ഷാജഹാൻപൂർ: ആദ്യരാത്രിയുടെ വീഡിയോ ചിത്രീകരിച്ച് സുഹൃത്തിനെ ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം.

ശിവം മിശ്ര എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. മിശ്രയുടെ നിർദ്ദേശപ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുവാവ് വിവാഹിതനായത്. വിവാഹത്തിന് പിന്നാലെ ആദ്യ രാത്രിയിലെദൃശ്യങ്ങൾ യുവാവ് സ്വയം ഒളികാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു.

പിന്നീട് ഈ ദൃശ്യങ്ങൾ കൈക്കലാക്കിയ ശിവം മിശ്ര ഈ ദൃശ്യങ്ങൾ കാണിച്ച് സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ശിവം മിശ്ര സുഹൃത്തിന്‍റെ പക്കൽ നിന്നും നിരവധി തവണ പണം കൈക്കലാക്കുകയും ചെയ്തു. പരാതിയെത്തുടർന്ന്, ശിവം മിശ്രയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ആക്രമണം), 504 (മനഃപൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.