തൃശൂർ: കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ തള്ളിയ സംഭവത്തിൽ നാലുപേർ കൂടി പിടിയിൽ. കണ്ണൂർ സംഘത്തിൽ ഉൾപ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും കയ്പമംഗലം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.

കോയമ്പത്തൂർ സോമണ്ണൂർ സ്വദേശി അരുൺ ആണ് കൊല്ലപ്പെട്ടത്. ഇയാളെ പ്രതികൾ ക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ 50ലേറെ സ്ഥലത്താണ് പരിക്കുള്ളത്.

കണ്ണൂർ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കിൽ നിന്നും അരുൺ 10ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങാൻ അരുണിനെ വിളിച്ചുവരുത്തിയ ശേഷം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം അതിൽ കയറ്റി. പരിക്കേറ്റ രോഗിയെ ആശുപത്രിയിൽ എത്തിക്കണമെന്നും തങ്ങൾ കാറിൽ പിന്നാലെയുണ്ടെന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് ആശുപത്രിയിലേക്കയച്ചു. എന്നാൽ ഇവർ കടന്നുകളയുകയായിരുന്നു.

അരുണിനൊപ്പമെത്തിയ സുഹൃത്ത് ശശാങ്കനെയും സംഘം മർദിച്ചിരുന്നു. സംഘത്തിൽ നിന്നും ഓടി രക്ഷപ്പെട്ട ശശാങ്കൻ മതിലകം പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.