തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരായി ഉന്നയിച്ച ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎ ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് അൻവർ എം.വി. ഗോവിന്ദന് കൈമാറും.

ആരോപണം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ അൻവർ ഇന്നലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ പറഞ്ഞിരുന്നു.

അതേസമയം എഡിജിപി എം.ആർ.അജിത് കുമാർ അടക്കമുള്ളവർക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പി.വി.അന്‍വര്‍ ഇന്നലെ ഒത്തുതീര്‍പ്പിന് വഴങ്ങിയിരുന്നു. ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്‍റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു.

പോലീസിലെ പുഴുക്കുത്തുകള്‍ തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത്. എം.ആര്‍.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്ന് പറയേണ്ടത് താനല്ല. അത് പാര്‍ട്ടി തീരുമാനിക്കട്ടെ. അന്വേഷണം ഇനി എങ്ങനെ പോകണമെന്ന കാര്യം പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര്‍.അജിത് കുമാറിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്.