കോഴിക്കോട്: എല്‍ഡിഎഫിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും വിമര്‍ശിച്ച് കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. തന്‍റെ പല വലിയ പദ്ധതികളും ലീഗിനൊപ്പം ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിച്ചതായി അദ്ദേഹം ആരോപിച്ചു.

മന്ത്രി എന്ന നിലയിലെ റിയാസിന്‍റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. വിഷയത്തില്‍ പാര്‍ട്ടിക്ക് നിരവധി പരാതികള്‍ നല്‍കി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ല. തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് പറഞ്ഞു.

പാര്‍ട്ടി വിട്ടാല്‍ താൻ എങ്ങോട്ട് പോകുമെന്ന ചോദ്യത്തില്‍ സമയമാകുമ്പോള്‍ എല്ലാം പറയാമെന്ന് അദ്ദേഹം പ്രതികരിച്ചു. പി.വി. അന്‍വര്‍ തന്നെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അപ്പോള്‍ കാത്തിരിക്കാനാണ് താന്‍ മറുപടി പറഞ്ഞത്. ചിലപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാം. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാം. അല്ലെങ്കില്‍ അന്‍വറിനൊപ്പം തന്നെ ചേരാം. എന്നാല്‍ ലീഗിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

നേരത്തെ, കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന എല്‍ഡിഎഫ് നല്‍കിയിരുന്നു. റസാഖ് വീണ്ടും അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാല്‍ തന്നോട് രാജിവയ്ക്കാന്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നും കാരാട്ട് റസാഖ് പറഞ്ഞു.