ആഞ്ഞടിച്ച് പി.വി.അൻവർ; മുഖ്യമന്ത്രി പറഞ്ഞത് എഡിജിപി എഴുതി നൽകിയത്
Thursday, September 26, 2024 4:44 PM IST
മലപ്പുറം: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ. എഡിജിപിക്കെതിരായ അന്വേഷണവും മലപ്പുറം എസ്പി ഓഫീസിയുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കേസും തൃപ്തികരമല്ലെന്ന് അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവത്കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി.
മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്.
പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല.
അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ലെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പോലീസ് തന്റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പോലീസ് തന്റെ വീട്ടിലെത്തി.
ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താൻ ഉയര്‍ത്തി കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവര്‍ പറഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയോയും വാര്‍ത്താസമ്മേളനത്തിനിടെ അൻവര്‍ പ്രദര്‍ശിപ്പിച്ചു.