തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി.വി. ശശിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചതിനു പിന്നാലെ പി.വി. അൻവർ എംഎൽഎ ഇന്ന് വൈകുന്നേരം അഞ്ചിന് മാധ്യമങ്ങളെ കാണും. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നാണ് അൻവർ വ്യക്തമാക്കിയത്.

നേരത്തെ, തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് വിവിധ ആരോപണങ്ങളിൽ അന്‍വറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നും വന്നയാളാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അദ്ദേഹം പരസ്യ പ്രതികരണം തുടർന്നാൽ താനും തുടരുമെന്നും തുറന്നടിച്ചിരുന്നു.

ഫോൺ ചോർത്തിയത് പൊതുപ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പി.വി. അൻവർ ചെയ്യേണ്ടിയിരുന്നത്. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെ കണ്ട ശേഷമാണ് തന്നെ വന്നുകണ്ടത്. അഞ്ചുമിനിറ്റ് മാത്രമേ സംസാരിച്ചുളളു എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പി. ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശിക്കെതിരായ ആരോപണം അവജ്ഞയോടെ തള്ളുന്നു. അൻവർ കൊടുക്കുന്ന പരാതി അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയപ്രകാരമല്ലാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.