നീലേശ്വരം: മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു മരണം.

സെപ്റ്റംബർ നാലിന് ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്. ഡിസിസിയുടെ പരിപാടി കഴിഞ്ഞ് കുഞ്ഞിക്കണ്ണന്‍ പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

1987-ലെ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസര്‍ഗോഡ് ജില്ല രൂപവത്കരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്‍റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍.