്.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായ 156 റൺസിലേയ്ക്ക് ചെന്നൈ അനായാസം എത്തുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് നായകൻ സൂര്യകുമാർ യാദവ് വിഘ്നേഷ് എന്ന 24കാരനെ പന്തേൽപ്പിക്കുന്നത്. വിഘ്നേഷ് ആദ്യ ഓവറിൽ തന്നെ മുംബൈ ആരാധകരുടെ മനം കവർന്നു.

പവർ പ്ലേയിൽ അപകടം വിതച്ച ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്വാദിനെ വിഘ്നേഷ് കൂടാരം കയറ്റി. വിഘ്നേഷിനെ അതിർത്തി കടത്താനുള്ള ഗെയ്ക്വാദിന്റെ ശ്രമം പാളി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗെയ്ക്വാദിന്‍റെ

ഇന്നിംഗ്സ് ബൗണ്ടറിക്ക് സമീപം വിൽ ജാക്സിന്‍റെ കൈകളിൽ ഒതുങ്ങി. ഐപിഎല്ലിൽ വിഘ്നേഷിന്‍റെ ആദ്യ ഇരയായി ഗെയ്ക്വാദ് മടങ്ങി. പിന്നാലെ ക്രീസിലെത്തി സിക്സർ പായിച്ച് നിലയുറപ്പിച്ച ശിവം ദുബെയെയും ദീപക് ഹൂഡയെയും മടക്കിയയച്ച് വിഘ്നേഷ് മുംബൈ ഇന്ത്യൻസിന്‍റെ വണ്ടർ ബോയി ആയി മാറുകയായിരുന്നു. 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കിയത്.