ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഒരിടത്തെയും "പാക്കിസ്ഥാന്‍' എന്ന് വിശേഷിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ജസ്റ്റീസ് വി. ശ്രീശാനന്ദന്‍റെ വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചന്ദ്രചൂഡിന്‍റെ നിരീക്ഷണം. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് ബി.ആര്‍. ഗവായ്, ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അടുത്തിടെ ഒരു ഹര്‍ജി പരിഗണിക്കവേ ബംഗളൂരുവിലെ മുസ്‌ലിം കേന്ദ്രീകൃതമായ ഒരു പ്രദേശത്തെ "പാക്കിസ്ഥാന്‍' എന്ന് ശ്രീശാനന്ദന്‍ പരാമര്‍ശിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയില്‍ വനിതാ അഭിഭാഷകയ്ക്കെതിരേ അദ്ദേഹം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശ്രീശാനന്ദന്‍ തുറന്ന കോടതിയില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ഹര്‍ജിയിലെ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇലക്ട്രോണിക് യുഗത്തില്‍ സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

എല്ലാവരും ഉത്തരവാദിത്തങ്ങള്‍ പക്ഷപാതരഹിതമായി ജാഗ്രതയോടെ നിറവേറ്റണം. ന്യായവിധിയുടെ ഹൃദയവും ആത്മാവും പക്ഷപാതരഹിതവും സത്യസന്ധതയുമാണെന്നും ഭരണഘടനയില്‍ അനുശാസിക്കുന്ന മൂല്യങ്ങളാണ് ജഡ്ജിമാരെ നയിക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.