കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമുടിയതായി സംശയം. കടവന്ത്ര സ്വദേശി സുഭദ്രയെ (73) ആണ് കാണാതായത്.

ആലപ്പുഴ കലവൂരിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിൽ ഇവരുടേതെന്ന് കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പുറത്തെടുത്ത ശേഷം ഇവരുടേതാണോയെന്ന് പരിശോധിക്കും.

ഓഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. ഏഴിന് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി.

ഇവർ ആലപ്പുഴ കലവൂർ വരെ എത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവര്‍ എങ്ങോട്ട് പോയെന്ന് വിവരം ലഭിച്ചില്ല. ഇതോടെ കേസ് കലവൂര്‍ പോലീസിന് കൈമാറിയിരുന്നു.

പ്രദേശത്തെ ഒരു വീട്ടിലെത്തി ഇവര്‍ താമസിച്ചിരുന്നതായി കലവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ക്കൊപ്പമാണ് ഇവർ ഇവിടെ താമസിച്ചത്. തീര്‍ഥാടനയാത്രയ്ക്കിടയിലാണ് സുഭദ്ര ദന്പതികളെ പരിചയപ്പെട്ടതെന്നാണ് വിവരം.

വീടിന് പുറകുവശത്ത് ദന്പതികൾ തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരി പോലീസിന് മൊഴി നല്‍കുകയായിരുന്നു. ഇവിടെ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരാണ് കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമല്ല.