കൊച്ചി: മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച് മടുത്തുവെന്നും തത്കാലം കൊച്ചിയിലേക്കില്ലെന്നും സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി. ഒരു സെമിനാറിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തേണ്ടിയിരുന്നതായിരുന്നു നടി.

‘റിയല്‍ ജസ്റ്റീസ്’ എന്ന സെമിനാറില്‍ പങ്കെടുക്കാനായിരുന്നു നടി എത്തേണ്ടിയിരുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ എത്താന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിപാടിയിലേക്ക് ക്ഷണിച്ച സംവിധായകന്‍ ജോഷി ജോസഫിനോടും നടി ഖേദം പ്രകടിപ്പിച്ചു.

മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന്‌ കരുതിയ സംഭവം 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്‌മെന്‍റിന്‍റെ പ്രധാനഭാഗമായി താന്‍ മാറുകയും ചെയ്‌തു. ഇതിനുപിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ തനിക്ക് പിന്നാലെയായിരുന്നു. അവരോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തുവെന്നും നടി പറഞ്ഞു.

ബംഗാള്‍ സിനിമാമേഖലയില്‍ താന്‍ പേരുകള്‍ വെളിപ്പെടുത്തിയപ്പോള്‍ സംഭവിച്ചതുപോലെ തന്നെ വീണ്ടും സംഭവിച്ചു. അതിനാൽ എല്ലാത്തില്‍ നിന്നും തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്‍റെ യാത്രയിലായതിനാലാണ് കേരളത്തില്‍ എത്താന്‍ സാധിക്കാത്തതെന്നും നടി വ്യക്തമാക്കി.

മറ്റൊരു അവസരത്തില്‍ കേരളത്തിലേക്ക് വരുമെന്നും തന്‍റെ ഭാഗം താന്‍ നിര്‍വഹിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം, നടി കൊച്ചിയിലെത്തുമ്പോൾ രഹസ്യ മൊഴി രേഖപ്പെടുത്താനായിരുന്നു പോലീസിന്‍റെ നീക്കം.