മലപ്പുറം: കരിപ്പൂർ എയർപോട്ടു വഴിയുള്ള സ്വർണക്കടത്ത് കേസ് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് പി.വി.അൻവർ. സ്വർണം കൊണ്ടുവന്നതിൽ കുറച്ച് പോലീസ് അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലിന്‍റെ വീഡിയോയും അൻവര്‍ പുറത്തുവിട്ടു.

2023ൽ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായി സംസാരിക്കുന്നതിന്‍റെ വീഡിയോയാണ് അൻവര്‍ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വ‍ർണത്തിൽ പകുതിയോളം പോലീസ് മോഷ്ടിച്ചുവെന്നാണ് വീഡിയോയില്‍ കുടുംബം ആരോപിക്കുന്നത്.

കസ്റ്റംസ് രേഖകളിൽ പറയുന്നതും രേഖകളിൽ പറയുന്നതും പോലീസ് പറയുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും വീഡിയോയില്‍ പറയുന്നുണ്ട് . സിറ്റിംഗ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്.

പോലീസ് പിടികൂടുന്ന സ്വർണത്തിന്‍റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്ന് അൻവർ പറഞ്ഞു.