മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പോലീസുകാർ ഉൾപ്പെടുന്നു. ഇത് സുപ്രധാനമായ വിഷയമാണ്. പ്രതിപക്ഷം ഇത് ഗൗരവമായി എടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ലീഗും സമരങ്ങളും പ്രതിഷേധങ്ങളും നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.